HOME
DETAILS

ഗസ്സയില്‍ പട്ടിണിയുടേയും ഉപരോധത്തിന്റെയും 60 നാളുകള്‍; പോഷകാഹാരക്കുറവ് ബാധിച്ച് 65,000 കുഞ്ഞുങ്ങള്‍ ആശുപത്രിയില്‍, കൂട്ടക്കുരുതിയും തുടര്‍ന്ന് ഇസ്‌റാഈല്‍

  
Web Desk
April 30 2025 | 04:04 AM

Gaza Crisis Deepens Over 1 Million Facing Starvation Amid Israeli Blockade and Attacks

ഗസ്സയില്‍ മരണം വര്‍ഷിക്കുന്നത് തുടര്‍ന്നു കൊണ്ടേയിരിക്കുകയാണ് ഇസ്‌റാഈല്‍. ആക്രമണങ്ങളില്‍ ചൊവ്വാഴ്ച മാത്രം കൊല്ലപ്പെട്ടത് 38 പേരാണ്. കനത്ത ബോംബിങ്ങിനും ഷെല്ലാക്രമണത്തിനുമൊപ്പം പട്ടിണിയും രൂക്ഷമാകുകയാണ്.

ഒരുനേരത്തെ ആഹാരമോ കുടിക്കാന്‍ ഒരു തുള്ളി വെള്ളമോ കിട്ടാതെ മരിച്ചു വീഴുകയാണ് ഗസ്സയിലെ കുഞ്ഞുങ്ങള്‍. പത്തു ലക്ഷത്തിലേറെ മനുഷ്യര്‍ പട്ടിണികൊണ്ട് വലയുകയാണെന്ന് ഗസ്സ മീഡിയ ഓഫിസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പോഷകാഹാരക്കുറവ് ബാധിച്ച് 65,000 കുഞ്ഞുങ്ങള്‍ ആശുപത്രിയിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ മാനുഷിക ദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇസ്‌റാഈലിനാണ്. ഭക്ഷണം, മരുന്ന്, ശുദ്ധജലം എന്നിവയുടെ അഭാവം മൂലം ലക്ഷക്കണക്കിന് കുട്ടികളുടെയും സ്ത്രീകളുടെയും പ്രായമായവരുടെയും ജീവന്‍ അപകടത്തിലാക്കിയതിന്റേയും പൂര്‍ണ ഉത്തരവാദിത്തം ഇസ്‌റാഈലിന് മാത്രമാണ്- ഗസ്സ മീഡിയ ഓഫിസ് ചൂണ്ടിക്കാട്ടി. 

 ഭക്ഷണം ഉള്‍പെടെ അവശ്യ വസ്തുക്കള്‍ക്ക് ഇസ്റാഈല്‍ ഏര്‍പെടുത്തിയ ഉപരോധം 60 ദിവസം പിന്നിട്ടിരിക്കുന്നു. ആക്രമണം തുടരുന്ന ഗസ്സ മുനമ്പില്‍ ഇസ്റാഈല്‍ പട്ടിണിമരണം അടിച്ചേല്‍പിക്കുകയാണെന്ന് കഴിഞ്ഞ ദിവസം യു.എന്‍ ചൂണ്ടിക്കാട്ടിയിരുന്നു. പട്ടിണി മൂലം ഫലസ്തീനികള്‍ മരണത്തോട് മല്ലിടുകയാണെന്നും ഗസ്സയിലെങ്ങും പട്ടിണി വ്യാപിച്ചിരിക്കുകയാണെന്ന് ഫലസ്തീനി അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സി(യു.എന്‍.ആര്‍.ഡബ്ല്യു.എ) പറയുന്നു. ചാരിറ്റി സംഘടനകളുടെ ഭക്ഷണവിതരണത്തില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഭക്ഷണത്തിനായി കേഴുന്ന ദൃശ്യമാണ് കാണാന്‍ കഴിയുന്നത്. ഭക്ഷ്യവസ്തുക്കളുമായി വരുന്ന ട്രക്കുകളെ ഇസ്‌റാഈല്‍ ഗസ്സയ്ക്കു പുറത്ത് തടഞ്ഞുവച്ചിരിക്കുകയാണ്. ഈയാഴ്ചയോടെ ഗസ്സയിലുള്ള തങ്ങളുടെ കരുതല്‍ ഭക്ഷ്യശേഖരം പൂര്‍ണമായും തീര്‍ന്നുവെന്നും യു.എന്‍ റിലീഫ് ഏജന്‍സി അറിയിക്കുന്നു. മരുന്ന് ക്ഷാമം നിരവധി രോഗികളുടെ മരണത്തിന് ഇടയാക്കുമെന്നും യു.എന്‍ മുന്നറിയിപ്പ് നല്‍കി.

 

The humanitarian catastrophe in Gaza worsens as Israeli attacks and blockade continue. Over 1 million people face starvation, with 65,000 children hospitalized due to malnutrition. The UN and aid agencies report critical shortages of food, water, and medicine.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം: 39 പേർ കൊല്ലപ്പെട്ടു, 317 പേർക്ക് പരുക്ക്

International
  •  a few seconds ago
No Image

യമഹയുടെ പുതിയ ഹൈബ്രിഡ് ബൈക്ക് വരവായി; മികച്ച ഇന്ധനക്ഷമതയും, താങ്ങാനാവുന്ന വിലയും

auto-mobile
  •  a minute ago
No Image

രാജസ്ഥാൻ മാത്രമല്ല, മറ്റൊരു ടീമിന് വേണ്ടിയും സഞ്ജു കളിക്കും; വമ്പൻ പോരിനൊരുങ്ങി മലയാളി താരം

Cricket
  •  5 minutes ago
No Image

സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ചകളിൽ വർക്ക് ഫ്രം ഹോം, പ്രവൃത്തി സമയം ഏഴ് മണിക്കൂറാക്കി കുറച്ചു; പുതിയ പദ്ധതിയുമായി അജ്മാൻ

uae
  •  29 minutes ago
No Image

'യുഡിഎഫിലെടുത്താല്‍ 2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ മത്സരിക്കാം': പിവി അന്‍വര്‍

Kerala
  •  30 minutes ago
No Image

ഖത്തറിൽ യുഎസ് പൗരന്മാർക്ക് എംബസിയുടെ ജാഗ്രതാ നിർദേശം: രാജ്യം സുരക്ഷിതമെന്ന് വിദേശകാര്യ മന്ത്രാലയം

qatar
  •  32 minutes ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയിലെ സാധാരണക്കാരെയും നിക്ഷേപകരെയും എങ്ങനെ ബാധിക്കും

International
  •  33 minutes ago
No Image

സേനയിലെ ചരിത്ര പുരുഷൻ; ടെസ്റ്റിൽ പുതിയ നേട്ടത്തിലേക്ക് നടന്നുകയറി കെഎൽ രാഹുൽ

Cricket
  •  35 minutes ago
No Image

അവസാനം വരെ പോരാടാൻ ഇറാൻ തയ്യാർ: ഇറാൻ വിദേശകാര്യ ഉപമന്ത്രി

International
  •  an hour ago
No Image

വർക്ക് ഫ്രം ഹോം ഉത്തരവ് പിൻവലിച്ചു; ബഹ്‌റൈനിൽ സർക്കാർ ജീവനക്കാർ നാളെ മുതൽ സാധാരണ ഓഫിസ് സമയത്തേക്ക്

bahrain
  •  an hour ago