HOME
DETAILS

വികസനത്തിന്റെ മറവില്‍ സര്‍വകലാശാലകളുടെ ഭൂമി സര്‍ക്കാരിന്റെ ഒത്താശയോടെ ഭൂമാഫിയകള്‍ പിടിമുറുക്കുന്നു

  
Laila
April 02 2025 | 03:04 AM

Land mafias seize university land with the governments connivance

തിരുവനന്തപുരം: വികസനത്തിന്റെ മറവിൽ സർവകലാശാലകളുടെ കോടിക്കണക്കിന് രൂപ വിലവരുന്ന ഭൂമിയിൽ സർക്കാർ ഒത്താശയോടെ ഭൂ മാഫിയ പിടിമുറുക്കുന്നു. 400 കോടി രൂപ വില വരുന്ന കേരള സർവകലാശാലയുടെ 37 ഏക്കർ ഭൂമി ഗ്രീൻഫീൽഡ് സ്‌റ്റേഡിയം നിർമിക്കുന്നതിന് സർക്കാർ ഗ്യാരണ്ടിയിൽ വിട്ടു കൊടുത്തതിന് സമാനമായി കാലിക്കറ്റ് സർവകലാശാലയിൽ 42 ഏക്കർ ഭൂമി സ്വകാര്യഏജൻസിക്ക് ഫുട്‌ബോൾ സ്‌റ്റേഡിയം നിർമിക്കാൻ സൗജന്യമായി വിട്ടു നൽകാനുള്ള നടപടിക്ക് സിൻഡിക്കേറ്റും തീരുമാനമെടുത്തു.

കായികമന്ത്രി വി.അബ്ദുറഹ്മാന്റെ നിർദേശാനുസരണമാണ്  സിൻഡിക്കേറ്റിന്റെ തീരുമാനമെന്നാണ് സൂചന. ഏകദേശം 500 കോടി രൂപ വിലവരുന്ന ഭൂമിയാണ് സ്വകാര്യ ഏജൻസിക്ക് വിട്ടുകൊടുക്കാൻ ധാരണയായിരിക്കുന്നതത്രേ. സിൻഡിക്കേറ്റ് ഉപസമിതി അംഗങ്ങൾ കഴിഞ്ഞ ദിവസം മന്ത്രിയുമായി ചർച്ച നടത്തി ഭൂമി കൈമാറാനുള്ള സമ്മതം അദ്ദേഹത്തെ അറിയിച്ചു. 

2022 ഡിസംബർ വരെ പാട്ടത്തുകയായി  കേരള സർവകലാശാലയ്ക്ക് 70 കോടി രൂപ കുടിശ്ശികയായി ലഭിക്കാൻ ഉണ്ടെന്ന്  സി.ആർ മഹേഷിന്റെ ചോദ്യത്തിന് നിയമസഭയിൽ വെളിപ്പെടുത്തിയ മന്ത്രി  അബ്ദുറഹ്മാൻ തന്നെയാണ്  കാലിക്കറ്റിൽ ഭൂമി സ്‌റ്റേഡിയത്തിന് വിട്ടുനൽകാൻ നിർദേശിച്ചത്. നിലവിൽ 84 കോടി രൂപ പാട്ട കുടിശ്ശിക ഉണ്ടെങ്കിലും കേരള സർവകലാശാല അധികൃതർ മേൽ നടപടി  കൈക്കൊള്ളാൻ തയാറായിട്ടില്ല. കേരള, കുസാറ്റ്, കണ്ണൂർ സർവകലാശാലകളോട്  അനുബന്ധമായി സയൻസ് പാർക്കുകൾ ആരംഭിക്കുന്നതിന് പിന്നിലും ഭൂമാഫികളുടെ സമ്മർദം ഉണ്ടെന്നറിയുന്നു.

കേരള സർവകലാശാലയുടെ കാര്യവട്ടത്തെ നൂറുകോടി രൂപ വില വരുന്ന പത്തേക്കർ ഭൂമി സയൻസ് പാർക്കിനു സൗജന്യമായി വിട്ടുകൊടുക്കാൻ  കേരള  സിൻഡിക്കേറ്റ് തീരുമാനിച്ചിട്ട് ഏറെ നാളായിട്ടില്ല. 2010ൽ അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് കായികമന്ത്രിയായിരുന്ന എം.വിജയകുമാറിന്റെ നിർദേശ പ്രകാരമാണ് ഭൂമി വിട്ടുകൊടുക്കാൻ തീരുമാനിച്ചതെങ്കിലും ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കെ.ബി. ഗണേഷ്കുമാർ മന്ത്രിയായിരുന്നപ്പോഴാണ് 15 വർഷത്തെ പാട്ട വ്യവസ്ഥയിൽ 37ഏക്കർ ഭൂമി കൈമാറിയത്.

