HOME
DETAILS

വിശ്വാസികളെ സ്വീകരിക്കാൻ സഊദിയിലെ മുഴുവൻ പള്ളികളും സജ്ജമായി, നാളെ സുബ്ഹി നിസ്‌കാരം മുതൽ പള്ളികളിൽ ജമാഅത് നടക്കും

  
Web Desk
May 30 2020 | 06:05 AM

masjid-will-be-opned-by-sunday-morning-in-saudi-after-02-months2020

     റിയാദ്: കൊവിഡ് വൈറസ് വ്യാപന പാശ്ചാതലത്തിൽ അടച്ചു പൂട്ടിയ രാജ്യത്തെ മുഴുവൻ പള്ളികളും നാളെ മുതൽ വീണ്ടും തുറക്കും. കൊറോണ മുൻകരുതലിനോടനുബന്ധിച്ച് പള്ളികളിൽ ജുമുഅ ജമാഅത്ത് നിസ്‌കാരങ്ങൾ നിർത്തലാക്കി ആഴ്ചകൾക്ക് ശേഷമാണു നാളെ രാവിലെ പള്ളികളിൽ വീണ്ടും ജമാഅത്ത് നമസ്ക്കരങ്ങൾ ആരംഭിക്കുന്നത്. കൃത്യമായ മാർഗ നിർദേശങ്ങൾ പാലിക്കണമെന്ന് ഓർമ്മപ്പെടുത്തിയ അധികൃതർ ഇവ പാലിച്ചായിരിക്കണം ഓരോ വിശ്വാസിയും പള്ളികളിൽ എത്തിച്ചേരേണ്ടതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാർച്ച് പതിനെട്ടിന് അടച്ചുപൂട്ടിയ പള്ളികളുടെ വാതിലുകൾ രണ്ടു മാസത്തിനു ശേഷമാണ് വിശ്വാസികൾക്കായി തുറക്കപ്പെടുന്നത്. 

[caption id="attachment_855532" align="alignnone" width="360"] പള്ളികളിൽ ഓരോരുത്തരും അകലം പാലിച്ചു നിൽക്കാനായി സ്വഫുകളിൽ അടയാളപ്പെടുത്തിയിരിക്കുന്നു[/caption]

     രാജ്യത്തെ  90,000 ലേറെ വരുന്ന മസ്‌ജിദുകൾ വിശ്വാസികള്‍ക്കു മുന്നില്‍ തുറന്നുകൊടുക്കുന്നതിന് മുന്നോടിയായി പള്ളികളിൽ ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. മുസ്ഹഫുകള്‍ എടുത്തു മാറ്റുകയും പള്ളികള്‍ അണുവിമുക്തമാക്കുകയും ചെയ്‌തതോടൊപ്പം രണ്ടു മീറ്ററില്‍ കുറയാത്ത സാമൂഹിക അകലം ഉറപ്പുവരുത്താന്‍ കാര്‍പെറ്റുകളില്‍ അടയാളങ്ങള്‍ രേഖപ്പെടുത്തുന്നുമുണ്ട്. വിശ്വാസികളുടെ ഉപയോഗത്തിന് അണുനശീകരണികളും ടിഷ്യു പേപ്പറുകളും സ്ഥാപിക്കുകായും ചെയ്‌തിട്ടുണ്ട്‌. പള്ളികളിൽ ജമാഅത്ത് നമസ്ക്കാരങ്ങൾ ആരംഭിക്കുന്നത് നാളെ ഫജ്ർ നമസ്ക്കാരത്തോട് കൂടിയായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കർശനമായ സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് പള്ളികൾ ആരാധനകൾക്കായി തുറന്ന് കൊടുക്കുന്നത്. പള്ളികളിൽ വരുന്നവർ പാലിക്കേണ്ട വിവിധ മുൻകരുതലുകളെക്കുറിച്ച് സഊദി മതകാര്യ വകുപ്പ് നേരത്തെ മുൻകരുതൽ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

