HOME
DETAILS

പ്രതീക്ഷകളുമായി ആസ്‌ത്രേലിയ, ടുണീഷ്യ

  
backup
June 09, 2018 | 8:07 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%95%e0%b4%b3%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%86%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a4%e0%b5%8d%e0%b4%b0

ഏഷ്യന്‍ പ്രതിനിധികളായാണ് ആസ്‌ത്രേലിയ ലോകകപ്പ് ഫുട്‌ബോളില്‍ പങ്കെടുക്കുന്നത്. അഞ്ചാം ലോകകപ്പിനാണ് ആസ്‌ത്രേലിയയുടെ വരവ്. 1974ലാണ് ആദ്യമായി എത്തിയത്. പിന്നീട് ഇടവേളയായിരുന്നു. 

ഓഷ്യാനിയ പ്രതിനിധിയായി മത്സരിച്ചിരുന്ന ആസ്‌ത്രേലിയ ഫിഫയുടെ യോഗ്യതാ നിയമങ്ങളുടെ മാനദണ്ഡങ്ങളില്‍ പെട്ട് അവസരം നിഷേധിക്കപ്പെട്ടതോടെ ഏഷ്യയിലേക്ക് മാറി യോഗ്യത കളിച്ചാണ് ഫൈനല്‍ റൗണ്ടിലേക്ക് പിന്നീട് വരാറുള്ളത്. 2006 മുതല്‍ അവര്‍ സ്ഥിരം സാന്നിധ്യം. 2006ല്‍ പ്രീ ക്വാര്‍ട്ടറിലെത്തിയതാണ് മികച്ച പ്രകടനം. 13 മത്സരങ്ങള്‍ കളിച്ചപ്പോള്‍ രണ്ട് വിജയങ്ങളും മൂന്ന് സമനിലകളും എട്ട് തോല്‍വികളുമാണ് സമ്പാദ്യം.
യുവത്വവും പരിചയ സമ്പത്തും ചേര്‍ന്നുള്ള ടീമാണ് ഇത്തവണ ആസ്‌ത്രേലിയക്കായി കളിക്കാനിറങ്ങുന്നത്. രാജ്യത്തിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുകയും ഏറ്റവും കൂടുതല്‍ ഗോള്‍ നേടുകയും ചെയ്ത ടിം കാഹില്‍ ഇത്തവണയും ലോകകപ്പിനുള്ള ടീമില്‍ ഇടം കണ്ടെത്തിയതാണ് ശ്രദ്ധേയം. 38 കാരനായ താരത്തിന്റെ മികവ് എത്രത്തോളം ടീമിന് ഗുണമാകുമെന്ന് കണ്ടറിയണം.
ആസ്റ്റണ്‍ വില്ല താരം മിലെ ജെഡിനകാണ് ടീമിന്റെ നായകന്‍. മധ്യനിരയിലെ പ്രധാന താരം കൂടിയാണ് ജെഡിനെക്. ഹഡ്ഡേഴ്‌സ്ഫീല്‍ഡിന്റെ ആരോണ്‍ മൂയ്, ക്വീന്‍സ് പാര്‍ക് റെയ്‌ഞ്ചേഴ്‌സിന്റെ മസ്സിമോ ലൗന്‍ഗോ എന്നിവരും മിഡ്ഫീല്‍ഡിന് കരുത്താണ്. ഹെര്‍ത്ത ബെര്‍ലിന്‍ താരം മാത്യു ലിക്കിയാണ് കാഹിലിനൊപ്പം മുന്നേറ്റത്തിലുള്ള മറ്റൊരു താരം. ബ്രൈറ്റന്‍ ഗോള്‍ കീപ്പര്‍ മാത്യു റ്യാന്‍ ആസ്‌ത്രേലിയന്‍ ടീമിന്റെ ഒന്നാം നമ്പര്‍ ഗോളിയായി ബാറിന് കീഴില്‍ ഉണ്ടാകും.
ഈ വര്‍ഷം ജനുവരിയില്‍ മാത്രം സ്ഥാനമേറ്റ വാന്‍ മാര്‍വികാണ് ആസ്‌ത്രേലിയയുടെ പരിശീലകന്‍. ടീമിനെ പരിചയപ്പെടാനും അവരിലേക്ക് തന്ത്രം സന്നിവേശിപ്പിക്കാനും വേണ്ടത്ര സമയം ലഭിക്കാതെയാണ് മാര്‍വിക് റഷ്യയിലെത്തുന്നത്. മുന്‍ ഹോളണ്ട്, സഊദി അറേബ്യ ടീമുകളുടെ കോച്ചായിരുന്ന മാര്‍വികിന്റെ തന്ത്രങ്ങള്‍ ടീം എത്രത്തോളം സ്വായത്തമാക്കിയിട്ടുണ്ടെന്ന് കണ്ട് തന്നെ അറിയണം.
കിരീട പ്രതീക്ഷയുമായി എത്തുന്ന ഫ്രാന്‍സ്, പെറു, ഡെന്‍മാര്‍ക് ടീമുകളാണ് ഗ്രൂപ്പ് സിയില്‍ ആസ്‌ത്രേലിയയുടെ എതിരാളികള്‍. ഫ്രാന്‍സിനെ അട്ടിമറിക്കാനുള്ള ശേഷിയില്ലെങ്കിലും ഗ്രൂപ്പിലെ മറ്റ് രണ്ട് ടീമുകളെ കീഴടക്കാനുള്ള ബലം ആസ്‌ത്രേലിയക്കുണ്ടെന്ന് പ്രതീക്ഷിക്കാം.

