HOME
DETAILS

വിദൂര വിദ്യാഭ്യാസത്തില്‍ സർവകലാശാലകൾ പലവഴിക്ക്; വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ നിര്‍ത്താതെ കേരള, എം.ജി, കണ്ണൂര്‍ യൂനിവേഴ്‌സിറ്റികള്‍

  
May 08 2025 | 01:05 AM

Universities take different paths in distance education Kerala MG Kannur Universities continue distance education courses

കോഴിക്കോട്: വിദൂര വിദ്യാഭ്യാസത്തിൽ സംസ്ഥാനത്തെ സർവകലാശാലകൾ പല വഴിക്ക് സഞ്ചരിക്കുന്നു. ശ്രീനാരായണ ഓപൺ യൂനിവേഴ്‌സിറ്റിയിലൊഴികെ വിദൂര പഠനം പാടില്ലെന്ന നിയമം പാലിക്കുന്നത് കാലിക്കറ്റ് മാത്രം. 
കാലിക്കറ്റിൽ വിദൂര ബിരുദ ബിരുദാനന്തര കോഴ്‌സുകൾ നിർത്തലാക്കിയതിനെതിരേ മൂന്നു ഹരജികൾ ഹൈക്കോടതിയിൽ വന്നപ്പോഴും കാലിക്കറ്റിന്റെ തടസ്സവാദം ശ്രീനാരായണ ഓപൺ യൂനിവേഴ്‌സിറ്റി നിയമത്തിലെ വ്യവസ്ഥയിലായിരുന്നു. 2021ൽ നിയമസഭ അംഗീകരിച്ച എസ്.എൻ.ജി ഓപൺ യൂനിവേഴ്‌സിറ്റി നിയമത്തിലെ 72ാം വകുപ്പ് പ്രകാരം സംസ്ഥാനത്ത് ഒരു സർവകലാശാലയിലും ഇനി മുതൽ വിദൂര കോഴ്‌സുകളിൽ കുട്ടികളെ പ്രവേശിപ്പിക്കരുതെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാൽ കാലിക്കറ്റ് ഒഴികെ കേരള, എം.ജി, കണ്ണൂർ യൂനിവേഴ്‌സിറ്റികൾ വിദൂര പ്രൈവറ്റ് ബിരുദ ബിരുദാനന്തര കോഴ്‌സുകൾ  നടത്തുന്നു.
കാലിക്കറ്റിലെ വിദൂര വിദ്യാഭ്യാസത്തെ ആശ്രയിച്ചിരുന്ന മലബാറിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പലതും ഇപ്പോൾ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലെ കോഴ്‌സുകളെയാണ് ആശ്രയിക്കുന്നത്. കേന്ദ്ര സർവകലാശാലയായ പോണ്ടിച്ചേരി കൃത്യമായി പരീക്ഷകൾ നടത്തുകയും ഫലം പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുവെന്ന് മലബാർ ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി വൈസ് ചെയർമാൻ അഡ്വ.കെ.കെ സൈതലവി പറഞ്ഞു.  സർക്കാർ കോളജുകളിൽ പ്രവേശനം കിട്ടാത്തവർക്കും സ്വകാര്യ കോളജുകളിൽ ഉയർന്ന ഫീസ് കൊടുക്കാൻ കഴിയാത്തവർക്കും വിദൂര വിദ്യാഭ്യാസം ആശ്വാസമായിരുന്നു. സർവകലാശാലകൾക്കാകട്ടെ ഇത് വരുമാന മാർഗവുമായിരുന്നു. താരതമ്യേന ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ കുറഞ്ഞ മലബാറിൽ നിന്നായിരുന്നു ഏറ്റവും കൂടുതൽ പേർ വിദൂര വിദ്യാഭ്യാസത്തെ ആശ്രയിച്ചിരുന്നത്.

സംസ്ഥാനത്താകെ ഒന്നര ലക്ഷത്തിലേറെ പേർ വിദൂര വിദ്യാഭ്യാസത്തിൽ പഠിച്ചിരുന്നതിൽ അര ലക്ഷത്തിലേറെ പേർ പേർ കാലിക്കറ്റിലാണുണ്ടായത്. 2019-20ൽ 53531 പേർ കാലിക്കറ്റിൽ വിദൂര വിദ്യാഭ്യാസ കേന്ദ്രം വഴി പഠിച്ചിരുന്നു. 2022-23 ആയപ്പോഴേക്കും ഇത് 28476 ആയി കുറഞ്ഞിരിക്കുകയാണ്. 2021ൽ ശ്രീനാരായണ ഓപൺ യൂണിവേഴ്‌സിറ്റി നിയമം വന്നതോടെ പുതുതായി കുട്ടികളെ പ്രവേശിപ്പിക്കാൻ പാടില്ലാതായി.

