HOME
DETAILS

ഇന്ന് ലോക വനിതാ ദിനം; ജീവിക്കാൻ മറന്നതല്ല ഹലീമയുടെ ജീവിതമാണിത്, മൂന്നരപ്പതിറ്റാണ്ട് കിടപ്പിലായ സഹോദരന് കൂട്ട്

  
എൻ.സി ഷെരീഫ്
March 08 2025 | 08:03 AM

Haleemas Life is Not Forgotten But a Story of Dedication  35 Years of Caring for Her Bedridden Brother


അരീക്കോട് ഹലീമ, പേരിനർഥം പോലെ സൗമ്യതയുടെ, മനുഷ്യത്വത്തിന്റെ മാലാഖ. ആഘോഷങ്ങളും ആനന്ദങ്ങളും തൻ്റെ കൂടെപ്പിറപ്പിനു വേണ്ടി മാറ്റിവച്ച മഹിത ജീവിതത്തിനുടമ. മൂന്നര പതിറ്റാണ്ടോളമായി ഹലീമ വീടിനു വെളിയിലെ വിശാലലോകം കണ്ടിട്ട്. വിവാഹവും വീട്ടുതാമസവും തുടങ്ങി കുടുംബത്തിലെ ഒരാഘോഷങ്ങളിലും അവർ കൂടാറില്ല. എല്ലാ മോഹങ്ങളും ഉള്ളിലൊതുക്കി സഹോദരന്റെ വേദനയ്ക്ക് സാന്ത്വനമാ യി അവർ കൂട്ടുകിടക്കുകയാണ്.

ശരീരം തളർന്ന സഹോദരന് പരിമിതികളില്ലാത്ത സ്നേഹം പകർന്നേകുന്ന അരീക്കോട് വെസ്റ്റ് പത്തനാപുരം കാവാട്ട് വീട്ടിൽ ഹലീമയുടെ ജീവിതമാണിത്. 1991 ജനുവരി 27 മുതൽ തുടങ്ങിയതാണ് അവരുടെ പരി ചരണകാലം. 21-ാം വയസിൽ കുടുംബം പോറ്റാൻ കൂലിപ്പണിക്ക് പോയതായിരുന്നു സഹോദരൻ അബ്ദുൽ അസീസ്.

കറുകപ്പട്ട തലച്ചുമടായി വെറ്റിലപ്പാറ, കുരംങ്കല്ല് വനപ്പാതയിലെ ചെങ്കുത്തായ മലയിറങ്ങുമ്പോൾ കാൽതെന്നി അസീസ് വീണു. വീഴ്ചയിൽ മുതുക് മുതൽ കാൽപാദം വരെ തളർന്ന അസീസ് അന്നു മുതൽ 34 വർഷമായി ഒരേ കിടപ്പിലാണ്. മൂന്ന് സെന്റ് ഭൂമിയിലെ കൊച്ചുവീട്ടിൽ അസിസിന്റെ കട്ടിലിനോട് ചേർന്ന് മറ്റൊരു കട്ടിലുണ്ട്. അതിൽ ഹലീമ വേണം. മുറി മാറി ക്കിടക്കാൻ പോലും പറ്റില്ല. സഹോദരൻ കിടക്കുന്ന കട്ടിലിൽ തന്നെയാണ് ശുചിമുറിയും. കിടക്ക മാറ്റി താൽക്കാലിക ശുചിമുറി ഒരുക്കും. മലമൂത്ര വിസർജനത്തിന് ഹലീമയുടെ സഹായം വേണം. ഹലീമയുടെ വിവാഹം നടത്തിയിരുന്നെങ്കിലും എട്ടു മാസത്തിനകം ബന്ധം പിരിഞ്ഞു. പിന്നീട് ഒത്തിരി വിവാഹാലോചനകൾ വന്നു. പിതാവ് കോയ ഉമ്മറും മാതാവ് ഫാത്തിമയും വിവാഹത്തിന് നിർബന്ധിച്ചെങ്കിലും സഹോദരന് കൂട്ടിരിക്കാൻ അവർ വേണ്ടെന്നു വച്ചു.

