HOME
DETAILS

പാലക്കാട്; കൈക്കൂലി കേസിൽ അറസ്റ്റിലായ ഫീൽഡ് അസിസ്റ്റൻ്റിനെ സർവീസിൽ നിന്ന് പുറത്താക്കി; വിജിലൻസ് കണ്ടെത്തലുകൾ ഞെട്ടിക്കുന്നത്

  
April 23 2025 | 17:04 PM

Field Assistant Dismissed in Palakkad Bribery Case 1 Crore Seized in Vigilance Raid

പാലക്കാട് പാലക്കയം വില്ലേജിൽ ഫീൽഡ് അസിസ്റ്റൻ്റായി പ്രവർത്തിച്ച സുരേഷ് കുമാറിനെ സർക്കാർ സർവീസിൽ നിന്ന് പുറത്താക്കിയതായി ഉത്തരവ് പുറപ്പെടുവിച്ചു. ലൊക്കേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിന് അപേക്ഷകനിൽ നിന്ന് കൈക്കൂലി സ്വീകരിച്ച സംഭവത്തിൽ 2023 മെയ് 23-ന് സുശേഷിന്റെ അറസ്റ്റ് നടന്നിരുന്നു. തുടർന്ന് നടന്ന വകുപ്പുതല അന്വേഷണത്തെ തുടർന്നാണ് അദ്ദേഹത്തെ ഉദ്യോഗത്തിൽ നിന്ന് നീക്കാൻ തീരുമാനം എടുത്തത്.

റവന്യൂ വകുപ്പിന്റെ പേര് തന്നെ ദോഷപ്പെടുത്തുന്ന പ്രവൃത്തികൾ 

റവന്യൂ വകുപ്പിന്റെ പേര് തന്നെ ദോഷപ്പെടുത്തുന്ന വിധത്തിലാണ് സുരേഷ് കുമാറിന്റെ പ്രവർത്തികളെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ താമസസ്ഥലത്ത് നടന്ന പരിശോധനയിൽ ഒരു കോടി രൂപയും കൈക്കൂലിയായി കൈപ്പറ്റിയ വിവിധ വസ്തുക്കളുമാണ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്.

കുടംപുളിയും തേനും വരെ കൈപ്പറ്റിയിരുന്നതായി കണ്ടെത്തൽ

പ്രതിയ്‌ക്കെതിരെ നാട്ടുകാരുടെ സാക്ഷ്യങ്ങളും ലഭിച്ചിട്ടുണ്ട്. പലരിൽ നിന്നും 500 മുതൽ 10,000 രൂപ വരെയുള്ള തുകയിലായിരുന്നു കൈക്കൂലി. കൂടാതെ, പൈസയ്‌ക്കൊപ്പം കുടംപുളി, തേൻ, പടക്കങ്ങൾ, ഷർട്ടുകൾ, മുണ്ടുകൾ, പേനകൾ തുടങ്ങി വിവിധ വസ്തുക്കളും കൈപ്പറ്റിയതായി വിജിലൻസ് കണ്ടെത്തി.

ഏകദേശം ഒരു കോടി രൂപയോളം സ്വരൂക്കൂട്ടിയിരുന്നെങ്കിലും സുരേഷ് കുമാർ താമസിച്ചിരുന്നത് തിങ്ങിനിറഞ്ഞ ചെറിയൊരു ലോഡ്ജ് മുറിയിലാണ് പ്രതിമാസം വെറും 2500 രൂപയുടെ വാടക. സ്വന്തമായി വാഹനമൊന്നുമില്ല. ഭക്ഷണം ഓഫീസിനു സമീപത്തെ ചെറിയ കടയിൽ നിന്നുള്ള കഞ്ഞിയാണ്. ശമ്പളം ചെലവാക്കാനുള്ള ആവശ്യം കുറവായതിനാലാണ് പണം സേവ് ചെയ്തിരുന്നതെന്നാണ് സുരേഷിന്റെ വാദം. സ്വന്തം വീടിന്റെ നിർമ്മാണത്തിനായാണ് പണം സ്വരൂക്കൂട്ടിയതെന്ന് അദ്ദേഹം മൊഴി നൽകി.