സ്‌റ്റേഡിയത്തിനു പുറമേ സിനിമ തിയറ്ററുകൾ, റസ്‌റ്റോറന്റ്, നീന്തൽക്കുളം, വിവാഹമണ്ഡപം, കോൺഫറൻസ് ഹാളുകൾ, സോഫ്റ്റ്‌വെയർ കമ്പനി തുടങ്ങിയ ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തോട് അനുബന്ധമായി പ്രവർത്തിക്കുന്നുണ്ട്. 2012ൽ  ഡി.ജി.പി ആയിരുന്ന ജേക്കബ് പുന്നൂസ് ആണ് നാഷണൽ ഗെയിംസ് സെക്രട്ടേറിയറ്റിനു  വേണ്ടി കരാറുകളിൽ  ഒപ്പുവച്ചതെങ്കിലും നിർമാണം സ്വകാര്യ  ഏജൻസിക്ക് കരാർ നൽകുകയായിരുന്നു.

ഫലത്തിൽ സർവകലാശാലയുടെ 37 ഏക്കർ ഭൂമിയും സ്‌റ്റേഡിയവും അനുബന്ധ സ്ഥാപനങ്ങളും ആരുടെ ചുമതലയിലെന്ന് പോലും സർവകലാശാലയ്ക്ക് അറിയില്ല. സമാനമായാണ്  കാലിക്കറ്റിൽ 42 ഏക്കർ ഭൂമി നൽകാനുള്ള നടപടികൾ ആരംഭിച്ചിരിക്കുന്നത്. ഭൂമി ഏറ്റെടുത്ത് സ്‌റ്റേഡിയം, വ്യവസായസമുച്ചയം എന്നിവ നിർമിക്കാൻ ചില സ്വകാര്യ ഏജൻസികൾ സർക്കാരിന്റെ കാലാവധി അവസാനിക്കും മുൻപ് കരാറിൽ ഒപ്പുവയ്ക്കാൻ മന്ത്രിയുടെ മേൽ സമ്മർദം ചെലുത്തുന്നുണ്ടെന്നും വിവരമുണ്ട്.

 

തീരുമാനം പുനഃപരിശോധിക്കാൻ ഗവർണർക്ക് നിവേദനം 

കാലിക്കറ്റിൽ സ്വന്തമായി സ്‌റ്റേഡിയം കാംപസിനുള്ളിലുള്ളപ്പോൾ മറ്റൊരു സ്‌റ്റേഡിയത്തിന്റെ ആവശ്യമെന്തെന്നാണ് അധ്യാപകരും ജീവനക്കാരും വിദ്യാർഥികളും ചോദിക്കുന്നത്. നിരവധി നൂതന കോഴ്‌സുകൾ ആരംഭിക്കുന്നതിന് കൂടുതൽ സ്ഥലം ആവശ്യമുള്ളപ്പോഴാണ് ഭൂമി സ്വകാര്യ ഏജൻസികൾക്ക് തീറെഴുതുന്നത്.

സർവകലാശാലയുടെ അക്കാദമിക് വികസന പ്രവർത്തനങ്ങളെ ഭാവിയിൽ ദോഷകരമായി ബാധിക്കുന്ന ഭൂമിക്കച്ചവടം തടയണമെന്നും കേരള സർവകലാശാലയ്ക്ക് കരാർ പ്രകാരമുള്ള പാട്ടത്തുക ഈടാക്കാനാകാത്ത സാഹചര്യത്തിൽ സ്‌റ്റേഡിയത്തിന്റെ നിയന്ത്രണം തിരികെ ഏറ്റെടുക്കാൻ കേരള സർവകലാശാലയ്ക്ക് നിർദേശം നൽകണമെന്നും സയൻസ് പാർക്കിന് കേരള സർവകലാശാല ഭൂമി വിട്ടുനൽകാനുള്ള തീരുമാനം പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാംപയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

National
  •  2 days ago
No Image

പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു

Kerala
  •  2 days ago
No Image

താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം

Kerala
  •  2 days ago
No Image

വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം

Kerala
  •  2 days ago
No Image

കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Kerala
  •  2 days ago
No Image

ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം

Kerala
  •  2 days ago
No Image

രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം

uae
  •  2 days ago
No Image

ഐസ്‌ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

International
  •  2 days ago
No Image

ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  2 days ago
No Image

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു

Kerala
  •  2 days ago