
അനിവാര്യമാകുന്ന രണ്ടാം ഭാഷാസമരം
കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിക്ടേഴ്‌സ് ചാനല്‍ വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചപ്പോള്‍ അതില്‍ ഭാഷാ പഠനത്തെ പുറത്തുനിര്‍ത്തിയത് നീതീകരിക്കാന്‍ കഴിയാത്തതാണ്. ഓണ്‍ലൈന്‍ ക്ലാസുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ എല്ലാ വിഷയങ്ങള്‍ക്കും ക്ലാസ് നല്‍കാനും അതിനായി വിവിധ ഡയറ്റുകളെ ചുമതലപ്പെടുത്താനുമായിരുന്നു ധാരണ. എന്നാല്‍ മെയ് 30നു കൈറ്റ് പുറത്തുവിട്ട ടൈംടേബിളില്‍ അറബി, ഉര്‍ദു, സംസ്‌കൃതം ഭാഷകള്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചു. ക്ലാസുകള്‍ എന്നു തുടങ്ങുമെന്നതു സംബന്ധിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ അറബിക്കിന് മലപ്പുറം, ഉര്‍ദു-സംസ്‌കൃതം ഭാഷകള്‍ക്ക് കോഴിക്കോട്, കണ്ണൂര്‍ എന്നീ ഡയറ്റുകളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു മറുപടി. ഒരാഴ്ച കഴിഞ്ഞിട്ടും ക്ലാസുകള്‍ കാണാതിരുന്നപ്പോള്‍ ഡയറ്റുകളില്‍ അന്വേഷിക്കുന്നവരോട് ഇക്കാര്യത്തില്‍ ഒരറിയിപ്പും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നായിരുന്നു പ്രതികരണം. ഇതിനിടയില്‍ പത്താം തരത്തിന് ഒരു ക്ലാസ് സംപ്രേഷണം ചെയ്തു.
എസ്.എസ്.എല്‍.സി ഫലപ്രഖ്യാപന അവസരത്തില്‍ ഇക്കാര്യത്തെ കുറിച്ചുള്ള ചോദ്യത്തിനു കൃത്യമായി മറുപടി പറയാന്‍ കഴിയാതെ വിദ്യാഭ്യാസമന്ത്രി ഉരുണ്ടുകളിച്ചത് എല്ലാവരും കണ്ടതാണ്. ടൈറ്റ് ഷെഡ്യൂള്‍ എന്നാണ് മന്ത്രി ആദ്യം വിഷയത്തില്‍ മറുപടി നല്‍കിയത്. ഓരോ വിഷയങ്ങള്‍ക്കും സ്‌കീം ഓഫ് വര്‍ക്ക് പ്രകാരം ആഴ്ചയില്‍ നിശ്ചിത പിരീഡുകളുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പല വിഷയങ്ങള്‍ക്കും നിശ്ചിത പിരീഡിനേക്കാള്‍ കൂടുതലാണ് ക്ലാസുകള്‍ നല്‍കുന്നത്. അതോടൊപ്പം ചാനലില്‍ സംപ്രേഷണം ചെയ്ത ക്ലാസുകള്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുന്നുമുണ്ട്. ആവശ്യക്കാര്‍ക്ക് പിന്നീട് യഥേഷ്ടം കാണാന്‍ അവസരം ഉണ്ടായിരിക്കെ പ്രവൃത്തി ദിവസങ്ങളില്‍ തന്നെ ചാനലില്‍ പുനഃസംപ്രേഷണം നല്‍കുമ്പോള്‍ ടൈറ്റ് ഷെഡ്യൂള്‍ എന്ന മറുപടിക്ക് എന്തു പ്രസക്തിയാണുള്ളത്?.
കൃത്യമായ സിലബസും ക്ലാസുകളും ഇല്ലാത്ത പ്രീ പ്രൈമറിക്കാര്‍ക്കു പോലും ദിവസവും ക്ലാസുകള്‍ നല്‍കുമ്പോള്‍ ഒന്നുമുതല്‍ 12 വരെ ക്ലാസുകളിലായി 12 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന അറബിക്കും അഞ്ചാം ക്ലാസു മുതല്‍ ലക്ഷക്കണക്കിനു കുട്ടികള്‍ പഠിക്കുന്ന ഉര്‍ദുവിനും സംസ്‌കൃതത്തിനും ക്ലാസുകള്‍ നിഷേധിക്കപ്പെടുന്നു. കന്നട, തമിഴ് വിഷയങ്ങള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ പ്രാദേശിക ചാനലുകളിലൂടെ സംപ്രേഷണം നല്‍കുന്നതും ഇതിനോട് ചേര്‍ത്തുവായിക്കണം.
