HOME
DETAILS

തബ്‌ലീഗ് മേധാവി ബന്ധുവീട്ടില്‍ ക്വാറന്റൈനില്‍

  
Web Desk
April 09 2020 | 03:04 AM

%e0%b4%a4%e0%b4%ac%e0%b5%8d%e2%80%8c%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%ae%e0%b5%87%e0%b4%a7%e0%b4%be%e0%b4%b5%e0%b4%bf-%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b5%81%e0%b4%b5%e0%b5%80%e0%b4%9f
 
 
 
ന്യുഡല്‍ഹി: തബ്‌ലീഗ് ജമാഅത്ത് മേധാവി മൗലവി മുഹമ്മദ് സാദ് ഖണ്ഡാലവി തെക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഒരു ബന്ധുവിന്റെ വസതിയില്‍ ക്വാറന്റൈനിലാണെന്നു വെളിപ്പെടുത്തല്‍. സാദിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് എം. അലീമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മതസമ്മേളനവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലിസ് ക്രൈംബ്രാഞ്ച് രണ്ടാം തവണയും മൗലവി സാദിനു നോട്ടിസ് അയച്ചതിനു പിന്നാലെയാണ് അലീം രംഗത്തെത്തിയത്. 
സാദ് കൂടുതല്‍ സമയവും നിസാമുദ്ദീന്‍ മര്‍കസിലെ വസതിയിലോ ഖണ്ഡാലയിലെ കുടുംബവീട്ടിലോ ആണു കഴിയാറുള്ളത്. എന്നാല്‍ ക്വാറന്റൈനിലായതിനാല്‍ മറ്റൊരു ബന്ധു വീട്ടില്‍ കഴിയുകയാണ്. ഫോണോ സാങ്കേതികവിദ്യയോ കഷ്ടിച്ച് ഉപയോഗിക്കുന്ന ഒരു ലളിതമായ മനുഷ്യനാണ് സാദ്. അതിനാല്‍ വിവരങ്ങള്‍ കൂടുതല്‍ അദ്ദേഹത്തിന് അറിയാന്‍ കഴിയുമായിരിക്കില്ലെന്നും അലീം പറഞ്ഞു. 
അതിനിടെ സാദിന്റേതെന്ന പേരില്‍ പ്രചരിപ്പിച്ച ഓഡിയോ ക്ലിപ്പ് സാദിന്റെ അഭിഭാഷകനായ ഫൗസില്‍ അഹ്മദ് അയ്യൂബി തള്ളി. നിസാമുദ്ദീന്‍ മര്‍കസിന് ഒരു യൂട്യൂബ് ചാനല്‍ ഇല്ല. വാസ്തവത്തില്‍ ട്വിറ്ററിലോ ഫേസ്ബുക്കിലോ ഇന്‍സ്റ്റാന്‍ഗ്രാമിലോ മര്‍കസിന് സോഷ്യല്‍ മീഡിയ അക്കൗണ്ടില്ല. ഇത് സാദിന്റെ ഓഡിയോ ക്ലിപ്പ് അല്ല, ഇത് ആരാണെന്നോ ആരാണ് അപ്‌ലോഡ് ചെയ്തതെന്നോ ഞങ്ങള്‍ക്ക് അറിയില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. അതേ സമയം ഡല്‍ഹി ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കിയതല്ലാതെ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടില്ലെന്നും സാദിന്റെ അഭിഭാഷകന്‍ പറഞ്ഞു. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത പലരും കൊവിഡ് 19 ബാധിച്ചു മരിച്ചതിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 25,500 പേരെയാണു ക്വാറന്റൈനില്‍ ആക്കിയിരിക്കുന്നത്. സമ്മേളനത്തില്‍ പങ്കെടുത്ത കൂടുതല്‍ ആളുകളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും സമ്മേളനത്തിന് അനുമതി നല്‍കിയ അധികൃതരുടെ നടപടിക്കെതിരെയും കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആവശ്യപ്പെട്ടു. വിഷയം രാഹുല്‍ ഗാന്ധി ഫെബ്രുവരി 12നു തന്നെ ഉന്നയിച്ചിരുന്നെന്നും വിദേശപ്രതിനിധികളെ ഇന്ത്യയില്‍ കടക്കാന്‍ അനുവദിക്കാതിരിക്കുകയോ കൃത്യമായ പരിശോധന നടത്തുകയോ ചെയ്തിരുന്നെങ്കില്‍ വൈറസ് വ്യാപനം തടയാമായിരുന്നെന്നും ഗെലോട്ട് കുറ്റപ്പെടുത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പുലര്‍ച്ചെ രണ്ടിന് മ മര്‍കസില്‍ പോയി മുഹമ്മദ് സാദുമായി എന്തു ചര്‍ച്ചയാണു നടത്തിയതെന്നു വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ആവശ്യപ്പെട്ടു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും നിപ മരണം; മരിച്ച പാലക്കാട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

പ്രത്യേക മഴ മുന്നറിയിപ്പ്; ഇന്ന് രാത്രി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കനത്ത മഴക്ക് സാധ്യത

Kerala
  •  2 hours ago
No Image

അമ്മയെയും, ആണ്‍ സുഹൃത്തിനെയും വീട്ടില്‍ വെച്ച് കണ്ടു; അച്ഛനോട് പറയുമെന്ന് പറഞ്ഞ പതിനൊന്നുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; പ്രതികള്‍ക്ക് കഠിന തടവ്

Kerala
  •  2 hours ago
No Image

കൊച്ചിയിൽ ബ്രസീൽ ദമ്പതിമാർ ലഹരി​ മരുന്ന് വിഴുങ്ങിയ സംഭവം; 70 കൊക്കെയ്ൻ ഗുളികകൾ പുറത്തെടുത്തു; 30-ലധികം ഇനിയും ശരീരത്തിൽ

Kerala
  •  3 hours ago
No Image

എയര്‍ ഇന്ത്യ അപകടം; പ്രാഥമിക റിപ്പോര്‍ട്ട് തള്ളി പൈലറ്റ് അസോസിയേഷന്‍; പിഴവ് പൈലറ്റിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമെന്ന് ആരോപണം

National
  •  3 hours ago
No Image

കേരള സർവകലാശാലയിലെ പോര് അവസാനിക്കുമോ? വി.സിയുടെ ഫയൽ നിയന്ത്രണ നീക്കത്തിന് തിരിച്ചടി; ഭരണ പ്രതിസന്ധിയിൽ താളംതെറ്റി പ്രവർത്തനങ്ങൾ  

Kerala
  •  3 hours ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: സിപിഐ എം നഗരസഭ കൗണ്‍സിലര്‍ അറസ്റ്റിൽ

Kerala
  •  4 hours ago
No Image

സമയമായി; ശുഭാംശുവിന്റെ മടക്കയാത്ര തിങ്കളാഴ്ച്ച വൈകീട്ട്; സ്പ്ലാഷ് ഡൗണ്‍ പസഫിക് സമുദ്രത്തില്‍

International
  •  4 hours ago
No Image

ബെൻസിന്റെ ഈ ജനപ്രിയ മോഡൽ ഇലക്ട്രിക്കാകുന്നു കൂടെ ഹൈബ്രിഡ് വേർഷനും 

auto-mobile
  •  4 hours ago
No Image

ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ ഇടിച്ചുകയറി; നാലു വയസുകാരന്‍ മരിച്ചു

Kerala
  •  4 hours ago