[caption id="attachment_855533" align="alignnone" width="360"] ഈ രൂപത്തിലാണ് വിശ്വാസികൾ പള്ളികളിൽ നിൽക്കേണ്ടത്[/caption]


     മാസ്ക്ക് ധരിക്കുക, വീട്ടിൽ നിന്നു തന്നെ വുളു എടുക്കുക, മുസ്വല്ല കയ്യിൽ കരുതുക, കൈകൾ നന്നായി കഴുകുക, പള്ളികളിൽ പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും കവാടങ്ങളിൽ തിരക്ക് കൂട്ടാതിരിക്കുക, നിസ്‌കരിക്കുന്നവർക്കിടയിൽ രണ്ട് മീറ്റർ അകലം പാലിക്കുക, പള്ളികളിൽ ഭക്ഷണ, പാനീയങ്ങൾ കൊണ്ട് വരാതിരിക്കുകയും മറ്റുള്ളവർക്ക് ഒരു സാധനവും കൈമാറാതിരിക്കുകയും ചെയ്യുക, ഹസ്‌തദാനം ഒഴിവാക്കുക, വിശുദ്ധ ഖുർആനും മറ്റു പുസ്തകങ്ങളും പള്ളിയിൽനിന്ന് താൽക്കാലികമായി മാറ്റി വെക്കുക, പകരം സ്വന്തം മൊബൈലുകൾ ഉപയോഗിച്ച് ഖുർആൻ പാരായണം ചെയ്യുക, പ്രായമേറിയവരും 15 വയസ്സിനു താഴെയുള്ളവരും മാറാ വ്യാധികളുള്ളവരും വീട്ടിൽ നിന്ന് തന്നെ നമസ്ക്കരിക്കുക തുടങ്ങി വിവിധ നിർദ്ദേശങ്ങളാണു മതകാര്യ വകുപ്പ് നൽകിയിട്ടുള്ളത്.

     ബാങ്ക് കൊടുത്ത് വെറും പത്ത് മിനിറ്റ് മാത്രമാണ് നിസ്‌കാരത്തിനായി കാത്ത് നിൽക്കുക. ബാങ്ക് വിളിക്കുന്നതിന്റെ 15 മിനുട്ട് മുമ്പ് പള്ളികൾ തുറക്കുകയും നിസ്‌കാര ശേഷം പത്ത് മിനുട്ട് കഴിഞ്ഞാൽ പള്ളികൾ അടച്ചിടുകയും വേണം. വെള്ളിയാഴ്ച്ചയിലെ ജുമുഅ നിസ്‌കാരം നിസ്‌കാരം 15 മിനുട്ടിലധികം കൂടുതൽ നീളാനും പാടില്ലെന്നും വേണ്ടിവന്നാൽ ജുമുഅ പള്ളികളിലെ തിരക്കൊഴിവാക്കാനായി ജുമുഅയില്ലാത്ത അടുത്ത പള്ളികളിലും ജുമുഅ നടത്താമെന്നും ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

     അതോടൊപ്പം മദീനയിൽ മസ്‌ജിദുന്നബവിയിലും വിശാസികളെ നിസ്‌കാരങ്ങൾക്കായി അനുവാദം നൽകിയിട്ടുണ്ട്. നാളെ സുബ്ഹി മുതൽ ഇവിടെ വിശ്വാസികൾക്ക് നിബന്ധനകൾ പാലിച്ച് എത്തിച്ചേരാമെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ, മസ്‌ജിദുന്നബവിയുടെ ആകെ ശേഷിയുടെ നാൽപത് ശതമാനം വിശ്വാസികൾക്ക് മാത്രമേ പ്രവേശനാനുമതി നൽകൂ. എന്നാൽ, മക്കയിലെ മസ്‌ജിദുൽ ഹറാമിൽ നിലവിലെ സ്ഥിതി തുടരാൻ തന്നെയാണ് തീരുമാനം. നാളെ മുതൽ മക്കയിൽ മുഴുസമയ കർഫ്യുവിൽ ഇളവ് നിലവിൽ വരുമെങ്കിലും മസ്‌ജിദുൽ ഹറാമിൽ നിലവിൽ തുടരുന്ന പോലെ ഹറം ജീവനക്കാരും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന രീതിയിൽ മാത്രമേ നിർബന്ധ നിസ്‌കാരങ്ങളും ജുമുഅയും നടക്കുകയുള്ളു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള സമാധാന സൂചികയില്‍ ഖത്തര്‍ 27-ാമത്; മെന മേഖലയില്‍ ഒന്നാം സ്ഥാനത്ത്

