HOME
DETAILS

ലോക്‌സഭയിലെ പ്രവേശനോല്‍സവം ഇങ്ങനെ; കൂടുതല്‍ അംഗങ്ങളുടെയും സത്യപ്രതിജ്ഞ ഹിന്ദിയില്‍, ജയ്ശ്രീറാം വിളിയും, സ്വന്തം പേര് പറയാന്‍ മറന്ന് ചിരിപ്പിച്ചും അംഗങ്ങള്‍

  
backup
June 17, 2019 | 4:41 PM

linguistic-diversity-on-show-as-new-mps-take-oath

 


ന്യൂഡല്‍ഹി: 17ാം ലോക്‌സഭയുടെ ആദ്യദിനമായ ഇന്നലെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ കണ്ടത് ഭാഷാ വൈവിധ്യം. കൂടുതല്‍ പേരും ഹിന്ദിയില്‍ സത്യവാചകം ചൊല്ലിയപ്പോള്‍ മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളും കൂടുതലായി ഉപയോഗിക്കപ്പെട്ടു. ഇന്നലെ പത്തുമണിയോടെ സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗമായ ബി.ജെ.പിയുടെ വിരേന്ദ്രകുമാറിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രോടേം സ്പീക്കറായ ഇദ്ദേഹമാണ് പിന്നീട് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കിയത്.


ചട്ടപ്രകാരം ലോക്‌സഭയുടെ നേതാവ് എന്ന നിലയ്ക്ക് പ്രധാനമന്ത്രിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത ശേഷം മുതിര്‍ന്ന അംഗങ്ങളായ കൊടിക്കുന്നില്‍ സുരേഷ്, ബ്രജ്ഭൂഷണ്‍ സരണ്‍ സിങ്, ഭര്‍തൃഹരി മഹ്താബ് എന്നിവര്‍ ചെയ്തു. കൊടിക്കുന്നില്‍, ബ്രജ്ഭൂഷണ്‍, ഭര്‍തൃഹരി മഹ്താബ് എന്നിവര്‍ പ്രോടേം സ്പീക്കറെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സഹായിച്ചു. രാഷ്ട്രപതിയാണ് ഇവരെ ചുമതലപ്പെടുത്തിയത്. പിന്നീട് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും തുടര്‍ന്ന് ആഭ്യന്തരമന്ത്രി അമിത്ഷായും സത്യപ്രതിജ്ഞചൊല്ലി. നരേന്ദ്രമോദിയും അമിത് ഷായും രാജ്‌നാഥ് സിങ്ങും ഹിന്ദിയിലാണ് സത്യവാചകം ചൊല്ലിയത്. കേന്ദ്രമന്ത്രിമാരായ ഡോ. ഹര്‍ഷ് വര്‍ധന്‍, അശ്വിനികുമാര്‍ ചൗബെ, പ്രതാപ് ചന്ദ്ര സാരംഗി എന്നിവരുള്‍പ്പെടെയുള്ള ഏതാനും പേര്‍ സംസ്‌കൃതവും ഉപയോഗിച്ചു.


കര്‍ണാടകയില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, ഡി.വി സദാനന്ദ ഗൗഡ എന്നിവര്‍ കന്നഡയിലും പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള ജമ്മുകശ്മീരില്‍ നിന്നുള്ള കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്ങ് ദോഗ്രിയിലും സത്യവാചകം ചൊല്ലി. പഞ്ചാബില്‍ നിന്നുള്ള ഭക്ഷ്യമന്ത്രി ഹര്‍സിമത് കൗറും ഹോഷിംപൂരിലെ ബി.ജെ.പി അംഗം സോം പ്രകാശും ഇംഗ്ലീഷിലാണ് ചൊല്ലിയത്. നേരത്തെ മെയ് 30ന് കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെല്ലിയപ്പോള്‍ കൗര്‍ പഞ്ചാബിയാണ് ഉപയോഗിച്ചിരുന്നത്. അസമില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരായ രമേശ്വര്‍ തേളി, കൃപനാഥ് മല്ല, നബാ കുമാര്‍ സരാണി എന്നിവര്‍ അസമിയും ഉപയോഗിച്ചു. പശ്ചിമബംഗാളില്‍ നിന്നുള്ള ദേബശ്രീ ചൗധരി, രാജ്ദീപ് റോയ് എന്നിവര്‍ ബംഗാളിയും ശിവസേനയുടെ കേന്ദ്രമന്ത്രി അരവിന്ദ് സാവന്‍ മറാത്തിയും നോര്‍ത്ത് ഗോവയില്‍ നിന്നുള്ള കേന്ദ്രമന്ത്രി ശ്രീപദ് യെഗോ നായിക് കൊങ്കണും ഉപയോഗിച്ചു.


