
വേടന്റെ പാട്ടിൽ സാമൂഹിക നീതി: പിന്തുണയുമായി പുന്നല ശ്രീകുമാർ, പ്രമുഖ നടനോട് വ്യത്യസ്ത സമീപനമെന്നും ആക്ഷേപം
.png?w=200&q=75)
കോട്ടയം: പുലിപ്പല്ല് കൈവശം വച്ചതിന് വനംവകുപ്പ് കസ്റ്റഡിയിലെടുത്ത റാപ്പർ വേടനെ വേട്ടയാടരുതെന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. വേടനെതിരെ വനംവകുപ്പ് കേസെടുത്തതിൽ നീതിയുടെ തുല്യതയിൽ പ്രശ്നമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റൊരു സമാന കേസിൽ പ്രമുഖ നടനോട് വനംവകുപ്പ് കാണിച്ച സമീപനം വേടന്റെ കാര്യത്തിൽ ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു. യുവതലമുറയെ സ്വാധീനിക്കാൻ കഴിവുള്ള ഒരു കലാകാരന്റെ തെറ്റുകൾ തിരുത്താൻ അവസരം നൽകണമെന്നും പുന്നല മാധ്യമങ്ങളോട് പറഞ്ഞു.
"കലാരംഗത്ത് മുഖ്യധാരാ സെലിബ്രിറ്റികൾക്ക് സമാനമായ പ്രശ്നങ്ങൾ നേരിട്ടപ്പോൾ അവർക്ക് ലഭിച്ച സംയമനവും അവസരവും വേടന്റെ കാര്യത്തിൽ കാണുന്നില്ല. വേടന്റെ പാട്ടുകളിൽ ഒരു രാഷ്ട്രീയമുണ്ട്, അത് പുതിയ കാലത്തെ സാമൂഹിക നീതിയുടെ പോരാട്ടമാണ്. അദ്ദേഹത്തിന്റെ തെറ്റുകൾ തിരുത്താൻ അവസരം നൽകണം," പുന്നല ശ്രീകുമാർ വ്യക്തമാക്കി.
അതിനിടെ, വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിക്കെതിരെ ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി വനംവകുപ്പ് കേസെടുത്തു. വേടൻ ധരിച്ചിരുന്ന മാലയിലെ പുലിപ്പല്ല് യഥാർഥമാണെന്ന് പ്രാഥമിക പരിശോധനയിൽ തെളിഞ്ഞതിനെ തുടർന്നാണ് നടപടി. "ഞാൻ രാസലഹരികൾ ഉപയോഗിച്ചിട്ടില്ല, എല്ലാവർക്കും അറിയാം ഞാൻ വലിക്കുകയും കുടിക്കുകയും ചെയ്യുന്ന ആളാണെന്ന്," കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകവേ വേടൻ മാധ്യമങ്ങളോട് പറഞ്ഞു. പുലിപ്പല്ല് ശ്രീലങ്കൻ വംശജനായ രഞ്ജിത് കുമ്പിടി എന്നയാൾ നൽകിയതാണെന്നും, അത് യഥാർഥമാണോ എന്ന് തനിക്കറിയില്ലെന്നും വേടൻ വനംവകുപ്പിനോട് വെളിപ്പെടുത്തി.
വേടനെ രണ്ട് ദിവസത്തേക്ക് വനംവകുപ്പ് കസ്റ്റഡിയിൽ വിട്ടു. വൈദ്യപരിശോധനകൾക്ക് ശേഷം പെരുമ്പാവൂർ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. തന്റെ പുതിയ ആൽബം ഈ മാസം 30-ന് റിലീസ് ചെയ്യാനിരിക്കെ കസ്റ്റഡി ഒഴിവാക്കണമെന്ന് വേടൻ അഭ്യർഥിച്ചെങ്കിലും കോടതി അനുവദിച്ചില്ല. കഴിഞ്ഞ ദിവസം തൃപ്പുണിത്തുറയിലെ താമസസ്ഥലത്ത് നിന്ന് വേടനടക്കം ഒൻപത് പേരെ ആറ് ഗ്രാം കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് സ്റ്റേഷൻ ജാമ്യം ലഭിച്ചെങ്കിലും, വേടന്റെ മാലയിലെ പുലിപ്പല്ല് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ പല്ല് യഥാർഥമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വേടനെ കസ്റ്റഡിയിലെടുത്തു.
തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ വേട്ട, വനവിഭവങ്ങൾ അനധികൃതമായി കൈവശം വയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തു. വേട്ടയിൽ പങ്കില്ലെന്ന് തെളിഞ്ഞാൽ ഈ വകുപ്പ് ഒഴിവാക്കാമെങ്കിലും, യഥാർഥ പല്ലാണോ എന്നറിയാതെ കൈവശം വച്ചാലും അത് കുറ്റകരമാണെന്ന് വനംവകുപ്പ് വ്യക്തമാക്കി. 2022-ൽ ചെന്നൈയിൽ നടന്ന ഷോയ്ക്കിടെ രഞ്ജിത് എന്ന ആരാധകൻ പുലിപ്പല്ല് സമ്മാനിച്ചതാണെന്ന് വേടൻ പറഞ്ഞു. രഞ്ജിതുമായി സമൂഹമാധ്യമങ്ങൾ വഴിയാണ് ബന്ധം. ശ്രീലങ്കൻ വംശജനായ രഞ്ജിത് പിന്നീട് യുകെയിലേക്കോ ഫ്രാൻസിലേക്കോ കുടിയേറിയതായി കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ ആർ. അതീഷ് പറഞ്ഞു. വേടന്റെ അമ്മയും ശ്രീലങ്കൻ വംശജയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. രഞ്ജിത്തുമായി ബന്ധപ്പെടാൻ വനംวകുപ്പ് ശ്രമിക്കുന്നുണ്ട്. വേടൻ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അതീഷ് കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സൂര്യവംശി ഇന്ത്യൻ ടീമിൽ, ക്യാപ്റ്റനായി ചെന്നൈ താരം; ഇതാ ഇംഗ്ലണ്ടിനെ തീർക്കാനുള്ള യുവനിര
Cricket
• a day ago
തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകളില്‍ മാറ്റം വരുത്തി സഊദി മാനവ വിഭവശേഷി മന്ത്രാലയം, മാറ്റങ്ങള്‍ ഇവ
Saudi-arabia
• a day ago
വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികള്‍ വിധി പറയാന്‍ മാറ്റി
National
• a day ago
'സ്റ്റോപ്പ് ഇസ്‌റാഈല്‍' ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയ 4986 കുഞ്ഞുമക്കളുടെ പേരെഴുതിയ ടീഷര്‍ട്ട് ധരിച്ച് ജൂലിയന്‍ അസാന്‍ജ് കാന്‍ വേദിയില്‍
International
• a day ago
റെസിഡന്‍സി, തൊഴില്‍ നിയമലംഘനങ്ങള്‍; കുവൈത്തില്‍ 301 പേര്‍ അറസ്റ്റില്‍, 249 പേരെ നാടുകടത്തി
Kuwait
• a day ago
ഇന്ത്യ-പാക് വെടിനിർത്തൽ നേരിട്ടുള്ള ചർച്ചകളുടെ മാത്രം വിജയം; ട്രംപിന്റെ മധ്യസ്ഥത വാദത്തെ തള്ളി എസ്. ജയശങ്കർ
National
• a day ago
യുഎഇ സര്‍ക്കാരിന് ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിച്ചു നല്‍കി ഇന്ത്യന്‍ പ്രതിനിധി സംഘം
uae
• a day ago
ഹയര്‍സെക്കന്‍ഡറിയില്‍ 77.81 വിജയശതമാനം; മുഴുവന്‍ എ പ്ലസ് നേടിയവര്‍ 30,145 , ഏറ്റവും കൂടുതല്‍ എ പ്ലസ് മലപ്പുറത്ത്
Kerala
• a day ago
1000 കോടിയുടെ മദ്യ അഴിമതി; 'ടാസ്മാക് ഗേറ്റ്' ഡിഎംകെയ്ക്ക് തിരഞ്ഞെടുപ്പിന് മുമ്പ് തിരിച്ചടിയാകുമോ ?