qatar
  •  16 days ago
No Image

കുവൈത്ത് എക്സിറ്റ് പെർമിറ്റ് നയം; ജൂലൈ ഒന്നിനു ശേഷം നൽകിയത് 35,000 എക്സിറ്റ് പെർമിറ്റുകൾ

Kuwait
  •  16 days ago
No Image

മാലിയിൽ ഭീകരാക്രമണം; മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി, മോചിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നു

National
  •  16 days ago
No Image

തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപം തീപിടുത്തം; വൻ നാശനഷ്ടം

National
  •  16 days ago
No Image

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരേ ഇന്ത്യ സഖ്യം; തിരിച്ചറിയാന്‍ ആധാരം ജനന സര്‍ട്ടിഫിക്കറ്റ് മാത്രം- മൂന്നു കോടി ജനങ്ങള്‍ക്ക് വോട്ടവകാശം നഷ്ടമാകും

Kerala
  •  16 days ago
No Image

വെസ്റ്റ്ബാങ്കില്‍ ജൂത കുടിയേറ്റങ്ങള്‍ വിപുലീകരിക്കണമെന്ന ഇസ്‌റാഈല്‍ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് സഊദിയും ഖത്തറും കുവൈത്തും

Saudi-arabia
  •  16 days ago
No Image

കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖർ തെറ്റുകാരനല്ലെന്ന് എം.വി ജയരാജൻ

Kerala
  •  16 days ago
No Image

യുഎഇയിലെ അടുത്ത പൊതുഅവധി ഈ ദിവസം; താമസക്കാര്‍ക്ക് ലഭിക്കുക മൂന്ന് ദിവസത്തെ വാരാന്ത്യം

uae
  •  16 days ago
No Image

ദേശീയപാതയില്‍ നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു രണ്ടു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  16 days ago
No Image

ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍

uae
  •  16 days ago

No Image

അബൂദബിയിലെ എയര്‍ ടാക്‌സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം; അടുത്ത വര്‍ഷത്തോടെ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍

uae
  •  16 days ago
No Image

മൈക്രോസോഫ്റ്റ് മുതല്‍ ചൈനീസ് കമ്പനി വരെ; ഗസ്സയില്‍ വംശഹത്യ നടത്താന്‍ ഇസ്‌റാഈലിന് പിന്തുണ നല്‍കുന്ന  48 കോര്‍പറേറ്റ് കമ്പനികളുടെ പേര് പുറത്തുവിട്ട് യുഎന്‍ 

Business
  •  16 days ago
No Image

മതംമാറിയതിന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന കേസ്: കൊടിഞ്ഞി ഫൈസല്‍ വധത്തില്‍ വിചാരണ ആരംഭിച്ചു

Kerala
  •  16 days ago
No Image

അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിനൊരുങ്ങി കേരളം; സംസ്ഥാനത്ത് ബാങ്ക് വായ്പ എടുത്ത് കണക്കെണിയിലായ പതിനായിരത്തിലധികം കുടുംബങ്ങളെന്ന് സര്‍വേ റിപ്പോര്‍ട്ട്

Kerala
  •  16 days ago