ആന്ധ്രാപ്രദേശില്‍ നിന്നുള്ള തലാരി രങ്കയ്യ, വങ്ക ഗീതാവിശ്വനാഥ്, വൈ.എസ് അവിനാഷ് റെഡ്ഡി, ബീസെട്ടി വെങ്കട സത്യവതി, അദാല പ്രഭാകര റെഡ്ഡി, ബെള്ളന ചന്ദ്രശേഖര്‍, ഗോഡ്ഡെട്ടി മാധവി, എം.വി.വി സത്യനാരായണ, മാര്‍ഗണി ഭാരത്, എന്‍. റെഡ്ഡെപ്പ, ബാലശൗരി വല്ലഭാനെനി, നന്ദിഗാം സുരേഷ്, പൊച്ച ബ്രഹ്മാനന്ദ റെഡ്ഡി എന്നിവര്‍ തെലുങ്കും സംസ്ഥാനത്തുനിന്നുള്ള മറ്റു എം.പിമാര്‍ ഇംഗ്ലീഷും ഉപയോഗിച്ചു. ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരമായിരുന്ന ഗൗതം ഗംഭീറും ഇംഗ്ലീഷ് ഉപയോഗിച്ചു. മധ്യപ്രദേശില്‍ നിന്നുള്ള എല്ലാ അംഗങ്ങളും ഹിന്ദിയാണ് ഉപയോഗിച്ചത്. അസമില്‍ നിന്നുള്ള അബ്ദുല്‍ ഖാലിക് അല്ലാഹുവിന്റെ നാമത്തിലും സത്യവാചകം ചൊല്ലി.


സത്യപ്രതിജ്ഞയ്ക്കു ശേഷം ചില അംഗങ്ങള്‍ സഭയില്‍ ജയ്ശ്രീറാമും വിളിച്ചു. മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയായ ഭോപ്പാലില്‍ നിന്നുള്ള ബി.ജെ.പി അംഗം സാധ്വി പ്രജ്ഞാസിങ് സംസ്‌കൃതത്തില്‍ സ്വാമിജിയുടെ പേരില്‍ സത്യപ്രതിജ്ഞയെടുത്തത് വിവാദത്തിനിയാക്കി. പ്രജ്ഞാസിങ്ങിന്റെ നടപടിയില്‍ ചില അംഗങ്ങള്‍ പ്രതിഷേധമറിയിച്ചു. അടുത്തിരുന്നവര്‍ ഓര്‍മിച്ചപ്പോഴാണ് സത്യപ്രതിജ്ഞയ്ക്കിടെ സ്വന്തം പേര് ഉച്ചരിക്കാന്‍ മറന്ന കാര്യം ബി.ജെ.പിയുടെ ഹന്‍സ് രാജ് ഹന്‍സ് ഓര്‍ത്തത്. ഇതോടെ അദ്ദേഹം വീണ്ടും സത്യപ്രതിജ്ഞചെയ്തു. മധ്യപ്രദേശില്‍ നിന്നുള്ള ജനാര്‍ദ്ധന്‍ മിശ്ര ബഘേലി ഭാഷ ഉപയോഗിച്ചെങ്കിലും വിവര്‍ത്തകര്‍ ഇല്ലാതിരുന്നതോടെ ഹിന്ദി തന്നെ ഉപയോഗിച്ചു. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ഇന്നും തുടരും. നാളെ സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കും. 20ന് സംയുക്തസഭയെ രാഷ്ട്രപതി അഭിസംബോധനചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാൽപ്പാറ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായം നൽകുമെന്ന് മുഖ്യമന്ത്രി; പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും നിർദേശം 

Kerala
  •  3 days ago
No Image

ഹോര്‍മുസില്‍ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്; ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കക്ക് ലഭിക്കുമെന്നും അവകാശവാദം 

International
  •  3 days ago
No Image

നാടിനെ നടുക്കിയ വാൽപ്പാറ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വിവരങ്ങൾ ലഭ്യമായി; മരിച്ചവരിൽ പന്ത്രണ്ടുകാരനും 

Kerala
  •  3 days ago
No Image

'രോഹിത്തിനെ മാറ്റിയത് അനീതി'; ഹാർദിക്കിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം

Cricket
  •  3 days ago
No Image

'ഫേസ് 3' തുടങ്ങുന്നു; ഇറാനെ ഉള്ളിൽ നിന്ന് തകർക്കാൻ മൊസാദ്, ലക്ഷ്യം ഭരണമാറ്റം; വെളിപ്പെടുത്തലുമായി ഡേവിഡ് ബാർണിയ

International
  •  3 days ago
No Image

'മോദി-ഷാ യുഗത്തിന്റെ അന്ത്യം'; വനിതാ സംവരണ പോരിൽ ബിജെപിക്ക് കനത്ത തിരിച്ചടി, പാർലമെന്റിന് പുറത്ത് ബിജെപി എംപിമാരുടെ കടുത്ത പ്രതിഷേധം

Kerala
  •  3 days ago
No Image

കോഴിക്കോട് മുഖ്യഖാസിയായി ജമലുല്ലൈലി തങ്ങൾ സ്ഥാനമേറ്റു; ഖാസിമാർ ആത്മീയ ജീവിതത്തിന്റെ അടയാളങ്ങൾ: സാദിഖലി തങ്ങൾ

Kerala
  •  3 days ago
No Image

മോദി സർക്കാരിന് കനത്ത പ്രഹരം; 12 വർഷത്തിനിടയിൽ ആദ്യമായി ലോക്സഭയിൽ സർക്കാർ ബിൽ പരാജയപ്പെട്ടു

National
  •  3 days ago
No Image

'മകൻ നിന്നെപ്പോലെയല്ല'; നാട്ടുകാരുടെ പരിഹാസത്തിൽ സംശയം, ആറുവയസ്സുകാരനെ നദിയിലെറിഞ്ഞ് കൊന്നു; പിതാവ് അറസ്റ്റിൽ

National
  •  3 days ago
No Image

വാല്‍പ്പാറയില്‍ വിനോദ സഞ്ചാരത്തിനിടെ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് വന്‍ അപകടം; 9 മലയാളികള്‍ മരിച്ചു 

Kerala
  •  3 days ago