HOME
DETAILS

പൊലിസില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന്; ഇലക്്ട്രിക്ക് ടവറില്‍ കയറി മധ്യവയസ്‌ക്കന്റെ ആത്മഹത്യാ ഭീഷണി

  
Web Desk
September 04 2018 | 03:09 AM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%a8%e0%b5%80%e0%b4%a4%e0%b4%bf-%e0%b4%b2%e0%b4%ad

 

കോതമംഗലം: പൊലിസ് പരാതിയില്‍ നീതി ആവശ്യപ്പെട്ട് മണിക്കൂറുകള്‍ ജനങ്ങളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി നഗരമധ്യത്തിലെ കൂറ്റന്‍ ഇലക്്ട്രിക് ടവറിന് മുകളില്‍ കയറി മധ്യവയസ്‌ക്കന്റെ ആത്മഹത്യാ ശ്രമം. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അനുനയിപ്പിച്ച് താഴെയിറക്കി. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കലാ ഓഡിറ്റോറിയത്തിനു സമീപമുള്ള 66 കെവി ഇലക്ട്രിക്ക് ലൈന്‍ പോകുന്ന ടവറില്‍ കയറി മുന്‍ കെ.എസ്.ഇ.ബി ജീവനക്കാരന്‍ ആത്മഹത്യ ഭീഷണിമുഴക്കിയത്. കുറുപ്പുംപടി ചെറുകുന്നത്തുള്ള കറണ്ട് ബിനോയ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ആലക്കാതടത്തില്‍ ബിനോയ് (50) ആണ് ഭീഷണി മുഴക്കിയത്.
ടവറിന്റെ മുകളില്‍ കയറിയ ഇയാള്‍ കയര്‍ ടവറില്‍ കെട്ടിയ ശേഷം കഴുത്തില്‍ കയര്‍ കുരുക്കുകയും ആത്മഹത്യ ഭീഷണി മുഴക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് നഗരത്തിന്റെ നാനാ ഭാഗത്ത് നിന്നും ജനം ഒഴുകിയെത്തി. അടുത്തിടെ വെണ്ടുവഴിയില്‍ വച്ച് രണ്ടു പേര്‍ ബിനോയിയെ ആക്രമിക്കുകയും ഇയാളുടെ ബുള്ളറ്റ് വാഹനം പിടിച്ചു കൊണ്ടു പോകുകയും ചെയ്തിരുന്നതായി ആത്മഹത്യ കുറിപ്പിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് ബിനോയി കോതമംഗലം പൊലിസില്‍ നല്‍കിയ പരാതിയില്‍ നീതി ലഭിച്ചില്ലന്ന് ചൂണ്ടി കാട്ടിയാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. കോതമംഗലം പൊലിസും ഫയര്‍ഫോഴ്‌സും സ്ഥലതെത്തി താഴെ ഇറക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത് . ഇയാളുടെ പരിചയക്കാരും സുഹൃത്തുക്കളും ബന്ധുക്കളും ഉള്‍പ്പെടെയുള്ളവര്‍ ആത്മഹത്യ ശ്രമത്തില്‍ നിന്നും പിന്തിരിയാന്‍ ആവശ്യപ്പെട്ടെങ്കിലും പിന്മാറാന്‍ തയാറാകാതെ ടവറിന് മുകളില്‍ തന്നെമണിക്കുറുകളോളം ഇരിക്കുകയായിരുന്നു. തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ സിജു, പൊലിസ്. ഫയര്‍ഫോഷ്‌സ് .തഹസീല്‍ദാര്‍ തുടങ്ങിയവര്‍ പ്രശ്‌നം പരിഹരിക്കാമെന്നും പൊലിസ് കേസ് എടുക്കില്ലന്നുമുള്ള ഉറപ്പിലാണ് ഇയാള്‍ ഇറങ്ങാന്‍ സമ്മതിച്ചത്.
ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ആറരയോടെ കഴുത്തിലെ കുരുക്ക് സ്വയം അഴിച്ച് നീക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സംഘം മുകളില്‍ കയറി കയര്‍ കെട്ടി ബിനോയിയെ താഴെയിറക്കുകയായിരുന്നു. അവശനിലയിലായ ബിനോയിയെ കോതമംഗലം താലൂക്കാശുപത്രിയിലേക്ക് മാറ്റി. ബോര്‍ഡിന് സാമ്പത്തിക നഷ്ടമാണ്ടാക്കിയ കേസില്‍ മുന്‍ കെ.എസ്.ഇ.ബി സബ് എന്‍ജിനിയറായിരുന്ന ബിനോയിയെ ജോലിയില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് പിരിച്ച് വിട്ടതാണ്. കോതമംഗലം ഫയര്‍ ഫോഴ്‌സിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സജി മാത്യു മറ്റ് ഉദ്യോഗസ്ഥരായ കെ.കെ.രാജു, അനീഷ് കമാര്‍, രഞ്ജിത് എസ്, സനു വത്സന്‍, മുകേഷ് എം, ജയകൃഷ്ണന്‍, ഹോം ഗാര്‍ഡ് ഇബ്രാഹിം എന്നിവര്‍ ചേര്‍ന്നാണ് താഴെക്ക് ഇറക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോഷണം നടത്തിയാൽ വിസ റദ്ദാക്കി നാടുകടത്തും: ഇന്ത്യയിലെ യുഎസ് എംബസിയുടെ മുന്നറിയിപ്പ്

