HOME
DETAILS
MAL
ഗൾഫിൽ ജോലി നോക്കുകയാണോ? അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ തട്ടിപ്പിനിരയാകാം
backup
January 24, 2024 | 8:33 AM
ഗൾഫിൽ ജോലി നോക്കുകയാണോ? അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ തട്ടിപ്പിനിരയാകാം
ദുബൈ: ഏറ്റവും കൂടുതൽ പ്രൊഫഷണലുകൾ ജോലി അന്വേഷിക്കുന്ന രണ്ട് രാജ്യങ്ങളാണ് യുഎഇയും സഊദി അറേബ്യയും. മലയാളികൾ ഉൾപ്പെടെ 62 ശതമാനം പ്രൊഫഷണലുകളും ഈ ഗൾഫ് രാജ്യങ്ങളിൽ ജോലി അന്വേഷിക്കുന്നുണ്ടെന്ന് പുതിയ സർവേ പറയുന്നു. എന്നാൽ നിരവധി തട്ടിപ്പുകളും ഈ മേഖലയിൽ നടക്കുന്നുണ്ട്. അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളും തട്ടിപ്പിന് ഇരയാകാം.
- ഔദ്യോഗിക ഇമെയിൽ വിലാസം: നിയമാനുസൃത റിക്രൂട്ടർമാർ എല്ലായ്പ്പോഴും ഓർഗനൈസേഷന്റെ പേര് ഫീച്ചർ ചെയ്യുന്ന അവരുടെ ഔദ്യോഗിക ഇമെയിൽ വിലാസത്തിൽ നിന്നാകും ബന്ധപ്പെടുക. അല്ലാതെ വരുന്ന മെയിലുകൾ ജാഗ്രത പുലർത്തുക.
- റാൻഡം കോൺടാക്റ്റ്: ഒരു അഭിമുഖത്തിനോ ജോലി വാഗ്ദാനത്തിനോ അപേക്ഷിക്കാതെ തന്നെ നിങ്ങൾക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെങ്കിൽ, ജാഗ്രത പാലിക്കുക. കാരണം ജോലിക്കാർ നിങ്ങളെ തേടി വരാനുള്ള സാധ്യത വളരെ വളരെ വിരളമാണ്.
- അസാധാരണമായ ഉയർന്ന ശമ്പളം: ഒരു കമ്പനിയിൽ നിന്ന് അസാധാരണമാംവിധം ഉയർന്ന ശമ്പളം വാഗ്‌ദാനം ചെയ്‌താൽ നിങ്ങൾ രണ്ടാമത് ഒരിക്കൽ കൂടി ചെക്ക് ചെയ്യുന്നത് നല്ലതാണ്. കാരണം ഓരോ ജോലിക്കും ഒരു സ്റ്റാൻഡേർഡ് ശമ്പളം യുഎഇയിലും സഊദിയിലും എല്ലാം ഉണ്ട്. ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാം. എന്നാൽ അത് അസാധാരണമായി ഉയർന്നത് ആണെങ്കിൽ ഒന്ന് സൂക്ഷിക്കണം.
- വ്യാകരണ പിശകുകൾ: ജോലി സംബന്ധിച്ചുള്ള പോസ്റ്ററുകൾ, മെയിലുകൾ എന്നിവയിൽ അക്ഷരത്തെറ്റ്, വ്യാകരണ പിശക് എന്നിവ കണ്ടാൽ പിന്നീട് ആ വഴിക്ക് പോകാതിരിക്കുന്നത് ആകും നല്ലത്. നല്ല കമ്പനികൾക്ക് എല്ലാം പ്രൂഫ് നോക്കാൻ ആളുകൾ ഉണ്ടാകും. ഇത്തരം തെറ്റുകൾ ഒന്നും അവർ വരുത്താൻ സാധ്യതയില്ല.
- പണം ആവശ്യപ്പെടൽ: ജോലിയുടെ ഫീ എന്ന നിലയിൽ അപേക്ഷകരോട് തട്ടിപ്പുകാർ പണം ആവശ്യപ്പെടുന്ന സംഭവം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചിലർ വിസ ഇഷ്യു പോലുള്ള മറ്റ് ആവശ്യങ്ങൾക്കും പണം ആവശ്യപ്പെട്ടേക്കാം. പണം ആവശ്യപ്പെട്ടാൽ പിന്നെ അത്തരം ജോലികൾ ഉപേക്ഷിക്കുന്നതാകും നല്ലത്. യുഎഇ പോലുള്ള രാജ്യങ്ങളിൽ വിസ ഇഷ്യു ചെയ്യാൻ പണം ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണ്. ഓർക്കുക, നിയമാനുസൃതമായ റിക്രൂട്ടർ റിക്രൂട്ട്മെന്റ് പ്രക്രിയയിൽ ഒരു ഘട്ടത്തിലും പണം ആവശ്യപ്പെടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."