HOME
DETAILS

പ്ലസ് ടു വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തുകൊന്ന കേസിലെ പ്രതി ജാമ്യം നേടിയത് ഹൈക്കോടതിയെ കബളിപ്പിച്ച്, ജാമ്യം റദ്ദാക്കാന്‍ അപ്പീല്‍ നല്‍കാന്‍ പൊലിസ്

  
Web Desk
May 30 2020 | 07:05 AM

accused-got-bail-by-deceiving-court-123456-2020

കൊച്ചി: മരട് സ്വദേശിയായ ഗോപികയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സഫര്‍ഷാ ഹൈക്കോടതിയെ കബളിപ്പിച്ച് ജാമ്യം നേടി. തുറവൂര്‍ സ്വദേശിയായ ഗോപികയെയാണ് മോഷ്ടിച്ച കാറില്‍ തട്ടിക്കൊണ്ടുപോയി  ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി ഇയാള്‍ കാട്ടില്‍ ഉപേക്ഷിച്ചത്. കേസില്‍ ഇയാള്‍ക്ക് ജാമ്യം ലഭിക്കാന്‍ കാരണം പ്രോസിക്യൂഷന്റെ വീഴ്ചയാണെന്നാണ് പരാതി. കുറ്റപത്രം നല്‍കിയില്ലെന്ന പ്രതിഭാഗം വാദത്തെ പ്രോസിക്യൂഷനും പിന്തുണച്ചതാണ് ജാമ്യം ലഭിക്കാന്‍ കാരണമായത്.

കേസില്‍ ജനുവരി എട്ടിനാണ് പനങ്ങാട് സ്വദേശി സഫര്‍ ഷാ അറസ്റ്റിലാകുന്നത്. കേസ് അന്വേഷിച്ച എറണാകുളം സെന്‍ട്രല്‍ സി.ഐ ഏപ്രില്‍ ഒന്നിന് വിചാരണ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് കോടതി സ്വീകരിച്ചു. 83 ആം ദിവസം കുറ്റപത്രം നല്‍കിയതിനാല്‍ പ്രതിയ്ക്ക് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടായിരുന്നില്ല. എന്നാല്‍ ഹൈക്കോടതിയില്‍ ജാമ്യഹരജി നല്‍കിയ സഫര്‍ ഷായുടെ അഭിഭാഷകന്‍ 90 ദിവസമായിട്ടും കുറ്റപത്രം നല്‍കിയിട്ടില്ലെന്നും ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും കോടതിയെ അറയിച്ചു.

പ്രതിയുടെ കള്ള വാദം അംഗീകരിക്കുകയായിരുന്നു സര്‍ക്കാര്‍ അഭിഭാഷകനും. ഇതോടെയാണ് സെക്ഷന്‍ 167 പ്രകാരം ഹൈക്കോടതി ഇയാള്‍ക്ക് ജാമ്യം ഉപാധികളോടെ അനുവദിച്ചത്. മകളെ കൊലപ്പെടുത്തിയ സഫര്‍ മകളെ പല തവണ ശല്യപ്പെടുത്തിയിരുന്നതായി അച്ഛന്‍ വിനോദ് വെളിപ്പെടുത്തിയിരുന്നു. തമിഴ്‌നാട്ടിലെ വാല്‍പ്പാറക്ക് സമീപമുള്ള തേയിലത്തോട്ടത്തില്‍ നിന്നാണ് ഗോപികയുടെ മൃതദേഹം പോലിസ് കണ്ടെത്തിയത്.

പല തവണ സഫര്‍ മകളെ ശല്യപ്പെടുത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി വിനോദ് പറഞ്ഞിരുന്നു. സഫറിനെ താക്കീത് ചെയ്തപ്പോള്‍ ഇനി ശല്യം ചെയ്യില്ലെന്ന് ഉറപ്പ് നല്‍കിയിരുന്നതായും വിനോദ് പറഞ്ഞു. എന്നാല്‍ ആ വാക്ക് തെറ്റിച്ചാണ് വിനോദ് ഗോപികയെ കാറില്‍ കയറ്റി കൊണ്ടുപോയി കൊലപ്പെടുത്തിയത്. തമിഴ്‌നാട് പോലിസും കേരള പോലിസും സംയുക്തമായാണ് അന്വേഷണം നടത്തിയത്.

ചോദ്യം ചെയ്യലില്‍ സഫര്‍ ഗോപികയെ കൊന്ന് കാട്ടില്‍ തള്ളിയതായി പോലിസിനോട് സമ്മതിച്ചിരുന്നു.
ഗോപിക സഫറിനൊപ്പം കാറില്‍ സഞ്ചരിച്ചതായി പൊലിസിന് സൂചന ലഭിച്ചിരുന്നു. അതിരപ്പള്ളി വഴി പെണ്‍കുട്ടിയും ആണ്‍കുട്ടിയും കാറില്‍ സഞ്ചരിച്ചെന്ന സൂചന പൊലീസിന് ലഭിച്ചിരുന്നു. കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ശക്തിപ്പെടുത്തി.

ബന്ധം തുടരാനാകില്ലെന്ന് ഗോപിക പറഞ്ഞതില്‍ പ്രകോപിതനായാണ് കൊല നടത്തിയതെന്നായിരുന്നു സഫറിന്റെ മൊഴി. ചാലക്കുടി - അതിരപ്പള്ളി റൂട്ടില്‍ ഇരുവരും കാറില്‍ സഞ്ചരിച്ചിരുന്നുവെന്ന സൂചനയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മൃതദേഹം കണ്ടെത്തുമ്പോള്‍ ഗോപികയുടെ ശരീരമാസകലം കുത്തേറ്റ പാടുകള്‍ ഉണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  19 days ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  19 days ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  19 days ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  19 days ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  19 days ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  19 days ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  19 days ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  19 days ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  19 days ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  19 days ago