HOME
DETAILS

പ്രളയക്കെടുതി: കര്‍ണാടകയില്‍ വന്ന് മന്ത്രിമാരുമായി തർക്കിച്ച് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍- വീഡിയോ

  
Web Desk
August 25 2018 | 06:08 AM

sitharaman-and-karnataka-minister-sa-ra-mahesh-were-locked-in-an-exchange-of-words

ബംഗളൂരു: പ്രളയദുരന്തം വിലയിരുത്താന്‍ കര്‍ണാടകയില്‍ എത്തിയ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ സംസ്ഥാന മന്ത്രിമാരോട് 'ഈഗോ ക്ലാഷില്‍' ഏര്‍പ്പെട്ടത് വിവാദമാവുന്നു. കുടക് ജില്ലയില്‍ അവലോകന യോഗത്തിലാണ് നിര്‍മലാ സീതാരാമന്‍ മന്ത്രിമാരോട് ക്ഷോഭിക്കുകയും തര്‍ക്കിക്കുകയും ചെയ്തത്.

കുടക് ജില്ലയുടെ ചുമതലയുള്ള മന്ത്രി സ റ മഹേഷുമാണ് മാധ്യമങ്ങളുടെയും ഉദ്യോഗസ്ഥരുടെയും മുമ്പില്‍ നിര്‍മലാ സീതാരാമന്‍ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടത്. ജില്ലാ കമ്മിഷണറുടെ ഓഫിസില്‍ ചേര്‍ന്ന ഔദ്യോഗിക യോഗത്തിലാണ് സംഭവം.

കേന്ദ്രമന്ത്രി ആദ്യം ദുരിതബാധിതരെ കാണാന്‍ പോയപ്പോള്‍, ഉദ്യോഗസ്ഥര്‍ അവലോകന യോഗത്തിനായി കാത്തിരിക്കുകയാണെന്നും അതുകഴിഞ്ഞ് അവര്‍ക്ക് പുരനധിവാസ പ്രവര്‍ത്തനത്തിന് പോകാനുണ്ടെന്നും മന്ത്രി മഹേഷ് നിര്‍മലാ സീതാരാമനെ അറിയിച്ചു. ഉദ്യോഗസ്ഥരുമായി സംവദിച്ചു കഴിഞ്ഞ് ദുരിതബാധിതരെ കാണാമെന്നാണ് മന്ത്രി മഹേഷ് അറിയിച്ചത്.

എന്നാല്‍ ഇതോടെ നിര്‍മലാ സീതാരാമന്‍ ദേഷ്യപ്പെടാന്‍ തുടങ്ങി. ''ഞാന്‍ ചുമതലയുള്ള മന്ത്രിയെ പിന്തുടരണം, കേന്ദ്രമന്ത്രി ഒരു ചുമതലക്കാരനായ മന്ത്രിയെ ഇവിടെ പിന്തുടരണം. അവിശ്വസനീയം! നിങ്ങളുടെ കയ്യില്‍ പിന്തുടരേണ്ടതിന്റെ മിനിറ്റ് ടു മിനിറ്റ് ലിസ്റ്റുണ്ട്. ഞാന്‍ നിങ്ങളുടെ ഷെഡ്യൂള്‍ അനുസരിച്ച് ചെയ്യുന്നു''- മാധ്യമങ്ങളുടെ മൈക്കുകള്‍ ഓണായിരിക്കേ തന്നെ നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് നിര്‍മലാ സീതാരാമന്‍. സംഭവത്തെ അപലപിച്ച് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി. പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി മോദിയെ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹത്തിന്റെ പ്രതിനിധിയായ പ്രതിരോധ മന്ത്രിക്ക് സംസ്ഥാന മന്ത്രിമാര്‍ക്കു മേല്‍ ആധിപത്യം സ്ഥാപിക്കാനാണ് കൂടുതല്‍ താല്‍പര്യമെന്നും സിദ്ധരാമയ്യ പറഞ്ഞു.

മഴക്കെടുതി മൂലം കുടക് ഭാഗത്ത് 17 പേര്‍ മരിക്കുകയും 5000 ത്തില്‍ കൂടുതല്‍ പേര്‍ക്ക് വീട് നഷ്ടപ്പെടുകയും ചെയ്തു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂൾ സമയമാറ്റത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി; സമയം സമസ്ത അറിയിക്കണമെന്നും ശിവൻകുട്ടി

Kerala
  •  7 days ago
No Image

'പട്ടിണി...മരണ മഴ...ഗസ്സയെ ഇസ്‌റാഈല്‍ കുഞ്ഞുങ്ങളുടെ ശവപ്പറമ്പാക്കുന്നു; അവര്‍ക്കു മുന്നില്‍ മരണത്തിലേക്കുള്ള ഈ രണ്ട് വഴികള്‍ മാത്രം' നിഷ്‌ക്രിയത്വവും നിശബ്ദതയും കുറ്റമാണെന്നും യു.എന്‍

International
  •  7 days ago
No Image

ഇന്ത്യയുടെ ‘അസ്ത്ര’ മിസൈൽ വിജയകരമായി പരീക്ഷിച്ചു; ദൂരപരിധി 100 കിലോമീറ്ററിലധികം

National
  •  7 days ago
No Image

ഇത്തിഹാദ് റെയില്‍; യുഎഇയില്‍ യുവാക്കളെ കാത്തിരിക്കുന്നത് വമ്പന്‍ അവസരങ്ങള്‍

uae
  •  7 days ago
No Image

വനിതാ കണ്ടക്ടർക്കെതിരെ അവിഹിത ബന്ധ ആരോപണത്തിൽ സസ്പെൻഷൻ; കെഎസ്ആർടിസി ഉത്തരവ് വിവാദത്തിൽ

Kerala
  •  7 days ago
No Image

ഓണ്‍ലൈനില്‍ കാര്‍ സെയില്‍: ബഹ്‌റൈനിലെ പ്രവാസി യുവതിക്ക് നഷ്ടമായത് 400 ദിനാര്‍; ഇനിയാരും ഇത്തരം കെണിയില്‍ വീഴരുതെന്ന് അഭ്യര്‍ഥനയും

bahrain
  •  7 days ago
No Image

'മടിക്കേണ്ട, ഉടനടി വഴിമാറുക'; അടിയന്തര വാഹനങ്ങള്‍ക്ക് വഴി ഒരുക്കി നല്‍കുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറത്തിറക്കി അബൂദബി പൊലിസ്

uae
  •  7 days ago
No Image

2025 യുഎഇ ദേശീയ ദിനം: വാരാന്ത്യം ഉള്‍പ്പെടെ അഞ്ച് ദിവസത്തെ അവധി ലഭിക്കുമോ?

uae
  •  7 days ago
No Image

'എന്തിനാണ് താങ്കള്‍ സ്വിച്ച് ഓഫാക്കിയത്?; ഞാനങ്ങനെ ചെയ്തിട്ടില്ല' പൈലറ്റുമാരുടെ സംഭാഷണം ഇങ്ങനെ; സുഗമമായി പറന്നുയര്‍ന്ന വിമാനം തകര്‍ന്നു വീണതിന് പിന്നിലെ ചുരുളഴിക്കാന്‍ ഇതും നിര്‍ണായകം

National
  •  7 days ago
No Image

യുകെയിലെ വേനല്‍ അവധിക്കാലത്തെ കാഴ്ചകള്‍ പങ്കുവെച്ച്  ഷെയ്ഖ് ഹംദാന്‍; ചിത്രങ്ങളും വീഡിയോകളും വൈറല്‍

uae
  •  7 days ago