2019-20ൽ 29.85 കോടി രൂപയും കാലിക്കറ്റിന് ഇതുവഴി വരുമാനം ലഭിച്ചു. ഇപ്പോൾ 60000ൽ താഴെ പേർ മാത്രമാണ് ശ്രീനാരായണ ഓപൺ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്നത്. കാലിക്കറ്റിൽ പതിനായിരത്തിൽ താഴെ രൂപ കൊണ്ട് മൂന്നു വർഷത്തെ ബിരുദം പൂർത്തിയാക്കാമായിരുന്നത് ഓപൺ യൂനിവേഴ്‌സിറ്റിയിൽ പല മടങ്ങ് വർധിച്ചു. ഓപണിലെ കോഴ്‌സുകൾ തന്നെ എം.ജി., കേരള, കണ്ണൂർ സർവകലാശാലകൾ നടത്തുന്നുണ്ട്. ശ്രീനാരായണഗുരു സർവകലാശാല നിയമത്തിലെ 72ാം വകുപ്പ് ആരുടെ താൽപര്യത്തിനാണെന്ന ചോദ്യം ഉയരുന്നുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നം കാണിച്ച് കൊന്നൊടുക്കുന്നു; ഗസ്സയില്‍ കൊടുംക്രൂരത തുടര്‍ന്ന് ഇസ്‌റാഈല്‍, ഇന്ന് കൊലപ്പെടുത്തിയത് 18 ഫലസ്തീനികളെ 

International
  •  2 days ago
No Image

ഇസ്‌റാഈലിന്റെ പ്രതിരോധ സംവിധാനം ഉപയോഗശൂന്യം, തങ്ങളുടെ കൃത്യത ലോകത്തിന് ബോധ്യപ്പെട്ടുവെന്നും ഇറാന്‍ 

International
  •  2 days ago
No Image

അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ യുഎഇയില്‍ നിന്നുള്ള യാത്രക്കാര്‍ ഈ സീറ്റിന് പിന്നാലെ; കാരണമിത്

uae
  •  2 days ago
No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ; തിരുവനന്തപുരത്തും കൊല്ലത്തും ഇടത്തരം മഴ, ശക്തമായ കാറ്റ്

Kerala
  •  2 days ago
No Image

ഗള്‍ഫ് നഗരങ്ങള്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങള്‍ ആവുന്നതിനു പിന്നിലെ കാരണമിത്

uae
  •  2 days ago
No Image

ആരാണ് യുദ്ധം നിർത്തിയത്? ഇന്ത്യ - പാക് യുദ്ധത്തിൽ ട്രംപിന്റെ പങ്കെന്ത് ? ചോദ്യങ്ങളുമായി ചിദംബരം

National
  •  2 days ago
No Image

ആശുപത്രിക്ക് നേരെയുള്ള മിസൈല്‍ ആക്രമണം ഭീകരതയെന്നും യുദ്ധക്കുറ്റമെന്നും ഇസ്‌റാഈല്‍;  ഗസ്സയില്‍ ചെയ്യുന്നത് 'സാമൂഹ്യ സേവനമോ' എന്ന് സോഷ്യല്‍ മീഡിയ

International
  •  2 days ago
No Image

1120 രൂപയുമായി ഭാര്യയ്ക്ക് താലി മാല വാങ്ങാൻ എത്തി 93 കാരൻ; വെറും 20 രൂപയ്ക്ക് മാല സ്നേഹ സമ്മാനമായി നൽകി ജ്വല്ലറി ഉടമ 

National
  •  2 days ago
No Image

ഇറാനെതിരായ ഇസ്‌റാഈല്‍ ആക്രമണത്തിനെതിരെ സഊദിയും യുഎഇയും ഉള്‍പ്പെടെ 21 രാജ്യങ്ങള്‍

uae
  •  2 days ago
No Image

രാജ്ഭവനിൽ വീണ്ടും ആർഎസ്എസിന്റെ ഭാരതാംബ; മന്ത്രി ശിവൻകുട്ടി ഇറങ്ങിപ്പോയി, സർക്കാർ - ഗവർണർ ഏറ്റുമുട്ടൽ

Kerala
  •  2 days ago