
ഇന്ത്യ-പാക് സംഘർഷം; കാര്യങ്ങൾ കൈവിട്ട് പോകുന്ന അവസ്ഥയിലേക്ക് നീങ്ങരുത് ആവശ്യമെങ്കിൽ മധ്യസ്ഥത വഹിക്കാൻ ഞാൻ തയാറാണ്- ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. സ്ഥിതി അതീവ ഗുരുതരമാണ്. പരസ്പര പ്രതികാരത്തിന്റെ വലയത്തിൽ കുടുങ്ങിയിരിക്കുന്ന ഇന്ത്യയും പാകിസ്ഥാനും ആക്രമണങ്ങൾ നിർത്തണം, ട്രംപ് പറഞ്ഞു. ഇന്ത്യ-പാക് സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാനെതിരെ ഇന്ത്യ നടത്തുന്ന മിസൈൽ ആക്രമണങ്ങൾ ആണവ പ്രതിസന്ധിയിലേക്ക് നീങ്ങുന്നത് തടയാൻ ട്രംപ് ഭരണകൂടം ശ്രമിക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സമാധാനത്തിനായി എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ ഞാൻ തയാറാണ്. ഇന്ത്യയും പാകിസ്ഥാനുമായും എനിക്ക് നല്ല ബന്ധമാണ്. അവർ എങ്ങനെ പ്രശ്നം പരിഹരിക്കുമെന്ന് കാണാൻ ആഗ്രഹിക്കുന്നു," ട്രംപ് പറഞ്ഞു.
"ഇരുരാജ്യങ്ങൾക്കും ആക്രമണങ്ങൾ നിർത്താൻ ഇപ്പോൾ കഴിയുമെന്നാണ് പ്രതീക്ഷ," ട്രംപ് കൂട്ടിച്ചേർത്തു. പാകിസ്ഥാന്റെ കറാച്ചി, ലാഹോർ തുടങ്ങിയ നഗരങ്ങൾക്ക് സമീപം 25 ഇന്ത്യൻ ഡ്രോണുകൾ വ്യോമ പ്രതിരോധ സംവിധാനം വെടിവച്ചിട്ടതായി പാക് സൈന്യത്തിന്റെ വക്താവ് അഹമ്മദ് ഷെരീഫ് ചൗധരി അറിയിച്ചു. ഇതിൽ ഒരു സാധാരണക്കാരൻ കൊല്ലപ്പെടുകയും നാല് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ ഡ്രോൺ ആക്രമണത്തെ "പാകിസ്ഥാനെതിരായ മറ്റൊരു പ്രകടമായ സൈനിക നടപടി" എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയുടെയും പാകിസ്ഥാന്റെയും വിദേശകാര്യ മന്ത്രിമാരുമായി ചർച്ച നടത്തി. സ്ഥിതിഗതികൾ അമേരിക്ക സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് മാർക്കോ റൂബിയോ വ്യക്തമാക്കി. യുദ്ധത്തിലേക്ക് കാര്യങ്ങൾ വഷളാകാതിരിക്കാൻ തുറന്ന ചർച്ചകൾക്ക് ഇരുരാജ്യങ്ങളും തയാറാകണമെന്ന് യു.എസ് ദേശീയ സുരക്ഷാ സമിതി വക്താവ് ബ്രയാൻ ഹ്യൂഗസ് ആവശ്യപ്പെട്ടു. സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ-സൗദുമായും അദ്ദേഹം സംഘർഷ പരിഹാര മാർഗങ്ങൾ ചർച്ച ചെയ്തു. "സംയമനം പാലിക്കണം, സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കാൻ ആക്രമണങ്ങളിൽ നിന്ന് വിട്ടുനിൽക്കണം," യൂറോപ്യൻ യൂണിയൻ (EU) ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടു. സ്ഥിതി വഷളാകാതിരിക്കാൻ എല്ലാ കക്ഷികളുമായും പ്രവർത്തിക്കുമെന്ന് EU-ന്റെ മുഖ്യ നയതന്ത്രജ്ഞൻ കാജ കല്ലാസ് അറിയിച്ചു.
