HOME
DETAILS

പഹൽഗാം ഭീകരാക്രമണം: പ്രതിരോധ നടപടികൾക്കായി മോദിയുടെ അധ്യക്ഷതയിൽ, ഉന്നതതല നിർണായക യോഗം

  
April 29 2025 | 14:04 PM

Pahalgam tourist Attack PM Modi Chairs Crucial High-Level Meeting for Defense Measures

 

ന്യൂഡൽഹി: കശ്മീരിലെ പഹൽഗാമിൽ 26 സാധാരണക്കാരുടെ ജീവൻ അപഹരിച്ച ഞെട്ടിക്കുന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നത സൈനിക-സുരക്ഷാ മേധാവികളുമായി നിർണായക കൂടിക്കാഴ്ച നടത്തി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠി, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ്, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ക്രൂരമായ ആക്രമണത്തിൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിനോദസഞ്ചാരികളടക്കം 26 പേരാണ് തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. വർഷങ്ങള്‍ക്കിടെ സാധാരണക്കാർക്കെതിരെ നടന്ന ഏറ്റവും ഹീനമായ ആക്രമണമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. സംഭവം രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായി, കുറ്റവാളികൾക്കും അവരെ പിന്തുണയ്ക്കുന്നവർക്കും എതിരെ കർശന നടപടി ആവശ്യപ്പെട്ട് ജനരോഷം ഉയർന്നു.

ആക്രമണത്തിന് പിന്നിലുള്ള തീവ്രവാദികളെയും അവരുടെ സംരക്ഷകരെയും "ഭൂമിയുടെ അറ്റം വരെ" പിന്തുടർന്ന് "സങ്കൽപ്പിക്കാവുന്നതിലും കഠിനമായ" ശിക്ഷ നൽകുമെന്ന് പ്രധാനമന്ത്രി മോദി യോഗത്തിൽ പ്രതിജ്ഞയെടുത്തു. ഭീകരാക്രമണങ്ങൾക്ക് പിന്തുണ നൽകുന്ന ചരിത്രമുള്ള പാകിസ്താനെ വ്യക്തമായി ലക്ഷ്യം വെച്ചുള്ള പ്രസ്താവനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. 2016-ലെ ഉറി, 2019-ലെ പുൽവാമ ആക്രമണങ്ങൾക്ക് ശേഷം ഇന്ത്യ പാകിസ്താനിൽ സർജിക്കൽ സ്ട്രൈക്കുകളും ബലാകോട്ട് വ്യോമാക്രമണവും നടത്തിയിരുന്നു.

 

ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, പാകിസ്താനുമായുള്ള സിന്ധു നദീജല കരാർ റദ്ദാക്കുന്നതടക്കം ഇന്ത്യ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇന്ന് രാവിലെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ അധ്യക്ഷത വഹിച്ച മറ്റൊരു ഉന്നതതല യോഗത്തിൽ, മൂന്ന് അർദ്ധസൈനിക വിഭാഗങ്ങളുടെ മേധാവികളും രണ്ട് സുരക്ഷാ സംഘടനകളിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തതായി വൃത്തങ്ങൾ അറിയിച്ചു. യോഗത്തിന്റെ അജണ്ട വെളിപ്പെടുത്തിയിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ മുതല്‍ വീണ്ടും മഴ; ന്യൂനമര്‍ദ്ദവും ഒപ്പം ചക്രവാതച്ചുഴിയും സജീവം; മുന്നറിയിപ്പ് 

Kerala
  •  32 minutes ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോർച്ച;16 ബില്യൺ പാസ്‌വേഡുകൾ ചോർന്നു; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ജിമെയിൽ അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

International
  •  8 hours ago
No Image

ഇംഗ്ലണ്ടിനെതിരെ ഗില്ലാട്ടം; ക്യാപ്റ്റനായ ആദ്യ കളിയിൽ ചരിത്രനേട്ടങ്ങളുടെ നിറവിൽ ഇന്ത്യൻ നായകൻ

Cricket
  •  8 hours ago
No Image

എക്‌സിറ്റ് പെര്‍മിറ്റ് വൈകുന്നു; കുവൈത്തിലെ പ്രവാസി അധ്യാപകര്‍ പ്രതിസന്ധിയില്‍

Kuwait
  •  8 hours ago
No Image

ഇറാന്‍റെ മിസൈല്‍ ആക്രമണത്തില്‍ വെയ്‌സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് 572 മില്യണ്‍ ഡോളറിന്റെ നഷ്ടം; ഇസ്‌റാഈലിന് കനത്ത തിരിച്ചടി 

International
  •  8 hours ago
No Image

വാൽപ്പാറയിൽ വീട്ടുമുറ്റത്ത് കളിച്ചിരുന്ന 4 വയസുകാരിയെ പുലി പിടിച്ചുകൊണ്ടുപോയി

Kerala
  •  9 hours ago
No Image

ഹൃദയഭേദകം; പ്രണയബന്ധത്തിന് തടസ്സമെന്ന് കരുതി അമ്മ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി

National
  •  9 hours ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം; യാത്രാതടസ്സം ഭയന്ന് യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കുന്ന യുഎഇ യാത്രികരുടെ എണ്ണം വര്‍ധിക്കുന്നു

uae
  •  9 hours ago
No Image

അവന്റെ പ്രകടനങ്ങളിൽ എല്ലാവർക്കും വലിയ വിശ്വാസമാണ്: സൂപ്പർതാരത്തെക്കുറിച്ച് സച്ചിൻ

Cricket
  •  9 hours ago
No Image

എട്ടാം ദിവസവും മിസൈൽ ആക്രമണങ്ങൾ തുടരുന്നു; ഇസ്റാഈലിനു നേരെ മിസൈൽ അറ്റാക്ക്; 17 പേർക്ക് പരിക്ക്

International
  •  10 hours ago

No Image

'ഫ്‌ലാഷ് മോബിനല്ല, കാഴ്ചകള്‍ ആസ്വദിക്കാനാണ് സന്ദര്‍ശകര്‍ ടിക്കറ്റ് എടുക്കുന്നത്'; വൈറലായി ബുര്‍ജ് ഖലീഫയിലെ ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ നൃത്തം, സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തം

uae
  •  12 hours ago
No Image

മെസിക്ക് വീണ്ടും റെക്കോർഡ്; അർദ്ധ രാത്രിയിൽ പിറന്ന മഴവിൽ ഗോൾ ചരിത്രത്തിലേക്ക്

Football
  •  12 hours ago
No Image

ട്യൂഷൻ ഫീസ് അടച്ചിട്ടില്ലെന്ന കാരണത്താൽ വിദ്യാർത്ഥിയുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് തടഞ്ഞുവച്ച സ്കൂളിന് ബാലാവകാശ കമ്മിഷന്റെ താക്കീത്

Kerala
  •  12 hours ago
No Image

ശ്രീലങ്കന്‍ യുവതിയുടെ സ്വപ്‌നം സാക്ഷാത്കരിച്ച് അജ്മാന്‍ പൊലിസ്; നാല്‍പ്പത് വര്‍ഷത്തിനു ശേഷം വൈകാരികമായൊരു പുനഃസമാഗമം

uae
  •  12 hours ago