International
  •  5 minutes ago
No Image

കനത്ത മഴ; റെഡ് അലർട്ട്; വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  12 minutes ago
No Image

വീണ്ടും കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; 1000 കോടി വായ്പയെടുക്കാന്‍ തീരുമാനമായി 

Kerala
  •  an hour ago
No Image

അഡ്വ ഹാരിസ് ബീരാൻ എം പി ക്ക് കേന്ദ്ര വ്യോമയാന മന്ത്രിയുടെ മറുപടി; റിയാദ്-കാലിക്കറ്റ് റൂട്ടിൽ നിർത്തിവച്ച എയർ ഇന്ത്യ എക്‌സ്‌പ്രസിൻ്റെ സ്‌ട്രെച്ചർ സർവീസ് പുനരാരംഭിക്കുന്നതിനുള്ള ശ്രമം സജീവമായി തുടരുന്നതായി കേന്ദ്രമന്ത്രി റാം മോഹൻ നായിഡു

Kerala
  •  an hour ago
No Image

സയ്യിദുൽ വിഖായ സയ്യിദ് മാനു തങ്ങൾ പ്രഥമ പുരസ്കാരം ഫരീദ് ഐകരപ്പടിക്ക്

Saudi-arabia
  •  an hour ago
No Image

മസ്‌കത്തിലാണോ താമസിക്കുന്നത്? എങ്കിൽ യാത്രാ ചെലവ് കുറയ്ക്കാന്‍ ഇതൊന്നു പരീക്ഷിച്ചു നോക്കൂ

oman
  •  an hour ago
No Image

ആർസിബി വിജയാഘോഷ ദുരന്തത്തിൽ കോലിയും ഫ്രാഞ്ചെെസിയും ഉത്തരവാദികള്‍: കോലിയുടെ വീഡിയോ ഉൾപ്പെടെ കുറ്റപ്പെടുത്തി കർണാടക സർക്കാർ റിപ്പോർട്ട്

Cricket
  •  an hour ago
No Image

30 വര്‍ഷം മുമ്പ് ജോലിയില്‍ കയറിപ്പറ്റിയത് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കൊണ്ടെന്ന് ആരോപണം; ഇന്ത്യന്‍ എഞ്ചിനീയര്‍ സഊദിയില്‍ അറസ്റ്റില്‍

Saudi-arabia
  •  2 hours ago
No Image

ഗൾഫ് മോഡൽ ഇന്ത്യയിലും: ഫുഡ് ഡെലിവറി തൊഴിലാളികൾക്കായി എസി വിശ്രമ കേന്ദ്രങ്ങൾ

National
  •  2 hours ago
No Image

'വൈദ്യുതി ലൈനുകൾ ഒഴിവാക്കണം': സർക്കുലർ പാലിക്കാത്തതിന്റെ ഫലം; കൊല്ലത്ത് ഒരു വിദ്യാർഥിയുടെ ജീവൻ നഷ്ടമായി

Kerala
  •  2 hours ago