HOME
DETAILS

ഹൗസ്‌ബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നത് ജീവന്‍രക്ഷാ ഉപകരണങ്ങളില്ലാതെ

  
backup
September 06, 2017 | 10:56 PM

%e0%b4%b9%e0%b5%97%e0%b4%b8%e0%b5%8d%e2%80%8c%e0%b4%ac%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d

തിരുവനന്തപുരം: സംസ്ഥാനത്തെ ഹൗസ് ബോട്ടുകളില്‍ പലതും പ്രവര്‍ത്തിക്കുന്നത് ആവശ്യമായ ജീവന്‍രക്ഷാ, അഗ്നിശമന ഉപകരണങ്ങളില്ലാതെ. ഇത് യാത്രികരുടെ സുരക്ഷിതത്വത്തിന് കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഹൗസ്‌ബോട്ടുകളുടെ സുരക്ഷിതത്വം സംബന്ധിച്ച് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ നടത്തിയ പരിശോധനയിലാണ് ഇതു കണ്ടെത്തയത്.
അടിയന്തര ഘട്ടങ്ങളില്‍ പെട്ടെന്ന് ഉപയോഗിക്കാന്‍ ഓരോ യാത്രക്കാരനും ജീവനക്കാരനും ഒരു ലൈഫ് ജാക്കറ്റ് വീതവും കൂടാതെ രണ്ടു വ്യക്തികള്‍ക്ക് ഒരു ലൈഫ്‌ബോയ് വീതവും ബോട്ടുകളില്‍ യഥാസ്ഥാനത്ത് സജ്ജീകരിച്ചിരിക്കണമെന്നു ചട്ടം അനുശാസിക്കുന്നുണ്ട്.
എന്നാല്‍ ഇതു പാലിക്കപ്പെടുന്നുണ്ടോ എന്ന് കണ്ടെത്താനായി 42 ഹൗസ്‌ബോട്ടുകളില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ 23 എണ്ണത്തില്‍ ഇതൊന്നും ആവശ്യത്തിന് ഇല്ലെന്നു കണ്ടെത്തി. ഇതില്‍ 11 എണ്ണം ഒരു ലൈഫ് ജാക്കറ്റോ ഒരു ലൈഫ് ബോയിയോ പോലുമില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നത്.
ചില ഹൗസ്‌ബോട്ടുകളില്‍ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഫലപ്രദമായ രീതിയിലല്ല സൂക്ഷിക്കുന്നത്. അടിയന്തര ഘട്ടങ്ങളില്‍ യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ എടുക്കാനാവാത്ത വിധം മുകള്‍ത്തട്ടില്‍ സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. സര്‍വേ സമയത്ത് ആവശ്യമായ തരത്തിലും എണ്ണത്തിലും ജീവന്‍രക്ഷാ ഉപകരണങ്ങളുണ്ടെന്ന് ഉറപ്പുവരുത്താറുള്ളതായി ആലപ്പുഴ പോര്‍ട്ട് ഓഫിസര്‍ മറുപടി നല്‍കിയിട്ടുണ്ട്. എന്നാല്‍ പരിശോധന കഴിഞ്ഞാല്‍ ചിലര്‍ ഇത് എടുത്തുമാറ്റുന്നതായും ഇതു കണ്ടെത്താന്‍ മിന്നല്‍ പരിശോധനകള്‍ വേണ്ടിവരുമെന്നും മറുപടിയിലുണ്ട്. എന്നാല്‍ ഈ മറുപടി സ്വീകാര്യമല്ലെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹൗസ് ബോട്ടുകളില്‍ അംഗീകൃത മാതൃകിലുള്ള അഗ്നിശമന ഉപകരണങ്ങള്‍ ഉണ്ടായിരിക്കണമെന്നും തീയുടെയും പുകയുടെയും മുന്നറിയിപ്പ് നല്‍കുന്ന ഉപകരണങ്ങള്‍ ഗാലറിയിലും എന്‍ജിന്‍ മുറിയിലും സ്ഥാപിക്കണമെന്നും ഫയര്‍ പമ്പ് പ്രധാന ഡെക്കില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ പാകത്തില്‍ എല്‍.പി.ജി സംവിധാനത്തില്‍ ഗ്യാസ് ഫ്യൂസോ സ്പാര്‍ക്ക് അറസ്റ്ററോ സ്ഥാപിക്കണമെന്നും വ്യവസ്ഥയുണ്ട്.
എന്നാല്‍ പരിശോധിച്ച 42 ഹൗസ് ബോട്ടുകളില്‍ 38 എണ്ണത്തില്‍ തീയുടെയും പുകയുടെയും മുന്നറിയിപ്പു നല്‍കുന്ന ഉപകരണങ്ങളും 33 എണ്ണത്തില്‍ ഫയര്‍ പമ്പുകളും ഘടിപ്പിച്ചിരുന്നില്ല. ഒരു ഹൗസ് ബോട്ടില്‍ പോലും എല്‍.പി.ജി സിലിണ്ടറിന് ആവശ്യമായ ഗ്യാസ് ഫ്യൂസോ സ്പാര്‍ക്ക് അറസ്റ്ററോ സ്ഥാപിച്ചിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല പരിശോധനാവേളയില്‍ ഒരു ഹൗസ് ബോട്ടിനു തീപിടിക്കുകയുമുണ്ടായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേസ് വിവരങ്ങൾ വിരൽത്തുമ്പിൽ: കോടതി നടപടികൾ ഇനി വാട്സ്ആപ്പിൽ