ഭാഷാപഠന വിരോധം ഇടതുസര്‍ക്കാരിന്റെ മുഖമുദ്രയാണ്. വിദ്യാഭ്യാസമന്ത്രിക്ക് കീഴിലുള്ള ക്യൂ.ഐ.പി സമിതിയില്‍നിന്ന് കെ.എ.ടി.എഫിനെ മാറ്റിനിര്‍ത്തി. ക്രമേണ അറബി ഭാഷാവിരുദ്ധ നീക്കങ്ങള്‍ തുടങ്ങി. വിവിധ പഠന വിഷയങ്ങള്‍ക്ക് പഠന പരിപോഷണത്തിനായി ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, ഗണിതം മധുരം, സുരലീ ഹിന്ദി തുടങ്ങിയ പദ്ധതികളുടെ കൂട്ടത്തില്‍ അറബിഭാഷാ പരിപോഷണത്തിനായി ഐവ അറബിക്കും ഉള്‍പ്പെട്ടിരുന്നു. മൊഡ്യൂളും ഡി.ആര്‍.ജി (ഡിസ്ട്രിക്ട് റിസോഴ്‌സ് ഗ്രൂപ്പ്)യും ട്രെയിനിങ്ങും എല്ലാം പൂര്‍ത്തീകരിച്ച് അറബി മാത്രം വിദ്യാലയങ്ങളിലേക്ക് എത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കിയില്ല. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായുള്ള പഠനോത്സവത്തിന്റെ ഇനങ്ങളിലും അറബിക്കിന് ഇടം പുറത്തായിരുന്നു.
പത്താം ക്ലാസുകാരന്‍ അറബി അധ്യാപകനാവുന്നു എന്ന പരിഹാസത്തിനു സി.എച്ചിന്റെ കാലത്തോളം പഴക്കമുണ്ട്. ചെരുപ്പുകുത്തികളെയും കുട നന്നാക്കികളെയും അറബി അധ്യാപകരായി നിയമിച്ചുവെന്ന് നിയമസഭയില്‍ പറഞ്ഞത് ചന്ദ്രസേനന്‍ എം.എല്‍.എയാണ്. അക്കാദമിക് രംഗത്തും ഐ.ടി മേഖലയിലും അറബി അധ്യാപകര്‍ ഉയര്‍ന്നുനില്‍ക്കുമ്പോഴും ആരോപണത്തിനും പരിഹാസത്തിനും മാത്രം കുറവില്ല.
പ്രൈമറി അധ്യാപകര്‍ക്ക് ട്രെയിനിങ് നല്‍കുന്നതിനായി ഒരു പുതിയ കോഴ്‌സ് ആരംഭിക്കണമെന്ന മുറവിളിക്ക് പരിഹാരമായി ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് യോഗ്യതയായ എല്‍.ടി.ടി കോഴ്‌സിനെ ഡി.എല്‍.ഇ.ഡി ആയി പരിഷ്‌കരിച്ചു. ഹൈസ്‌കൂള്‍ അധ്യാപക ട്രെയിനിങ്ങിനെ ഇല്ലാതാക്കിയാണ് പ്രൈമറി പരിശീലന കോഴ്‌സ് ആരംഭിച്ചത്. പകരം ബി എഡിന് സീറ്റ് വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തയാറായില്ല. ശരാശരി പ്രൈമറിയില്‍ 300 ഒഴിവുകള്‍ വര്‍ഷത്തില്‍ വരുമ്പോള്‍ പരിഷ്‌കരിച്ചു കൊണ്ടുവന്ന പുതിയ കോഴ്‌സിന് ആകെ 150 സീറ്റുകള്‍ മാത്രം അനുവദിച്ചു. പ്രൈമറി തലത്തില്‍ വര്‍ഷാവര്‍ഷം 150 ഒഴിവുകളില്‍ യോഗ്യരായ അധ്യാപകരെ കിട്ടാതെ ഒഴിഞ്ഞുകിടക്കുകയും ചെയ്യും.
ഭാഷാ അധ്യാപകരുടെ ഹെഡ്മാസ്റ്റര്‍ പ്രൊമോഷന്‍ എക്കാലത്തെയും പ്രശ്‌നമായിരുന്നു. 1200 മാര്‍ക്കും 240 പ്രവൃത്തിദിനവുമുള്ള ഡി.എല്‍.ഇ.ഡിയെ 1000 മാര്‍ക്കും 200 പ്രവൃത്തിദിവസവുമുള്ള ബി.എഡിന് കഴിഞ്ഞ സര്‍ക്കാര്‍ തുല്യമാക്കി. ഒരു ആക്ഷേപമോ പരാതിയോ ഇല്ലാതെ ഈ ഉത്തരവിനെ ഇടതുസര്‍ക്കാര്‍ റദ്ദ് ചെയ്തു. ഹയര്‍ സെക്കന്‍ഡറിയില്‍ ഭാഷാപഠന നിയന്ത്രണം കൊണ്ടുവന്ന് ഭാഷാ പഠനത്തെ ഇല്ലാതാക്കാനുള്ള ശ്രമം തുടരുന്നതോടൊപ്പം 2019 ഡിസംബര്‍ 19നു ഹയര്‍ സെക്കന്‍ഡറിയില്‍ അറബി പഠനത്തിനു തസ്തിക അനുവദിക്കാന്‍ 25 കുട്ടികള്‍ വേണമെന്ന് സര്‍ക്കുലറും ഇറക്കി. ഉര്‍ദുവിനും സംസ്‌കൃതത്തിനും 10 എന്ന നിലവിലെ നിയമം നിലനിര്‍ത്തുകയും ചെയ്തു.
