HOME
DETAILS

വയോധികനെ കൊന്നത് തങ്ങളെന്ന് ആവർത്തിച്ച് പെൺകുട്ടികൾ

  
backup
December 30, 2021 | 4:49 AM

59634563-3


അമ്പലവയൽ (വയനാട്)
അമ്പലവയൽ ആയിരംകൊല്ലിയിൽ മാതാവിനെ ആക്രമിക്കാനുള്ള ശ്രമത്തിനിടെ എഴുപതുകാരൻ മുഹമ്മദിനെ കൊന്ന് മൃതദേഹം ചാക്കിലാക്കി ഉപേക്ഷിച്ചത് തങ്ങളെന്ന് ആവർത്തിച്ച് പൊലിസിൽ കീഴടങ്ങിയ പെൺകുട്ടികൾ.
ഇന്നലെ തെളിവെടുപ്പിനായി മാതാവിനൊപ്പം ആയിരംകൊല്ലിയിലെ വീട്ടിലെത്തിച്ചപ്പോഴും ചൊവ്വാഴ്ച പൊലിസിന് നൽകിയ മൊഴിയിൽ പെൺകുട്ടികൾ രണ്ടുപേരും ഉറച്ച് നിൽക്കുകയായിരുന്നു. അതേസമയം കുട്ടികളും മാതാവും ചേർന്നാണ് കൊല നടത്തിയതെന്ന നിഗമനത്തിലാണ് പൊലിസുള്ളത്.
തെളിവെടുപ്പ് വീട്ടിലെത്തിച്ചപ്പോൾ കൊലക്ക് ഉപയോഗിച്ച കോടാലിയും കാൽ വെട്ടിമാറ്റാൻ ഉപയോഗിച്ച കത്തിയും ആ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും മാതാവാണ് പൊലിസിന് എടുത്ത് നൽകിയത്. മുറിച്ചുമാറ്റിയ കാൽ ഉപേക്ഷിക്കാൻ ഉപയോഗിച്ച ബാഗ് കുട്ടികളും പൊലിസിന് കാണിച്ചുകൊടുത്തു.
ആസൂത്രിത കൊലപാതകമല്ല നടന്നതെന്ന നിഗമനത്തിലാണ് പൊലിസുള്ളത്. പെട്ടെന്നുണ്ടായ പ്രതിരോധത്തിനിടയിൽ സംഭവിച്ചതാണെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. കൊല്ലപ്പെട്ട മുഹമ്മദ് പലപ്പോഴായി ഇവരെ ഉപദ്രവിക്കാറുണ്ടായിരുന്നെന്ന സൂചനയും പൊലിസ് നൽകുന്നുണ്ട്.
തെളിവെടുപ്പ് നടക്കുമ്പോൾ മുഹമ്മദിന്റെ രണ്ട് ഭാര്യമാരും കൊലനടന്ന വീട്ടിലുണ്ടായിരുന്നു. തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കിയ മാതാവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇവരെ കാസർകോട് വനിതാ ജയിലിലേക്ക് മാറ്റി.
പെൺകുട്ടികളെ മാനന്തവാടി ജുവനൈൽ ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷം വെളിമാടുകുന്നുള്ള ജുവനൈൽ ഹോമിലേക്ക് മാറ്റി. തെളിവ് നശിപ്പിക്കലടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് മാതാവിനെതിരേ കേസെടുത്തിരിക്കുന്നതെന്നും കൽപ്പറ്റ ഡിവൈ.എസ്.പി എം.ഡി സുനിൽ പറഞ്ഞു.
അതിനിടെ കൊലനടത്തിയത് പെൺകുട്ടികളല്ലെന്നും തന്റെ സഹോദരനും മകനുമാണെന്ന ആരോപണവുമായി മുഹമ്മദിന്റെ രണ്ടാം ഭാര്യ തെളിവെടുപ്പിനിടെ രംഗത്തെത്തി. എന്നാൽ ഇത് അടിസ്ഥാന രഹിതമാണെന്ന് പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വിട്ടുകൊടുത്ത മുഹമ്മദിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി കോഴിക്കോട് കുന്നമംഗലത്ത് ഖബറടക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൗമാരക്കാരനെ ക്രൂരമായി കൊലപ്പെടുത്തി മാംസം ഭക്ഷിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

National
  •  6 minutes ago
No Image

താളൂരിൽ സ്ഥാപിച്ച സ്വാഗത ബോർഡ് തമിഴ്‌നാട്ടിലെന്ന് നാം തമിഴർ പാർട്ടി; അതിർത്തിയിൽ സംഘർഷാവസ്ഥ

Kerala
  •  25 minutes ago
No Image

പ്രതിസന്ധികൾക്കിടയിലും പതറാതെ യുഎഇ; ജനങ്ങൾക്ക് ആത്മവിശ്വാസം പകർന്ന് ഭരണാധികാരികളുടെ 'അപ്രതീക്ഷിത' സന്ദർശനങ്ങൾ

uae
  •  26 minutes ago
No Image

'എത്രകാലം അമേരിക്ക ബ്ലാക്ക്‌മെയില്‍ തുടരും'  റഷ്യന്‍ എണ്ണവാങ്ങാന്‍ ഇന്ത്യക്ക് താല്‍ക്കാലിക അനുമതി ലഭിച്ചതിനെ പരിഹസിച്ച് ജയറാം രമേശ് 

National
  •  an hour ago
No Image

'ആദ്യം ഇറാന്‍ പിന്നെ ക്യൂബ...എപ്പോഴെന്ന് മാത്രമേ അറിയാനുള്ളൂ'  ഭീഷണിയുമായി ട്രംപ് 

International
  •  an hour ago
No Image

'യുഎഇ ആക്രമണകാരിയല്ല, പക്ഷേ പരമാധികാരം സംരക്ഷിക്കാൻ സജ്ജം': യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് 

uae
  •  2 hours ago
No Image

ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നു; വീഴ്ച പരിശോധിക്കാൻ ആർ.ഡി.ഒയ്ക്ക് ചുമതല, കോർപ്പറേഷനെതിരെ മന്ത്രി ശിവൻകുട്ടി

Kerala
  •  2 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇതുവരെ റദ്ദാക്കിയത് 23,000-ത്തിലധികം സർവീസുകൾ

uae
  •  2 hours ago
No Image

നാലേ നാല് മത്സരം, റൺവേട്ടയിൽ കുതിച്ച് സഞ്ജു; സ്ട്രൈക്ക് റേറ്റിൽ സഞ്ജുവിനെ വെല്ലാൻ ഫിൻ മാത്രം!

Cricket
  •  2 hours ago
No Image

ചികിത്സാപിഴവ് വീണ്ടും; 'ശസ്ത്രക്രിയക്ക് ശേഷം തുണിക്കഷ്ണം വയറ്റിനുള്ളില്‍ വെച്ച് തുന്നിക്കെട്ടി,മൂന്ന് മാസത്തിന് ശേഷം പുറത്തെടുത്തു' പരാതി കഴക്കൂട്ടം സി.എസ്.ഐ മിഷന്‍ ആശുപത്രിക്കെതിരെ

Kerala
  •  2 hours ago