 

ടുണീഷ്യ

രണ്ട് ലോകകപ്പുകളുടെ ഇടവേളയ്ക്ക് ശേഷമാണ് ടുണീഷ്യ ഇത്തവണ യോഗ്യത നേടിയത്. അഞ്ചാം ലോകകപ്പിനാണ് ആഫ്രിക്കന്‍ രാജ്യം ഒരുങ്ങുന്നത്. 1978ലായിരുന്നു ആദ്യ പ്രവേശം. പിന്നീട് 1998, 2002, 2006 വര്‍ഷങ്ങളില്‍ യോഗ്യത. നാല് തവണയും ആദ്യ റൗണ്ടില്‍ തന്നെ പരാജയപ്പെട്ട് പുറത്ത്. ലോകകപ്പില്‍ 12 കളികള്‍. ഒരു ജയം നാല് സമനിലകള്‍ ഏഴ് തോല്‍വി. ആഫ്രിക്കന്‍ നാഷന്‍സ് കപ്പില്‍ ഒറ്റത്തവണ കിരീടമുയര്‍ത്തി. 2004ല്‍.
ഫ്രഞ്ച് ലീഗ് വണില്‍ കളിക്കുന്ന താരങ്ങളുടെ കരുത്തിലാണ് ഇത്തവണ അവര്‍ വരുന്നത്. ലോകകപ്പിലെത്തുന്ന യുവ താരങ്ങളില്‍ ശ്രദ്ധിക്കപ്പെടാന്‍ സാധ്യതയുള്ള മിഡ്ഫീല്‍ഡര്‍ ബാസ്സെ സ്ഖിരി അടക്കമുള്ള യുവാക്കളുടെ ശ്രദ്ധേയ സാന്നിധ്യമാണ് ടീമിന്റെ വൈവിധ്യം. വെറ്ററന്‍ ഗോള്‍ കീപ്പര്‍ അയ്‌മെന്‍ മത്‌ലൗതിയാണ് ക്യാപ്റ്റന്‍. മുന്‍ താരം തന്നെയായ നബില്‍ മാലൗലാണ് ടീമിന്റെ പരിശീലകന്‍. 2017 മുതല്‍ നബിലിന് കീഴിലാണ് ടീമിന്റെ ഒരുക്കങ്ങള്‍.
കരുത്തരായ ബെല്‍ജിയം ഇംഗ്ലണ്ട് ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് ജിയിലാണ് ടുണീഷ്യ. കന്നിക്കാരായ പാനമയാണ് മറ്റൊരു എതിരാളി. പാനമയെ കീഴടക്കാനുള്ള കരുത്ത് ടുണീഷ്യക്കുണ്ട്. എന്നാല്‍ ബെല്‍ജിയം, ഇംഗ്ലണ്ട് ടീമുകളെ അട്ടിമറിക്കാന്‍ അവര്‍ക്ക് കഴിവുണ്ടോ എന്നതാണ്. അങ്ങനെ കഴിഞ്ഞാല്‍ അവര്‍ക്ക് ആദ്യമായി രണ്ടാം ഘട്ടത്തിലേക്ക് കടക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് ക്ഷേത്രത്തിൽ നിന്നും ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  an hour ago
No Image

വെസ്റ്റ് ബാങ്കിൽ ഇസ്റാഈൽ നടത്തുന്നത് 'വംശീയ ഉന്മൂലനം'; നടുക്കുന്ന കണക്കുകളുമായി ഐക്യരാഷ്ട്രസഭ

International
  •  an hour ago
No Image

മലപ്പുറത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ പടക്കം വീണ് കാറിന് തീപിടിച്ചു

Kerala
  •  an hour ago
No Image

കനത്ത മഴക്ക് പിന്നാലെ ഒമാനില്‍ ഡാമുകള്‍ നിറഞ്ഞു; ജലശേഖരണത്തില്‍ വലിയ വര്‍ധന

oman
  •  2 hours ago
No Image

'ബ്രിട്ടൻ സുരക്ഷിതമാണ്, ആശങ്ക വേണ്ട'; ഇറാന്റെ മിസൈൽ പ്രഹരശേഷിയെക്കുറിച്ചുള്ള ഇസ്റാഈൽ വാദം തള്ളി സ്റ്റീവ് റീഡ്

International
  •  2 hours ago
No Image

ഇറാന്റെ പ്രകോപനം ജിസിസി രാജ്യങ്ങളെ കൂടുതൽ ഒന്നിപ്പിക്കുന്നു; സഖ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കുമെന്ന് അൻവർ ഗർഗാഷ്

uae
  •  an hour ago
No Image

വോട്ടർ പട്ടികയിൽ ഇനി പേര് ചേർക്കാനാവില്ല; ഇത്തവണ വോട്ട് മാർച്ച് 15ന് മുമ്പായി അപേക്ഷിച്ചവർക്ക് മാത്രം

Kerala
  •  2 hours ago
No Image

യുഎഇയിൽ മാർച്ച് 27 വരെ മഴ തുടരും; ജാ​ഗ്രതാനിർദ്ദേശവുമായി അധികൃതർ

uae
  •  2 hours ago
No Image

ഒമാനിലെ റുസ്തഖിൽ കെട്ടിടം തകർന്ന് നാല് കുട്ടികൾക്ക് ദാരുണാന്ത്യം

oman
  •  2 hours ago
No Image

തോൽവിയിൽ നിന്ന് ഉയർത്തെഴുന്നേൽക്കുന്ന ഫുട്ബോൾ മാന്ത്രികത! അസാധ്യമായതിനെ സാധ്യമാക്കുന്ന 'റെമോണ്ടഡ'; ചരിത്രം തിരുത്തിയെഴുതിയ വിഖ്യാത പോരാട്ടങ്ങൾ; In-Depth Story

Football
  •  3 hours ago