HOME
DETAILS

സിറിയയില്‍ തുര്‍ക്കിയുടെ ആക്രമണം തുടങ്ങി; ആക്രമണം കുര്‍ദിഷ് മേഖലയില്‍

  
backup
October 10, 2019 | 6:11 AM

turkey-begins-ground-offensive-in-northeastern-syria

 

ദമസ്‌കസ്: വടക്കുകിഴക്കന്‍ സിറിയയിലെ കുര്‍ദിഷ് മേഖലയില്‍ ആക്രമണം തുടങ്ങി തുര്‍ക്കി സൈന്യം. കുര്‍ദിഷ് തീവ്രവാദികളെ തൂത്തെറിയാനാണ് ആക്രമണമെന്നാണ് തുര്‍ക്കിയുടെ വാദം.

യൂഫ്രട്ടീസ് നദിയുടെ കിഴക്കുഭാഗത്തു കൂടി തുര്‍ക്കിയുടെ സൈന്യം സിറിയയില്‍ കടന്നുവെന്നും സഖ്യസേനയായ സിറിയന്‍ വിമതരുമൊത്ത് ആക്രമണം ആരംഭിച്ചതായും ബുധനാഴ്ച ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

കുര്‍ദുകള്‍ക്ക് 181 തീവ്രവാദ കേന്ദ്രങ്ങളുണ്ടെന്നും അത് കേന്ദ്രീകരിച്ചാണ് ആക്രമണങ്ങളെന്നും തുര്‍ക്കി സൈന്യം പറഞ്ഞു.

മേഖലയില്‍ സമാധാനം കൊണ്ടുവരാന്‍ വേണ്ടിയാണ് ആക്രമണമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. തുര്‍ക്കിയുടെ ദക്ഷിണാതിര്‍ത്തിയിലെ തീവ്രവാദ ഇടനാഴിയെ തടയാനാണ് നടപടിയെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.

കുര്‍ദിഷ് വിഭാഗം നേതൃത്വം നല്‍കുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫ്രണ്ടി (എസ്.ഡി.എഫ്) നെതിരെയാണ് തുര്‍ക്കിയുടെ ആക്രമണം. ഐ.എസിനെതിരായ അമേരിക്കയുടെ ആക്രമണത്തില്‍ സിറിയയിലെ സഖ്യസേനയാണ് എസ്.ഡി.എഫ്. എന്നാല്‍ ഇവരെ തുര്‍ക്കി കാണുന്നത് തീവ്രവാദികളായാണ്. തുര്‍ക്കിയില്‍ നിരോധിക്കപ്പെട്ട കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പി.കെ.കെ) യുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഇത്.

സിറിയന്‍ അതിര്‍ത്തിയില്‍ 30 കിലോമീറ്റര്‍ വരെ 'സുരക്ഷിത സോണ്‍' ഒരുക്കുകയാണ് തുര്‍ക്കിയുടെ ലക്ഷ്യം. സിറിയയില്‍ നിന്ന് അഭയാര്‍ഥികളായെത്തിയ 36 ലക്ഷം പേരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണിത്.

തുര്‍ക്കിയുടെ സൈന്യത്തെ സഹായിക്കാന്‍ വിമതസൈന്യമായ ഫ്രീ സിറിയന്‍ ആര്‍മിയുടെ 14,000 സൈനികര്‍ പുറപ്പെട്ടിട്ടുണ്ട്.

അതേസമയം, തുര്‍ക്കിയുടെ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങള്‍ പ്രതികരണം നടത്താന്‍ തുടങ്ങിയിട്ടുണ്ട്. നടപടി മോശം ഐഡിയ ആണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. മനുഷ്യത്വമില്ലാതെയാണ് തുര്‍ക്കി പെരുമാറുന്നതെങ്കില്‍ സാമ്പത്തികമായി ഞെരുക്കിക്കളയുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാദ റണ്ണൗട്ട്; ക്രീസിൽ രോഷപ്രകടനം നടത്തിയ പാക് താരം സൽമാൻ ആഗയ്ക്ക് ഐസിസി ശിക്ഷ

Cricket
  •  8 minutes ago
No Image

'അമ്മയ്ക്കൊരു സർപ്രൈസുണ്ട്'; വീട്ടിലെത്തിയപ്പോൾ കണ്ടത് മകളുടെ മൃതദേഹം: സഹോദരിയെ കത്തികൊണ്ട് 84 തവണ കുത്തി കൊലപ്പെടുത്തി സഹോദരൻ

crime
  •  23 minutes ago
No Image

അജ്ഞാത വസ്തുക്കളിൽ സ്പർശിക്കരുത്; ജാഗ്രതാ നിർദ്ദേശവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  32 minutes ago
No Image

ട്രെയിനിൽ ജാതി അധിക്ഷേപം; സഹികെട്ട് യുവതിയെ തല്ലി യുവാവ്: വീഡിയോ വൈറൽ

crime
  •  an hour ago
No Image

സഞ്ജുവല്ല! ചെന്നൈയുടെ ഗെയിം ചെയ്ഞ്ചർ ആ താരമായിരിക്കും: പൂജാര

Cricket
  •  an hour ago
No Image

ബ്രിട്ടിഷ് മാധ്യമങ്ങളിലെ മുസ്‌ലിം വിരുദ്ധത: കണക്കുകളും വസ്തുതകളും സത്യം വെളിപ്പെടുത്തുമ്പോഴും തിരുത്താതെ അധികാരികൾ

International
  •  an hour ago
No Image

ഐപിഎല്ലിൽ അവൻ അതിവേഗ സെഞ്ച്വറി നേടും: പ്രവചനവുമായി ഉത്തപ്പ 

Cricket
  •  an hour ago
No Image

എല്‍.എന്‍.ജി ഉല്‍പാദനം നിര്‍ത്തിയെന്ന ഇസ്രായേല്‍ പ്രചാരണം തള്ളി ഖത്തര്‍

qatar
  •  an hour ago
No Image

നെതന്യാഹുവിന് എന്ത് സംഭവിച്ചു, കാണാനില്ല? പുറത്തുവിട്ട വീഡിയോയിൽ ഒരു കയ്യിൽ 6 വിരലുകൾ, എ.ഐ വീഡിയോ എന്ന് ആരോപണം 

International
  •  2 hours ago
No Image

ടൂറിസം മേഖലക്ക് ആശ്വാസം; ഇന്‍ഡോര്‍ പരിപാടികള്‍ക്ക് ഖത്തറില്‍ അനുമതി

qatar
  •  2 hours ago