HOME
DETAILS

മെഹബൂബ മുഫ്തിയുടെ പ്രസ്താവന വിവാദമാകുന്നു

  
backup
June 28, 2016 | 9:51 AM

%e0%b4%ae%e0%b5%86%e0%b4%b9%e0%b4%ac%e0%b5%82%e0%b4%ac-%e0%b4%ae%e0%b5%81%e0%b4%ab%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d

 

ശ്രീനഗര്‍: ജമ്മു കശ്മിരിലെ പാംപോറിലുണ്ടായ തീവ്രവാദി ആക്രമണത്തെ അപലപിച്ചുകൊണ്ട് മുഖ്യമന്ത്രി മെഹബൂബ മുഫ്തി നടത്തിയ പ്രസ്താവനയ്‌ക്കെതിരേ വ്യാപക പ്രതിഷേധം. റമദാന്‍ കാലത്ത് ഇത്തരമൊരു ആക്രമണമുണ്ടായതില്‍ മുസ്‌ലിമായ താന്‍ ഏറെ ലജ്ജിക്കുന്നുവെന്ന പ്രസ്താവനയാണു വിവാദത്തിനു വഴിവച്ചത്.
പാംപോറില്‍ സി.ആര്‍.പി.എഫ് ജവാന്മാര്‍ സഞ്ചരിച്ച ബസിനുനേരെയുണ്ടായ ആക്രമണത്തില്‍ എട്ടു സൈനികര്‍ മരിക്കുകയും 20ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് സി.ആര്‍.പി.എഫ് ക്യാംപ് സന്ദര്‍ശിച്ച് മരിച്ചവര്‍ക്ക് അന്തിമോപചാരമര്‍പ്പിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അവര്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.
ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നു പറഞ്ഞ മുഖ്യമന്ത്രി ചിലര്‍ മതത്തിന്റെ പേരില്‍ നടത്തുന്ന കൂട്ടക്കൊലയില്‍ മുസ്‌ലിമായ താന്‍ ലജ്ജിക്കുന്നുവെന്നും പ്രതികരിച്ചു. എന്തിനുവേണ്ടിയാണ് ഇത്തരത്തിലുള്ള ആക്രമണമെന്നു തനിക്ക് മനസിലാകുന്നില്ല. റമദാന്‍ മാസത്തില്‍ ശാന്തിയും സമാധാനവുമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഇത്തരം ആക്രമണങ്ങള്‍ ഒരു ലക്ഷ്യവും നേടില്ല. കശ്മിരിനെ ദിനംപ്രതി മോശമാക്കുവാന്‍ മാത്രമേ ആക്രമണം വഴിവയ്ക്കുകയുള്ളൂ. ഇതുപോലുള്ള ആക്രമണങ്ങള്‍ നടത്താന്‍ ഇസ്്‌ലാം ഒരിക്കലും പ്രേരിപ്പിക്കുന്നില്ല. തുടര്‍ച്ചയായി ആക്രമണം നടത്തി സംസ്ഥാനത്ത് സമാധാനം ഇല്ലാതാക്കാനും സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കംവയ്ക്കാനും മാത്രമാണ് സഹായകമാകുന്നത്.
മുഖ്യമന്ത്രിയുടെ പ്രസ്താവന അനവസരത്തിലായതാണെന്ന് വിവിധ രാഷ്ട്രീയ നേതാക്കള്‍ ആരോപിച്ചു. ബി.ജെ.പിയെ പ്രീണിപ്പിക്കുന്നതിനാണ് മുഖ്യമന്ത്രി ഇത്തരത്തില്‍ പ്രസ്താവന നടത്തുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.
അതേസമയം സംസ്ഥാനത്തെ സുരക്ഷാകാര്യങ്ങളെ സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ജമ്മു കശ്മിര്‍ ഡി.ജി.പി കെ. രാജേന്ദ്ര ഇന്നലെ യോഗം വിളിച്ചു. യോഗത്തില്‍ പൊലിസിന് പുറമെ, സി.ആര്‍.പി.എഫ്, ബി.എസ്.എഫ്, സൈന്യം.
ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസ് എന്നിവയിലെ ഉന്നതര്‍ സംബന്ധിച്ചു. സുരക്ഷാ സേനയ്ക്കു നേരെ നടക്കുന്ന ആക്രമണം സംസ്ഥാനത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ഇക്കാര്യം തിരിച്ചറിഞ്ഞ് സംസ്ഥാനത്ത് ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ശക്തമായ നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രി ചര്‍ച്ച അനാവശ്യ വിവാദമുണ്ടാക്കുന്നു; സാമൂഹുക മാധ്യമങ്ങളല്ല കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും ചെന്നിത്തല

Kerala
  •  4 minutes ago
No Image

ലോകത്തെ സ്വാധീനിച്ച നൂറ് വ്യക്തികളില്‍ മാര്‍പാപ്പ, ഒപ്പം ട്രംപും നെതന്യാഹുവും; പട്ടികയില്‍ ചൈനീസ് പ്രസിഡന്റും മംദാനിയും;  ഇടംപിടിച്ച് മൂന്ന് ഇന്ത്യക്കാരും 

International
  •  14 minutes ago
No Image

മൊസാദ് ചാരശൃംഖല തകർത്ത് ഇറാൻ; നാലുപേർ പിടിയിൽ

International
  •  39 minutes ago
No Image

വനിതാ സംവരണ ഭേദഗതി ബില്‍, മണ്ഡല പുനര്‍നിര്‍ണയം ഉള്‍പെടെ മൂന്ന് ബില്ലുകള്‍ ലോക്‌സഭയില്‍: വോട്ടെടുപ്പ് നാളെ; 12 മണിക്കൂര്‍ ചര്‍ച്ച

National
  •  an hour ago
No Image

ദക്ഷിണാഫ്രിക്കയെ പുറത്താക്കിയതുപോലെ ഇസ്റാഈലിനെയും യുഎന്നിൽ നിന്ന് പുറത്താക്കണം; തുർക്കി പാർലമെന്റ് സ്പീക്കർ

International
  •  an hour ago
No Image

'ഫലം വരുന്നതിന് മുന്‍പേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നടക്കുന്ന ചര്‍ച്ചകള്‍ അനാവശ്യം; നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുത്' രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍

Kerala
  •  2 hours ago
No Image

റഷ്യൻ-ഇറാൻ എണ്ണ ഇറക്കുമതി: ഇന്ത്യക്കുള്ള ഇളവുകൾ റദ്ദാക്കി അമേരിക്ക; രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമോ?

International
  •  2 hours ago
No Image

യു.എസ്- ഇറാന്‍ സമാധാന ചര്‍ച്ച പുനഃരാരംഭിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി പാകിസ്ഥാന്‍

International
  •  2 hours ago
No Image

സഊദിയില്‍ ശനിയാഴ്ച വരെ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

Saudi-arabia
  •  2 hours ago
No Image

ഇസ്റാഈൽ - ലെബനൻ ചരിത്രപരമായ ചർച്ച ഇന്ന്: 34 വർഷത്തിന് ശേഷം ആദ്യമെന്ന് ഡൊണാൾഡ് ട്രംപ് 

International
  •  3 hours ago