രണ്ടു മാസമായി ഓണ്‍ലൈന്‍ ഭാഷാപഠനം സമ്പൂര്‍ണമായും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഒരു ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതാന്‍ കാത്തിരിക്കുന്ന പത്താം ക്ലാസിന് നാലു പിരീഡാണ് ഇതുവരെ നല്‍കിയത്. ഒന്നു മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസില്‍ അറബിക്കിന് ഓരോ ക്ലാസിനും 36 പിരീഡുകള്‍ ലഭിക്കേണ്ടതിനു നാല് പിരീഡുകള്‍ മാത്രമാണു നല്‍കിയത്. 8, 5, പ്ലസ് ടു എന്നീ ക്ലാസുകളിലേക്ക് ഓരോ പിരീഡും ലഭിച്ചു. മറ്റു ക്ലാസുകള്‍ക്ക് ഒന്നും ലഭിച്ചതുമില്ല. കഴിഞ്ഞ നാല് വര്‍ഷമായി നിയമനാംഗീകാരം കാത്ത് നില്‍ക്കുന്ന ആയിരക്കണക്കിന് അധ്യാപകരെ പരിഗണിക്കാന്‍ പോലും സര്‍ക്കാര്‍ തയാറായില്ല.
സര്‍ക്കാരിന്റെ അറബി ഭാഷാവിരുദ്ധ നീക്കങ്ങളില്‍ ബഹുജന പങ്കാളിത്തത്തോടെ സമരരംഗത്തിറങ്ങാന്‍ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. നിലവില്‍ പാഠപുസ്തകവും ക്ലാസും സമരം ചെയ്തു വാങ്ങേണ്ട അവസ്ഥ വിദ്യാഭ്യാസ രംഗത്തെ ദയനീയതയെയാണ് ചൂണ്ടിക്കാണിക്കുന്നത്. വിവിധ മത, സാംസ്‌കാരിക, സാമൂഹ്യ രംഗത്തുള്ളവരുമായി തുടര്‍ സമരങ്ങള്‍ക്കുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മനഃപൂര്‍വമുള്ള ഈ ഭാഷാപഠന നിഷേധം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. 1980ല്‍ അറബിക്, ഉര്‍ദു, സംസ്‌കൃതം ഭാഷകള്‍ക്കെതിരേ വന്ന നീക്കത്തെ ചെറുക്കാനുള്ള സമരത്തില്‍ മൂന്ന് ചെറുപ്പക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ആ സമരത്തിനു 40 വര്‍ഷം പൂര്‍ത്തിയാവുന്ന ഈ ഘട്ടത്തില്‍ ആവശ്യമെങ്കില്‍ രണ്ടാം ഭാഷാ സമരവും നയിക്കേണ്ടിവരും.