നാണയത്തുട്ടുകളുടെ കണക്കെടുപ്പ് ഞെട്ടിപ്പിക്കുന്നു

താമസമുറിയിൽ നിന്ന് പിടിച്ചെടുത്ത നാണയങ്ങൾ എണ്ണിയപ്പോൾ ഏകദേശം 9000 രൂപയുടെ നാണയത്തുട്ടുകളാണ് കണ്ടെടുത്തത്. ഈ കണ്ടെത്തലുകളും ചേർത്ത് കൈക്കൂലി കേസിന്റെ ഗൗരവം വെളിപ്പെടുത്തുന്നതാണ്.

Suresh Kumar, a field assistant at Palakkayam Village Office, has been dismissed from service after being arrested in a 2023 bribery case. He was caught accepting a bribe for issuing a location certificate. A departmental probe found shocking details, including ₹1 crore in cash and other items like honey, tamarind, and new clothes allegedly taken as bribes. Vigilance also revealed he lived modestly despite the large stash of illegal wealth.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്ത് ഇന്ത്യ - യുഎഇ വിദേശകാര്യ മന്ത്രിമാർ

uae
  •  3 days ago
No Image

വാക്സിൻ എടുത്തിട്ടും പേവിഷബാധ; കണ്ണൂരിൽ അഞ്ച് വയസ്സുകാരൻ ​ഗുരുതരാവസ്ഥയിൽ

Kerala
  •  3 days ago
No Image

ദുബൈയെ ആഗോള സാംസ്കാരിക, കലാ കേന്ദ്രമായി ഉയർത്താൻ ലക്ഷ്യം; 'ദുബൈ ഓർക്കസ്ട്ര' പദ്ധതിക്ക് ഷെയ്ഖ് ഹംദാന്റെ അംഗീകാരം

uae
  •  3 days ago
No Image

ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി; രാജ്ഭവനെ ആർഎസ്എസ് ശാഖാ നിലവാരത്തിലേക്ക് താഴ്ത്തരുത്

Kerala
  •  3 days ago
No Image

ഇറാന്റെ കാലു പിടിച്ച് ലോക രാജ്യങ്ങൾ: ചർച്ചകൾക്ക് വൈകരുത്, ആണവായുധം തേടുന്നില്ലെന്ന് ഉറപ്പും നൽകണം  

International
  •  3 days ago
No Image

രണ്ട് രാജ്യങ്ങളിലേക്കുള്ള ഉള്ള സര്‍വിസുകള്‍ ജൂണ്‍ 27 വരെ റദ്ദാക്കിയതായി ​ഗൾഫ് എയർ

bahrain
  •  3 days ago
No Image

പാകിസ്ഥാനികളുടെ കൊലയാളി; പാക് സൈനിക മേധാവി അസിം മുനീറിനെതിരെ യുഎസിൽ പാക് പ്രവാസികളുടെ പ്രതിഷേധം

International
  •  3 days ago
No Image

സംസ്ഥാനത്ത് മഴ തുടരും; കുട്ടനാട് താലൂക്കില്‍ നാളെ അവധി

Kerala
  •  3 days ago
No Image

2025 ലെ ലോകത്തിലെ നാലാമത്തെ മികച്ച എയർലൈൻ; സ്‌കൈട്രാക്‌സ് അവാർഡുകളിൽ ഒന്നിലധികം വിഭാ​ഗങ്ങളിൽ പുരസ്കാര തിളക്കവുമായി എമിറേറ്റ്സ്

uae
  •  3 days ago
No Image

ഹണിമൂൺ കൊലപാതക കേസിൽ നിർണായക വഴിത്തിരിവ്; മൊബൈൽ ഡാറ്റ കണക്ഷൻ ഓൺ ചെയ്തത് കേസിൽ നിർണായക തെളിവ്

National
  •  3 days ago