HOME
DETAILS

വിഴിഞ്ഞം: സര്‍ക്കാരിന് ശത്രുതാ മനോഭാവമെന്ന് എം വിന്‍സെന്റ്; വീണ്ടും വിമോചനസമരമെന്ന പരിപ്പ് വേവിക്കുന്നുവെന്ന് വി ജോയ്; സഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ച

  
Web Desk
December 06 2022 | 10:12 AM

kerala-legislative-assembly-session-discussion-over-vizhinjam-port-protest-2022

തിരുവനന്തപുരം: വിഴിഞ്ഞം വിഷയത്തിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് എം.വിന്‍സെന്റ് എം.എല്‍.എ. സമരത്തിന് നാലുമാസമായിട്ടും പരിഹാരം കാണാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ തികഞ്ഞ പരാജയമാണ്. ഉപരോധ സമരം ആരംഭിച്ചശേഷമാണ് സര്‍ക്കാര്‍ ചര്‍ച്ച ആരംഭിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സമരക്കാരോട് സര്‍ക്കാരിന് ശത്രുതാ മനോഭാവമാണെന്ന്എം വിന്‍സെന്റ് തുറന്നടിച്ചു. സമരം ചെയ്യുന്നവരെ തീവ്രവാദികളായി ചിത്രീകരിക്കാന്‍ ശ്രമിച്ചു. തുറമുഖ കവാടം ഉപരോധിക്കല്‍ സമരക്കാരുടെ അജണ്ടയിലില്ലായിരുന്നു. ആദ്യം സെക്രട്ടേറിയറ്റിന് മുന്നിലാണ് സമരമിരുന്നത്. 28 ദിവസം സമരമിരുന്നിട്ടും സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായില്ല. ഇപ്പോള്‍ ഈ കാണുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം ഉത്തരവാദി സര്‍ക്കാര്‍ മാത്രമാണ്.

വിഴിഞ്ഞം സമരത്തില്‍ രാജ്യാന്തര ഗൂഢാലോചനയുണ്ടെന്നാണ് മന്ത്രിമാര്‍ പറഞ്ഞത്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിമാര്‍ ഇങ്ങനെ പറയുന്നത്. ഇങ്ങനെയുള്ള പരാമര്‍ശങ്ങള്‍ ഉണ്ടാകേണ്ടവരാണോ മത്സ്യത്തൊഴിലാളികള്‍ എന്ന് എല്ലാവരും ഓര്‍ക്കണം. കേരളത്തിന്റെ സൈന്യമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ച മത്സ്യത്തൊഴിലാളികള്‍ ഒരു ആവശ്യവുമായി വരുമ്പോള്‍ ഇങ്ങനെയാണോ പ്രവര്‍ത്തിക്കേണ്ടത്. നാല് മഞ്ഞക്കല്ലുമായി വന്ന് ജനങ്ങളുടെ തലയ്ക്കടിക്കുന്നതല്ല യുഡിഎഫിന്റെ വികസന നയമെന്നും എം.വിന്‍സെന്റ് പറഞ്ഞു.

മത്സ്യത്തൊഴിലാളികള്‍ വലിയതുറയിലെ സിമന്റ് ഗോഡൗണില്‍ ഏറെ ബുദ്ധിമുട്ടിലാണ് കഴിയുന്നതെന്നും വിന്‍സെന്റ് ചൂണ്ടിക്കാണിച്ചു. നാലുവര്‍ഷമായി വലിയതുറയിലെ സിമന്റ് ഗോഡൗണില്‍ പത്തടി നീളവും വീതിയുമുള്ള ഇടത്ത് അഞ്ചും ആറും ആളുകളാണ് കഴിയുന്നത്. ഒന്നും രണ്ടുമല്ല നാലുവര്‍ഷമായി അവര്‍ അവിടെയാണ് കഴിയുന്നത്. മന്ത്രിമന്ദിരം മോടിപിടിപ്പിക്കാനും പുതിയകാറ് വാങ്ങാനും തത്രപ്പെട്ട് ഓടുന്ന മന്ത്രിമാരോട് ഒരുദിവസം അവിടെ കഴിയാനാകുമോ എന്ന് ചോദിക്കുകയാണ്, വിന്‍സെന്റ് ആരാഞ്ഞു.

ഒരു വിഭാഗം ആളുകള്‍ സമരത്തെ സര്‍ക്കാരിനെതിരാക്കി തിരിക്കാന്‍ ശ്രമിക്കുന്നെന്ന് വി ജോയ് എം.എല്‍.എ നിയമസഭയില്‍. വിഴിഞ്ഞത്തിന്റെ മറവില്‍ ഒരു വിമോചന സമരത്തിന്റെ പരിപ്പ് വേവിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളെ ദീര്‍ഘകാലം തെറ്റിദ്ധരിപ്പിച്ചു കൊണ്ടുപോകാന്‍ പറ്റില്ല. തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു കൊണ്ട് പദ്ധതി നടപ്പാക്കാനുള്ള മാര്‍ഗങ്ങളാണ് ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും വി ജോയ് സഭയില്‍ വ്യക്തമാക്കി.

എം.വിന്‍സെന്റ്, സജി ചെറിയാന്‍, രമേശ് ചെന്നിത്തല, മുഹമ്മദ് മുഹ്‌സിന്‍, പി.കെ.കുഞ്ഞാലിക്കുട്ടി, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, അനൂപ് ജേക്കബ്, തോമസ് കെ.തോമസ്, മോന്‍സ് ജോസഫ്, വി.ജോയി, വി.ഡി.സതീശന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  12 days ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  12 days ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  12 days ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  12 days ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  12 days ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  12 days ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  12 days ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  12 days ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  12 days ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  12 days ago