ഒറ്റയ്ക്കാണ് വളർന്നത് ; "പറഞ്ഞുതരാൻ ആരുമുണ്ടായിരുന്നില്ല, കേൾക്കുന്നതിന് നന്ദി"; ഇടുക്കിയിൽ ആരാധകരോട് വേടൻ
ഇടുക്കി: “പറഞ്ഞുതരാൻ ആരുമില്ലായിരുന്നു, അതിനാൽ തന്നെ എനിക്ക് നല്ല ശീലങ്ങൾ സ്വയം കണ്ടെത്തേണ്ടിവന്നു,” — ഇങ്ങനെ പറഞ്ഞ് ഹൃദയം തുറന്ന് വെച്ച് റാപ്പർ വേടൻ. ഇടുക്കിയിൽ നടന്ന പരിപാടിയിലായിരുന്നു വേടന്റെ ആത്മാർത്ഥമായ പ്രസംഗം. തന്റെ ജീവിതത്തിൽ ചില കാര്യങ്ങളിൽ ആരെയും മാതൃകയാക്കാനാകാതെ ഒറ്റയ്ക്ക് മുന്നേറേണ്ടിവന്നതായും, ഇപ്പോൾ തന്റെ നല്ല ശീലങ്ങൾ ആരെങ്കിലും സ്വീകരിക്കുകയാണെങ്കിൽ അതിൽ സന്തോഷമുണ്ടായിരിക്കുമെന്നും വേടൻ പറഞ്ഞു.
“എനിക്ക് ഒരാൾ പറഞ്ഞുതരുന്നുണ്ടായിരുന്നുവെങ്കിൽ ചില വഴികൾ മാറ്റാമായിരിക്കും. അതിനാൽ താൻ പറയുന്നത് കേൾക്കുന്ന ഓരോരുത്തർക്കും നന്ദി. എന്റെ നല്ല ശീലങ്ങൾക്കാണ് നിങ്ങൾ പ്രചോദനം എടുക്കേണ്ടത്,” — വേടൻ പറഞ്ഞു.
ഇടുക്കിയിൽ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച എന്റെ കേരളം പ്രദർശന വിപണന മേളയിലായിരുന്നു വേടന്റെ സംഗീതനിശ. നേരത്തെ കഞ്ചാവ് കേസിൽ വേടൻ അറസ്റ്റിലായതിനെത്തുടർന്ന് അദ്ദേഹത്തിന്റെ ചില പരിപാടികൾ റദ്ദാക്കിയിരുന്നു. ആദ്യമായ് മേളയുടെ ഉദ്ഘാടന ദിവസമായ ഏപ്രിൽ 29-ന് വേടന്റെ പരിപാടി അരങ്ങേറാനായിരുന്നു തീരുമാനമെടുത്തിരുന്നത്. എന്നാൽ, ഏപ്രിൽ 28-ന് ഉണ്ടായ അറസ്റ്റിന് പിന്നാലെ അത് റദ്ദാക്കുകയായിരുന്നു.
സിപിഎമ്മും സിപിഐയും വേടന് പിന്തുണ പ്രഖ്യാപിച്ചതിന് ശേഷമാണ് വീണ്ടും പരിപാടിക്ക് വേദി നൽകാൻ തീരുമാനം വന്നത്. ഇന്ന് വാഴത്തോപ്പ് സ്കൂൾ മൈതാനത്തിലാണ് സംഗീത നിശ അരങ്ങേറിയത്. വൻ ജനക്കൂട്ടം എത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പോടെ 200-ത്തിലധികം പൊലീസുകാരെ വിന്യസിച്ചിരുന്നതായി അധികൃതർ അറിയിച്ചു.
പരമാവധി 8000 പേരാണ് പരിപാടിയിലേക്ക് പ്രവേശിപ്പിച്ചതെന്നും, വലിയ ജനത്തിരക്ക് കണ്ടാൽ പരിപാടി പൂർണമായി റദ്ദാക്കേണ്ടിവരുമെന്ന മുന്നറിയിപ്പും പൊലീസ് നൽകിയിരുന്നു.
ആരാധകരോട് സഹോദരനെ പോലെയാണ് താൻ സംസാരിക്കുന്നതെന്നും, സ്വന്തം ജീവിതം മറ്റുള്ളവർക്കു നല്ലൊരു പാഠമാകട്ടെയെന്നും വേടൻ പറഞ്ഞു.
I grew up alone There was no one to tell me thank you for listening Vedan tells fans in Idukki
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."