HOME
DETAILS

പഹല്‍ഗാമിൽ കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥന്റെ ഭാര്യക്കു നേരെ ശക്തമായ സൈബർ ആക്രമണം; പ്രകോപനത്തിന് കാരണം മുസ്‍ലിംകളോടോ കശ്മിരികളോടോ ശത്രുത പുലർത്തരുതെന്ന പരാമർശം

  
Web Desk
May 06 2025 | 01:05 AM

Cyber attack on wife of Navy officer killed in Pahalgam Reason for provocation is remark not to be hostile towards Muslims or Kashmiris

ന്യൂഡല്‍ഹി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നാവികസേന ലെഫ്റ്റനന്റ് വിനയ് നര്‍വാളിന്റെ ഭാര്യക്കു നേരെ സൈബർ ആക്രമണം. സമാധാനത്തിനും ഐക്യത്തിനും ആഹ്വാനംചെയ്തുള്ള ഹിമാൻഷിയുടെ വാക്കുകളാണ് പ്രകോപനത്തിന് കാരണം. വിനയ് നര്‍വാളിന്റെ ജന്മദിനമായ മെയ് ഒന്നിന് അദ്ദേഹത്തിന്റെ സ്വദേശമായ കര്‍ണാലില്‍ നടത്തിയ രക്തദാന ക്യാംപിനിടെ, ആക്രമണത്തിന്റെ പേരിൽ മുസ്‍ലിംകളോടോ കശ്മിരികളോടോ ശത്രുത പുലർത്തരുതെന്ന് അവർ പറഞ്ഞിരുന്നു. 'രാജ്യം മുഴുവന്‍ അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥിക്കണമെന്നാണ് തന്റെ ആഗ്രഹം. തനിക്ക് പറയാനുള്ളത് മറ്റൊന്നാണ്. ഇതിന്റെ പേരില്‍ മുസ്‍ലിംകൾക്കും കശ്മിരികൾക്കും നേരെ വിദ്വേഷം വളരുന്നത് കാണുന്നു. അത് തങ്ങൾ ആ​ഗ്രഹിക്കുന്നില്ല. സമാധാനം മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. പക്ഷേ, തീര്‍ച്ചയായും തങ്ങള്‍ക്ക് നീതി ലഭിക്കണം'- ഇതാണ് ഹിമാൻഷി  മാധ്യമങ്ങളോട് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഗവേഷക വിദ്യാര്‍ഥിനിയും ഗുരുഗ്രാം സ്വദേശിയുമായ ഹിമാൻഷിക്കെതിരേ സാമൂഹിക മാധ്യങ്ങളില്‍ സൈബര്‍ ആക്രമണം തുടങ്ങിയത്. വലിയ തരത്തിലുള്ള അധിക്ഷേപ പരാമര്‍ശങ്ങളും വ്യക്തിജീവിതത്തെക്കുറിച്ച് മോശം പരാമർശങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ  ഉയരുന്നത്. ഭര്‍ത്താവിന്റെ പെന്‍ഷന്‍ പോലും ലഭിക്കാനുള്ള അര്‍ഹത ഇല്ലെന്ന വാദവുമായി ചിലർ രംഗത്തെത്തി.

സംഭവത്തെ ദേശീയ വനിതാ കമ്മിഷൻ അപലപിച്ചു.  അഭിപ്രായ പ്രകടനത്തിന്റെയോ വ്യക്തി ജീവിതത്തിന്റെയോ പേരിൽ ഒരു സ്ത്രീക്കെതിരേ നടക്കുന്ന സൈബര്‍ ആക്രമണം ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് കമ്മിഷൻ വ്യക്തമാക്കി. ഹിമാൻഷി നടത്തിയ ഒരു പ്രസ്താവനയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ അവരെ ലക്ഷ്യം വയ്ക്കുന്ന രീതി അങ്ങേയറ്റം അപലപനീയവും നിര്‍ഭാഗ്യകരവുമാണ്.

ചില ആളുകൾക്ക്  ഹിമാൻഷിയുടെ പരാമർശങ്ങൾ ഇഷ്ടപ്പെട്ടേക്കില്ല, പക്ഷേ  അഭിപ്രായങ്ങളുടെ പേരിൽ അവരെ ട്രോളുന്നതും വ്യക്തിപരമായ പരാമർശങ്ങൾ ഉപയോഗിച്ച് അവരെ ലക്ഷ്യം വയ്ക്കുന്നതും ശരിയല്ല. ഓരോ സ്ത്രീയുടെയും അന്തസ്സും ബഹുമാനവും സംരക്ഷിക്കാന്‍ കമ്മിഷൻ പ്രതിജ്ഞാബദ്ധമാണെന്നും ചെയർപേഴ്‌സൺ വിജയ രഹത്കർ എക്സിൽ കുറിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ധനക്കുറവ്; 168 പേരുമായി പോയ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി

National
  •  4 days ago
No Image

മലപ്പുറത്ത് തിരച്ചിലിനിടെ വീണ്ടും കടുവയുടെ ആക്രമണം: വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യം 

Kerala
  •  4 days ago
No Image

സഹോദരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; സഹോദരൻ പൊലീസ് കസ്റ്റഡിയിൽ  

Kerala
  •  4 days ago
No Image

ധോണിയുടെ റെക്കോർഡും തകർന്നുവീണു; വിക്കറ്റ് കീപ്പർമാരിൽ ഒന്നാമനായി പന്തിന്റെ തേരോട്ടം

Cricket
  •  4 days ago
No Image

ഇസ്റാഈലിന്റെ ആക്രമണങ്ങൾ: ആണവ ചോർച്ചയ്ക്ക് കാരണമായാൽ നേരിടാൻ പൂർണ സജ്ജമാണെന്ന് ഇറാൻ ഡെപ്യൂട്ടി ആരോഗ്യ മന്ത്രി   

International
  •  4 days ago
No Image

'ദി സവാള വട' ആക്ഷേപഹാസ്യ ഇൻസ്റ്റാഗ്രാം പേജ് ഇന്ത്യയിൽ നിരോധിച്ചു; നിരോധനത്തിന്റെ കാരണം സർക്കാർ വ്യക്തമാക്കണം, ആവശ്യവുമായി ടീം

Kerala
  •  4 days ago
No Image

മെസിയെ ഞാൻ ബഹുമാനിക്കുന്നു, എന്നാൽ മികച്ച താരം അദ്ദേഹമാണ്: നാനി

Football
  •  4 days ago
No Image

ഫലസ്തീൻ അഭയാർത്ഥികൾക്ക് കൂടുതൽ പിന്തുണ വാഗ്ദാനം: തുർക്കിയിൽ UNRWA ഓഫീസ് തുറക്കുമെന്ന് പ്രസിഡന്റ് ഉർദോഗൻ 

International
  •  4 days ago
No Image

ഓപ്പറേഷൻ സിന്ധു; നാലാമത്തെ വിമാനം ഡൽഹിയിൽ; ഒരു മലയാളി വിദ്യാർഥി ഉൾപ്പെടെ 278 പേർ നാട്ടിൽ

National
  •  4 days ago
No Image

ദേശിയ പതാക വിവാദം; ബിജെപി നേതാവ് എൻ ശിവരാജനെതിരെ പരാതിയുമായി കോൺഗ്രസ്

Kerala
  •  4 days ago