National
• a day ago
അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ അതിശക്തമായ മഴക്ക് സാധ്യത; ശനിയാഴ്ച മുതൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala
• a day ago
ദേശീയപാത തകര്‍ച്ച; കെ.എന്‍.ആര് കണ്‍സ്ട്രക്ഷന്‍സ് കമ്പനിയെ ഡീബാര്‍ ചെയ്ത് കേന്ദ്രം, കണ്‍സള്‍ട്ടന്റായ ഹൈവേ എഞ്ചിനീയറിങ്ങിനും വിലക്ക്
National
• a day ago
യുഎഇയിലെ പകുതിയോളം ഉപഭോക്താക്കാളും ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളെ, പിന്നിലെ കാരണമിത്
uae
• a day ago
ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ഏറ്റുമുട്ടലിന് പിന്നാലെ ഐഇഡി സ്ഫോടനം: ഡിആർജി ജവാന് വീരമൃത്യു
National
• a day ago
'ഷെയ്ഖ് ഹംദാന്‍ നന്ദി'; ദുബൈയില്‍ ഗോള്‍ഡന്‍ വിസ ലഭിച്ച നഴ്സുമാര്‍, പലരും പതിറ്റാണ്ടുകളോളം ദുബൈയെ സേവിച്ചവര്‍
uae
• a day ago
ഡൽഹിയിലെ കനത്തമഴ; യുഎഇ – ഇന്ത്യ വിമാന സർവിസുകളെ ബാധിച്ചിട്ടില്ലെന്ന് വിമാനക്കമ്പനികൾ
uae
• a day ago
ഇന്നും സ്വര്‍ണക്കുതിപ്പ്; വിലക്കുറവില്‍ സ്വര്‍ണം കിട്ടാന്‍ വഴിയുണ്ടോ?, വില്‍ക്കുന്നവര്‍ക്ക് ലാഭം കൊയ്യാമോ
Business
• a day ago
കിഷ്ത്വാറിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ: ജമ്മു കശ്മീരിൽ ജാഗ്രത
National
• a day ago
യുഎഇ-സലാല യാത്ര: സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം, വിസ ചെലവ്; എന്നിവയെക്കുറിച്ച് അറിയാം
latest
• a day ago
പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കി, കൊല്ലപ്പെടുന്നതിന്റെ തലേ ദിവസവും പീഡിപ്പിച്ചു; മാതാവ് കൊലപ്പെടുത്തിയ മൂന്ന് വയസുകാരി നേരിട്ടത് അതിക്രൂര പീഡനം, പിതാവിന്റെ ബന്ധു അറസ്റ്റില്‍
Kerala
• 2 days ago
ഉപഭോക്താക്കളെ കെണിയിലാക്കുന്ന തട്ടിപ്പ് രീതി: റൈഡ് ആപ്പുകൾക്ക് സിസിപിഎയുടെ കർശന നടപടി
National
• 2 days ago.png?w=200&q=75)
'പട്ടിക ജാതിക്കാരന് അവന്റെ പണിചെയ്താ മതിയെന്ന ധാര്ഷ്ട്യത്തില് നിന്നുള്ള സംസാരമാണത്; ഞാന്‍ റാപ്പു പാടും പറ്റിയാല്‍ ഗസലും ക്ലാസിക്കും പാടും' ശശികല ടീച്ചറുടെ വിദ്വേഷത്തിന് വേടന്റെ മറുപടി
Kerala
• a day ago
കൊടുവള്ളിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പോയ യുവാവിനെ കണ്ടെത്തി
Kerala
• a day ago
ഓൺലൈൻ സേവന ദാതാൾക്ക് അംഗീകാരം നിർബന്ധമാക്കി ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി
oman
• a day ago