HOME
DETAILS

ചോരമണം മാറാതെ സിറിയ; സൈന്യവും സഖ്യസേനയും ആക്രമണം തുടരുന്നു

  
backup
February 09 2018 | 02:02 AM

world-09-02-18-syria-war-assault-on-besieged-eastern-ghouta-kills-200-in-four-days

ഡമസ്‌കസ്: സര്‍ക്കാര്‍ സൈന്യവും സഖ്യസേനയും നടത്തുന്ന ആക്രമണങ്ങളില്‍ ചോരക്കളമായി സിറിയ. കുറച്ചു ദിവസങ്ങളായി ഗൗത്തയില്‍ സര്‍ക്കാര്‍ സൈന്യം നടത്തുന്ന ആക്രമണം ശ്കതമായി തുടരുന്നതിനിടെ സഖ്യസേനയുടെ വ്യോമാക്രമണം ആരംഭിച്ചു. ഗൗത്തില്‍ നടക്കുന്ന ആക്രമണത്തില്‍ വ്യാഴാഴ്ച മാത്രം 59 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ 15 പേര്‍ കുട്ടികളാണ്. 149 പേര്‍ക്ക് ആക്രണത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നും സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറഞ്ഞു. ഇതോടെ കഴിഞ്ഞ നാല് ദിവസത്തിനിടെ കിഴക്കന്‍ ഗൗത്തയില്‍ മാത്രം മരിച്ചവരുടെ എണ്ണം 200 കടന്നു.


അതേസമയം, സിറിയയില്‍ യു.എസ് സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ അനുകൂലികളായ പോരാളികളാണ് കൊല്ലപ്പെട്ടതെന്നാണ് സഖ്യസേന നല്‍കുന്ന വിവരം. ബശ്ശാറുല്‍ അസദിന്റെ സൈനികരുടെ ഭാഗത്തു നിന്ന് പ്രകോപനമുണ്ടാതിനെ തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്നും സഖ്യസേന വിശദമാക്കുന്നു.


കിഴക്കന്‍ ഗൗത്തയില്‍ നാലു ദിവസമായി നടക്കുന്ന ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ ആള്‍ നാശമുണ്ടായ ആക്രമണമാണ് വ്യാഴാഴ്ചത്തേത്. കൊല്ലപ്പെട്ട മുഴുവന്‍ പേരും സാധാരണക്കാരാണെന്നും ഏറ്റവും ചുരുങ്ങിയത്15 കുട്ടികളെങ്കിലു കൊല്ലപ്പെട്ടിട്ടുണ്ടെന്നും സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

സിറിയന്‍ തലസ്ഥാനമായ ഡമസ്‌കസിന്റെ അതിര്‍ത്തി പ്രദേശമാണ് ആക്രമണ നടക്കുന്ന കിഴക്കന്‍ ഗൗത്ത. ആക്രമണം സംബന്ധിച്ച് സിറിയന്‍ സൈന്യത്തിന്റെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

ഗൗത്തയുടെ വിവിധ ഭാഗങ്ങളിലായി സിറിയന്‍ സൈന്യം റഷ്യന്‍ പിന്തുണയോടെ ശക്തമായ വ്യോമാക്രമണം തുടരുകയാണ്. ചൊവ്വ,ബുധന്‍ ദിവസങ്ങളില്‍ മാത്രം 76ഓളം വ്യോമാക്രമണങ്ങളാണ് ഗൗത്തയില്‍ നടന്നത്. കഴിഞ്ഞ നാല് ദിവസങ്ങള്‍ക്കിടെ 200ലധികം ജീവനുകളാണ് കിഴക്കന്‍ ഗൗത്തയില്‍ മാത്രം പൊലിഞ്ഞത്. സിറിയയുടെ വടക്ക്പടിഞ്ഞാറന്‍ മേഖല, കിഴക്കന്‍ ഗൗത്ത എന്നിവയാണ് വിമതപക്ഷത്തിന്റെ ശക്തി കേന്ദ്രങ്ങള്‍. ഡിഎസ്‌കലേഷന്‍ സോണായി പ്രഖ്യാപിച്ച ഈ മേഖലയിലാണ് ഇത്രയും തീവ്രമായ ആക്രമണങ്ങള്‍ നടക്കുന്നത്. ഇവിടുത്തെ ആശുപത്രികള്‍, സ്‌കൂളുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലെല്ലാം ആക്രമണങ്ങള്‍ ശക്തമാണ്. ആളുകള്‍ക്ക് ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ മരുന്നോ ലഭിക്കാതെ തീര്‍ത്തും നരക ജീവിതമാണ് നയിക്കുന്നത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും

International
  •  5 hours ago
No Image

ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക

Cricket
  •  6 hours ago
No Image

ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്

International
  •  6 hours ago
No Image

ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ

International
  •  6 hours ago
No Image

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Kerala
  •  7 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും

National
  •  7 hours ago
No Image

രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

Kerala
  •  8 hours ago
No Image

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

Football
  •  8 hours ago
No Image

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും

Kerala
  •  9 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് 

National
  •  9 hours ago