Kerala
  •  40 minutes ago
No Image

നികുതിവെട്ടിപ്പ്: 25 അന്യസംസ്ഥാന ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ് 

Kerala
  •  an hour ago
No Image

ദുർമന്ത്രവാദം: യുവതിയെ മദ്യം നൽകി പീഡിപ്പിച്ചു, വായിൽ ഭസ്മം കുത്തിനിറച്ചു; ഭർത്താവും പിതാവുമടക്കം മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  an hour ago
No Image

ഫ്രീലാൻസ് വിസ അനുവദിക്കുന്നത് നിർത്തിവെച്ചിട്ടില്ല; ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കുക: GDRFA

uae
  •  2 hours ago
No Image

കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: മുഖ്യപ്രതി മുംബൈയിൽ പിടിയിൽ

Kerala
  •  2 hours ago
No Image

ഓസ്ട്രേലിയൻ വിങ്‌ഗർ റയാൻ വില്യംസ് ഇന്ത്യൻ ഫുട്‌ബോൾ ടീമിലേക്ക്; നേപ്പാളി ഡിഫെൻഡർ അബ്നീത് ഭാർതിയും പരിശീലന ക്യാമ്പിൽ

Football
  •  2 hours ago
No Image

കോഴിക്കോട് കസ്റ്റഡിയിലെടുത്ത പ്രതി പൊലിസ് ജീപ്പിൽ നിന്ന് ചാടി രക്ഷപ്പെട്ടു; തിരച്ചിൽ ഊർജിതം

Kerala
  •  2 hours ago
No Image

വയനാട് മീനങ്ങാടിയിൽ മോഷണം: 12 പവനും 50,000 രൂപയും കവർന്നു

Kerala
  •  2 hours ago
No Image

സ്വർണപ്പാളി വിവാദത്തിനിടെ ദേവസ്വം ബോർഡ് പ്രസിഡന്റാകാൻ കെ. ജയകുമാർ ഐഎഎസ്; അന്തിമ തീരുമാനം നാളെ

Kerala
  •  2 hours ago
No Image

തൃശൂരിൽ ജ്വല്ലറിക്കു മുമ്പിൽ സംശയാസ്പദമായ രീതിയിൽ കണ്ടതോടെ ചോദ്യം ചെയ്തു; പിന്നാലെ തെളിഞ്ഞത് വൻ മോഷണങ്ങൾ; യുവതികൾ അറസ്റ്റിൽ

Kerala
  •  3 hours ago