(കെ.എ.ടി.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നിയന്ത്രണം വിട്ട് ബസ് വെയിറ്റിംഗ് ഷെഡ്ഡിലേക്ക് പാഞ്ഞുകയറി; 3 സ്ത്രീകൾക്ക് പരിക്ക്, ഇറങ്ങിയോടി ഡ്രൈവറും ജീവനക്കാരും
Kerala
• 13 minutes ago
കേരളത്തിൽ 7 ദിവസം ശക്തമായ മഴ; നാളെ 7 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
• 40 minutes ago
ഇറാനിൽ നിന്നുള്ള നേപ്പാൾ, ശ്രീലങ്ക പൗരന്മാരെ തിരിച്ചെത്തിക്കാൻ ഇന്ത്യൻ ഇടപെടൽ; ഓപ്പറേഷൻ സിന്ധു
National
• 2 hours ago
കൊല്ലം കൊട്ടിയത്ത് എംഡിഎംഎയുമായി യുവതി ഉൾപ്പെടെ ഏഴുപേർ പിടിയിൽ
Kerala
• 2 hours ago
എയർ ഇന്ത്യയിൽ ഗുരുതര വീഴ്ച; മൂന്ന് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഡിജിസിഎയുടെ കർശന നടപടി
National
• 3 hours ago
താൻ ഒരു സമാധാനദൂതനാണ്, എന്നിട്ടും നൊബേൽ പുരസ്കാരം തനിക്ക് കിട്ടില്ലെന്ന് ട്രംപ്: "ജനങ്ങൾക്ക് എല്ലാം അറിയാം, അത് മതി"
International
• 3 hours ago
ഉച്ചത്തിൽ പേര് പറഞ്ഞില്ല, പ്രവേശനദിവസം പ്ലസ് വൺ വിദ്യാർഥികളെ ആക്രമിച്ച് സീനിയർ വിദ്യാർഥികൾ; ഏഴ് സീനിയർ വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തു
Kerala
• 4 hours ago
ദേശീയ പതാക കാവിക്കൊടിയാക്കണമെന്ന് ബിജെപി നേതാവ് എൻ. ശിവരാജൻ; മന്ത്രി ശിവൻകുട്ടി, 'ശവൻകുട്ടി'യെന്നും ആക്ഷേപം
Kerala
• 4 hours ago
മെഴ്‌സിഡസ്-ബെൻസ് ഇന്ത്യയിൽ വിറ്റഴിച്ച ചില ജനപ്രിയ മോഡലുകൾ തിരിച്ചുവിളിച്ചു; കാരണം ഇതാണ്
National
• 4 hours ago
വെള്ളിയാഴ്ച കൊല്ലപ്പെട്ടത് 82 ഫലസ്തീനികൾ; പകുതിപേരും ഭക്ഷണത്തിനായി കാത്ത് നിന്ന മനുഷ്യർ
International
• 4 hours ago
വാല്‍പ്പാറയില്‍ പുലിപിടിച്ച നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
Kerala
• 5 hours ago
ഇന്ത്യന്‍ രൂപയും ഡോളറും യൂറോയും അടക്കമുള്ള കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക് | Today India Rupee Value
Economy
• 6 hours ago
ആർഎസ്എസ് ഭാരതാംബയെ കൈവിടാതെ ഗവർണർ; യോഗ ദിന പരിപാടിയിൽ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി രാജേന്ദ്ര അർലേക്കർ
Kerala
• 7 hours ago
'ഒടുവിൽ ദേശീയ പതാക പിടിച്ച് ബിജെപി'; ഭാരതാംബയുടെ ചിത്രത്തിൽ നിന്ന് ആർഎസ്എസ് കൊടിയും ഭൂപടവും മാറ്റി
Kerala
• 7 hours ago
വാല്‍പ്പാറയില്‍ പുലി പിടിച്ച നാല് വയസുകാരിയെ കണ്ടെത്താനായില്ല; തിരച്ചില്‍ പുനരാരംഭിച്ചു; കുട്ടിയുടെ വസ്ത്ര ഭാഗം കണ്ടെത്തിയതായി റിപ്പോർട്ട്
Kerala
• 9 hours ago
ഈ ജീവന്‍ ഉത്തരവാദികളാര്? വന്യജീവി ആക്രമണത്തിൽ ഒൻപത് വർഷത്തിനിടെ 300 മരണം
Kerala
• 10 hours ago
ഇന്ന് ലോക സംഗീത ദിനം; തലമുറകളിലേക്ക് സംഗീതസൗന്ദര്യം പകർന്ന് മുഹ്സിൻ കുരിക്കളുടെ ജീവിതയാത്ര
Kerala
• 10 hours ago
മൺസൂണിൽ ജലശേഖരം 50%: പ്രളയ സാധ്യത; ഒഴുകിയെത്തിയത് പ്രതീക്ഷിച്ചതിന്റെ ഇരട്ടിയിലധികം
Kerala
• 10 hours ago
സുഹൃത്തുക്കൾ കംപ്രസർ ഉപയോഗിച്ച് സ്വകാര്യ ഭാഗത്ത് കാറ്റടിച്ചു; യുവാവിന്റെ കുടൽ പൊട്ടി ഗുരുതര പരുക്ക്
Kerala
• 8 hours ago
ഒപ്പിട്ടതിന് പിന്നാലെ മാഞ്ഞുപോകുന്ന 'മാജിക് മഷി' ഉപയോഗിച്ച് വ്യാജ ബാങ്ക് വായ്പ; തട്ടിപ്പുകാരനെ പൊക്കി ദുബൈ പൊലിസ്
uae
• 8 hours ago
എൻ. പ്രശാന്തിൻ്റെ സസ്പെൻഷൻ പിൻവലിക്കാനുള്ള തീരുമാനം അട്ടിമറിച്ചത് വിമർശനവിധേയനായ ചീഫ് സെക്രട്ടറി ജയതിലക്; പ്രതികരണവുമായി പ്രശാന്ത്
Kerala
• 8 hours ago