 അസീസിൻ്റെ ദുരന്തത്തിന് അഞ്ചുവർഷം തികയുമ്പോഴാണ് മൂത്ത സഹോദരൻ മരം കയറ്റിയ ലോറിയിൽനിന്ന് വീണത്. മാസങ്ങളോളം കോമയിൽ കഴിഞ്ഞപ്പോൾ ഹലീമക്ക് ഇരട്ടച്ചുമതലയായി. വൃക്കരോഗിയായ പിതാവിനെയും പക്ഷാഘാതം തളർത്തിയ സഹോദരി റുഖിയയെയും മാതാവിനെയും പരിചരിക്കുന്നതിനിടയിൽ ഹലീമ സ്വന്തം ജീവിതം സ്വപ്നമായി പോലും കണ്ടില്ല. മാതാവും പിതാവും സഹോദരിയും വിടപറഞ്ഞെങ്കിലും കുടുംബത്തിന്റെ നെടുംതൂണായി ഹലീമ സഹോദരനെ പരിചരിക്കുകയാണ്. അസീസിനിപ്പോൾ പ്രായം 56. ഹലീമക്ക് അറുപതും. ശാരീരിക അവശതകൾ വകവയ്ക്കാതെയാണ് ഇപ്പോൾ സഹോദരനെ ഹലീമ പരിചരിക്കുന്നത്. കാൽമുട്ടുകൾക്ക് ശസ്ത്രക്രിയക്ക് ഡോക്ടർ നിർദേശിച്ചെങ്കിലും സഹോദരനെ വിട്ട് ആശുപത്രിയിൽ പോകാൻ പറ്റാത്തതിനാൽ ചികിത്സയ്ക്കും പോയില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യന്‍ ബാലന്റെ മരണത്തില്‍ സ്‌കൂള്‍ ജീവനക്കാര്‍ കുറ്റക്കാരെന്ന് ഷാര്‍ജ ഫെഡറല്‍ കോടതി

uae
  •  7 days ago
No Image

'ഭീകര സയണിസ്റ്റ് ഭരണകൂടത്തിന് നല്‍കുക ശക്തമായ മറുപടി, കീഴടങ്ങലല്ല, ഇനി ദയയില്ലാത്ത തിരിച്ചടി' യു.എസിനും ഇസ്‌റാഈലിനും ഇറാന്റെ താക്കീത്

International
  •  7 days ago
No Image

കേരളത്തിൽ അഞ്ച് ദിവസംകൂടി മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ആറിടത്ത് യെല്ലോ

Weather
  •  7 days ago
No Image

ഓൺലൈൻ ബെറ്റിങ് ആപ് കേസ്: ക്രിക്കറ്റ് താരങ്ങളെ ചോദ്യം ചെയ്ത് ഇ.ഡി

National
  •  7 days ago
No Image

കണ്ണൂര്‍ നഗരത്തെ വിറപ്പിച്ച് വീണ്ടും തെരുവുനായ; രണ്ട് ദിവസത്തിനിടെ കടിയേറ്റത് 65ലേറെ ആളുകള്‍ക്ക്

Kerala
  •  7 days ago
No Image

ഇറാനിലെ മൊസാദിന്റെ ഡ്രോണ്‍ നിര്‍മാണശാല തകര്‍ത്തു; രണ്ടു പേര്‍ അറസ്റ്റില്‍

International
  •  7 days ago
No Image

ആണവായുധങ്ങളുടെ കാര്യത്തില്‍ ഇന്ത്യ പാകിസ്ഥാനേക്കാള്‍ മുന്നില്‍; ചൈന ബഹുദൂരം മുന്നില്‍

International
  •  7 days ago
No Image

ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ചു തുടങ്ങി; 110 പേരുടെ സംഘം ഇന്ന് ഡല്‍ഹിയിലെത്തും

International
  •  7 days ago
No Image

പ്ലസ് വണ്‍ പ്രവേശനം; 3.4 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഇന്ന് സ്‌കൂളിലേക്ക്

Kerala
  •  7 days ago
No Image

ജോർദാനിലേക്കുള്ള സർവീസ് നിർത്തിവച്ചു ഒമാൻ എയർ | Oman Air Service

oman
  •  7 days ago