കഴിഞ്ഞ മാസം കശ്മീരിൽ നടന്ന കൂട്ടക്കൊലയ്ക്ക് ശേഷം ഇന്ത്യ "ഭീകരവാദ ഉറവിട കേന്ദ്രങ്ങൾ ആക്രമിച്ചതായും പാക് വിമാനങ്ങൾ വെടിവച്ചിട്ടതായും സൈന്യം അറിയിച്ചു. ഇസ്ലാമാബാദ് പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന്, രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലാണ് ഇന്ത്യയും പാകിസ്ഥാനും നേരിടുന്നത്.
യു.എസ് പൗരന്മാർ ഇന്ത്യ-പാക് അതിർത്തി മേഖലകളിലേക്കോ സംഘർഷ പ്രദേശങ്ങളിലേക്കോ യാത്ര ചെയ്യരുതെന്ന് യു.എസ് ഹൈക്കമ്മിഷൻ മുന്നറിയിപ്പ് നൽകി. പാകിസ്ഥാനിലേക്കുള്ള യാത്രകൾ മാറ്റിവയ്ക്കണമെന്ന് യു.എസ് വിദേശകാര്യ മന്ത്രാലയവും നിർദേശിച്ചു. 2021-ൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ പാശ്ചാത്യ പിന്തുണയുള്ള സർക്കാരിനെ പരാജയപ്പെടുത്തിയ ശേഷം പാകിസ്ഥാന്റെ പങ്ക് കുറഞ്ഞെങ്കിലും, യു.എസ് സൈനിക ഹാർഡ്‌വെയറിന്റെ പ്രധാന വാങ്ങുന്നവരും പ്രാദേശിക സുരക്ഷാ പങ്കാളിയുമാണ് അവർ. ഇന്ത്യയുമായുള്ള സംഘർഷം പരിഹരിക്കാൻ അമേരിക്കയുടെയും മറ്റ് പങ്കാളികളുടെയും ഇടപെടലിനെ സ്വാഗതം ചെയ്യുന്നതായി പാകിസ്ഥാൻ ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് ഫിനാൻഷ്യൽ ടൈംസിനോട് വ്യക്തമാക്കി. "യു.എസ് ഞങ്ങൾക്ക് തന്ത്രപ്രധാനമായ പങ്കാളിയാണ്. സ്വതന്ത്ര മധ്യസ്ഥതയ്ക്ക് സഹായിക്കുന്ന എല്ലാ പങ്കാളികളെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു," അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കുവൈത്ത് എക്‌സിറ്റ് പെര്‍മിറ്റ് ഗൈഡ്: പ്രവാസി തൊഴിലാളികള്‍ അറിയേണ്ടതെല്ലാം
Kuwait
• 2 days ago
ഇസ്‌റാഈലില്‍ ഇറാനിയന്‍ തീമഴ; തീഗോളമായി ഹൈഫ പവര്‍ പ്ലാന്റ്, മിസൈലുകള്‍ നേരിട്ട് പതിച്ചെന്ന് ഇസ്‌റാഈല്‍ | Israel-Iran live Updates
International
• 2 days ago
ചാലക്കുടിയില്‍ വന്‍ തീപിടിത്തം; തീപിടിത്തമുണ്ടായത് പെയിന്റ് ഗോഡൗണില്‍
Kerala
• 2 days ago
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാ ഖാംനഇയെ വധിക്കാനുള്ള ഇസ്‌റാഈൽ പദ്ധതി ട്രംപ് വീറ്റോ ചെയ്തു- റിപ്പോർട്ട്
International
• 2 days ago
ഇടുക്കി ചെമ്മണ്ണാറില്‍ വീടിനു മുകളിലേക്ക് കവുങ്ങ് വീണ് മൂന്നു വയസുകാരന് പരിക്കേറ്റു
Kerala
• 2 days ago
ആദിവാസി സ്ത്രീ സീത മരിച്ചത് ആനയുടെ ആക്രമണത്തില്‍ തന്നെ എന്ന് ഭര്‍ത്താവ് ബിനു മൊഴിയില്‍ ഉറച്ച്
Kerala
• 2 days ago
അവധിക്ക് മണാലിയിലെത്തി; സിപ്‌ലൈന്‍ പൊട്ടിവീണ് യുവതിക്ക് ഗുരുതര പരിക്ക്; വീഡിയോ
National
• 2 days ago
