HOME
DETAILS

പശ്ചിമബംഗാളില്‍ മമതയുമായുള്ള സഖ്യം: കോണ്‍ഗ്രസില്‍ ഭിന്നത

  
Web Desk
July 01 2018 | 18:07 PM

pashchima-bangalil-mamathayumayulla-sakyam

കൊല്‍ക്കത്ത: 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനത്തില്‍ സംസ്ഥാന നേതൃത്വത്തിന് അതൃപ്തി.എന്നാല്‍ ചില എം.പിമാരും എം.എല്‍.എമാരും സഖ്യത്തെ അനുകൂലിക്കുന്നുണ്ട്. സഖ്യമുണ്ടാക്കിയാല്‍ പരമാവധി സീറ്റ് പിടിക്കാനാവുമെന്നാണ് ഇവരുടെ പ്രതീക്ഷ.സംസ്ഥാന അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സഖ്യത്തെ ശക്തമായി എതിര്‍ക്കുകയാണ്. സഖ്യം ആത്മഹത്യാപരമാണെന്നാണ് ഇവരുടെ വാദം.
അതിനിടെ കോണ്‍ഗ്രസ് എം.പി അബു ഹസീം ഖാന്‍ ചൗധരി, മനിഉല്‍ ഹഖ് എം.എല്‍.എ എന്നിവര്‍ തൃണമൂല്‍ കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ പാര്‍ഥ ചാറ്റര്‍ജിയെ വീട്ടിലെത്തി കണ്ടിരുന്നു. കഴിഞ്ഞദിവസം അമിത്ഷായുടെ റാലി നടക്കുന്ന ദിവസമാണ് ഇവര്‍ കൂടിക്കാഴ്ച നടത്തിയത്.സംസ്ഥാനത്ത് സഖ്യമുണ്ടാക്കാനുള്ള സാധ്യതകള്‍ ചര്‍ച്ചചെയ്തുവെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം ഖാന്‍ ചൗധരി പറഞ്ഞു. ബംഗാളില്‍ ബി.ജെ.പിയെ തനിച്ച് നേരിടാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നും അതിന് ഏറ്റവും കരുത്തേറിയ പാര്‍ട്ടി തൃണമൂല്‍ കോണ്‍ഗ്രസാണെന്നും മനിഉല്‍ ഹഖ് പറഞ്ഞു.
അതേസമയം സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യം തള്ളിയിട്ടുണ്ട്. തൃണമൂലുമായി ചര്‍ച്ച നടത്താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ഇതോടെ വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇടപെടുമെന്നാണ് സൂചന. ബി.ജെ.പിയുടേയും തൃണമൂലിന്റേയും കടന്നുവരവോടെ ബംഗാളില്‍ അടിത്തറ നഷ്ടപ്പെട്ട് നില്‍ക്കുകയാണ് കോണ്‍ഗ്രസ്. തൃണമൂല്‍ സഖ്യത്തിലൂടെ പരമാവധി സീറ്റുകള്‍ നേടാമെന്ന പ്രതീക്ഷയിലിരിക്കവെയാണ് അഭിപ്രായഭിന്നതയുണ്ടായിരിക്കുന്നത്.
2016ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയാണ് തൃണമൂലിനെതിരേ മത്സരിച്ചത്. 2014ലെ തെരഞ്ഞെടുപ്പില്‍ ബംഗാളിലെ 42 സീറ്റില്‍ 34ഉം തൃണമൂല്‍ നേടിയിരുന്നു. കോണ്‍ഗ്രസിന് നാലും സി.പി.എമ്മും ബി.ജെ.പിയും രണ്ട് വീതം സീറ്റും നേടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നും നാളെയും മഴയില്ല, ശക്തമായ മഴ ശനിയാഴ്ച മുതൽ

Kerala
  •  9 days ago
No Image

തോൽവിയോടെ ഇതിഹാസം റയലിൽ നിന്നും പടിയിറങ്ങി; ഇനി കളികൾ പുതിയ ക്ലബ്ബിനൊപ്പം

Football
  •  9 days ago
No Image

സന്ദർശകർക്കായി ആറ് സ്ഥിരം ഗാലറികളും ഒരു താൽക്കാലിക ഗാലറിയും; സായിദ് നാഷണൽ മ്യൂസിയം 2025 ഡിസംബറിൽ തുറക്കും

uae
  •  9 days ago
No Image

ലോകക്രിക്കറ്റിലേക്ക് പുതിയൊരു ടീം; ഫുട്ബോളിന്റെ നാട്ടുകാർ ക്രിക്കറ്റ് ലോകകപ്പ് കളിക്കാനൊരുങ്ങുന്നു

Cricket
  •  9 days ago
No Image

മധ്യപ്രദേശില്‍ 27 കോടി രൂപയുടെ അരി നശിപ്പിച്ചു;  റേഷന്‍ കട വഴി വിതരണം ചെയ്യാനെത്തിയ അരിയിലാണ് ദുര്‍ഗന്ധം

Kerala
  •  9 days ago
No Image

ജൂലൈയിലെ ആദ്യ പൗർണമി; യുഎഇയിൽ ഇന്ന് ബക്ക് മൂൺ ദൃശ്യമാകും

uae
  •  9 days ago
No Image

ബാഴ്സക്കൊപ്പവും പിഎസ്ജിക്കൊപ്പവും റയലിനെ തകർത്തു; ഇതാ ചരിത്രത്തിലെ റയലിന്റെ അന്തകൻ

Football
  •  9 days ago
No Image

എല്ലാ കപ്പലുകളിലും ഹൾ ഐഡന്റിഫിക്കേഷൻ നമ്പർ വേണം, 'ശരിയായി' പ്രദർശിപ്പിക്കുകയും വേണം; പുതിയ നിയമവുമായി ദുബൈ

uae
  •  9 days ago
No Image

100 ഗോളടിച്ച് ലോക റെക്കോർഡ്; ഫുട്ബോളിൽ പുതു ചരിത്രമെഴുതി മെസി

Football
  •  9 days ago
No Image

വിഎസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ 

Kerala
  •  9 days ago