ഇസ്‌റാഈലിന് പൊള്ളിയതോടെ ഇടപെട്ട് ട്രംപ്; താല്‍പ്പര്യമില്ലെന്ന് ഇറാന്‍; ഒരേസമയം ഇറാനെയും ഹമാസ്- ഹൂതി വെല്ലുവിളിയും നേരിടാനാകാതെ ഇസ്‌റാഈല്‍ | Israel-Iran live
International
• 2 days ago
ഉത്തരാഖണ്ഡില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് ഏഴുപേര്‍ മരിച്ച സംഭവം; കമ്പനി ഗുരുതര വീഴച്ച വരുത്തി; രണ്ടുപേര്‍ക്കെതിരെ കേസ്
National
• 2 days ago
കേരള കോൺഗ്രസ് പിളർപ്പിലേക്ക്; പി.ജെ ജോസഫിന്റെ മകൻ അപു ജോസഫിനെതിരേ പടയൊരുക്കം
Kerala
• 2 days ago
ഇരട്ട ചക്രവാതച്ചുഴികള്‍; അതിശക്തമായ മഴ തുടരും; അഞ്ചിടത്ത് റെഡ് അലര്‍ട്ട്; 11 ജില്ലകള്‍ക്ക് ഇന്ന് അവധി
Kerala
• 2 days ago
ആധാർ കാർഡ് നഷ്ടപ്പെട്ടോ? പേടിക്കേണ്ട, പുതിയ പിവിസി കാർഡ് ലഭിക്കാനായി ഇങ്ങനെ ചെയ്താൽ മതി
National
• 2 days ago
സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ
National
• 3 days ago
ശക്തമായ മഴ; കൊല്ലത്ത് റെയിൽവേ ട്രാക്കിൽ മരം വീണ് തീപിടിത്തം, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
Kerala
• 3 days ago
കനത്ത മഴ: കേരളത്തിലെ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 3 days ago
ഇസ്റാഈലിൽ സംഘർഷം രൂക്ഷം: അനാവശ്യ സഞ്ചാരം ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി; ഹെൽപ് ലൈൻ നമ്പറുകൾ ഇവ
International
• 3 days ago
ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിയെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം: പുതിയ തരംഗത്തിന്റെ തുടക്കമെന്ന് ഇറാൻ
International
• 3 days ago
അമേരിക്കൻ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല; 36 രാജ്യങ്ങൾക്ക് കൂടി പ്രവേശന വിലക്ക് ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു
International
• 3 days ago
ഓസ്ട്രേലിയൻ പൊലീസിന്റെ ക്രൂര മർദനത്തിനിരയായ ഇന്ത്യൻ വംശജൻ മ രണപ്പെട്ടു: ഭാര്യ ദൃശ്യങ്ങൾ പകർത്തി
International
• 3 days ago
ഞാൻ മരിച്ചാലും ഒരുനാൾ പഠിക്കപ്പെടും എന്ന് തമാശ പറഞ്ഞിരുന്നതായി വേടൻ; മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ സംഗീതപ്രതിരോധം തീർക്കുന്ന മൈക്കിള്‍ ജാക്സൺന്റെയും വേടന്റെയും പാട്ടുകൾ പഠന വിഷയമാകുമ്പോൾ
Kerala
• 3 days ago.png?w=200&q=75)
പൂനെയിൽ പാലം തകർന്ന് മരിച്ചവരുടെ എണ്ണം നാലായി: കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
National
• 3 days ago
ഇറാൻ-ഇസ്‌റാഈൽ സംഘർഷം; ഇന്ത്യയിൽ എണ്ണ വില ഉയർന്നേക്കുമോ?
International
• 3 days ago
കോവിഡ് ബാധിതയായ 27കാരി പ്രസവത്തിനു പിന്നാലെ മ രിച്ചു; കുഞ്ഞിന് ഒരു ദിവസം പ്രായം
National
• 3 days ago