HOME
DETAILS

മാധ്യമങ്ങൾ എന്ത് പ്രസിദ്ധീകരിക്കണമെന്നോ, ഒഴിവാക്കണമെന്നോ നിർദേശിക്കേണ്ടത് കോടതിയല്ല ; എ.എൻ.ഐ മാനനഷ്ടക്കേസിൽ വിക്കിപീഡിയ ലേഖനം നീക്കേണ്ടതില്ലെന്ന് സുപ്രീം കോടതി

  
Web Desk
May 10 2025 | 03:05 AM

Courts Should Not Dictate What Media Publishes or Avoids Supreme Court Rules Wikipedia Need Not Remove Article in ANI Defamation Case

 

ന്യൂഡൽഹി: എ.എൻ.ഐ വാർത്താ ഏജൻസി നൽകിയ അപകീർത്തി കേസിൽ വിക്കിപീഡിയക്ക് സുപ്രിംകോടതിയിൽനിന്ന് ആശ്വാസം. എ.എൻ.ഐയെക്കുറിച്ചുള്ള വിക്കിപീഡിയ ലേഖനം നീക്കംചെയ്യണമെന്ന ഡൽഹി ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. മാധ്യമങ്ങൾ എന്ത് പ്രസിദ്ധീകരിക്കണമെന്നോ എന്ത് ഒഴിവാക്കണമെന്നോ നിർദേശിക്കേണ്ടത് കോടതിയുടെ ചുമതലയല്ലെന്ന് ജസ്റ്റിസ് അഭയ് എസ്. ഓക്ക, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന് മാധ്യമങ്ങളെ തടയാനാകില്ലെന്നും കോടതിയും മാധ്യമങ്ങളും ജനാധിപത്യത്തിന്റെ തൂണുകളാണെന്നും ബെഞ്ച് നിരീക്ഷിച്ചു. ഒരു ലിബറൽ ജനാധിപത്യ രാജ്യത്ത് ഇവ പരസ്പരം പൂരകമായിരിക്കണം. പൊതുസ്ഥാപനമെന്ന നിലയിൽ കോടതികൾ പൊതുജന സംവാദത്തിന് തുറന്നതായിരിക്കണമെന്നും, കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളിൽ പോലും മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും ചർച്ച നടത്താമെന്നും കോടതി വ്യക്തമാക്കി.

നേരത്തെ, എ.എൻ.ഐയെ ‘രഹസ്യാന്വേഷണ ഏജൻസിയുടെ കളിപ്പാവ’യെന്നും ‘സർക്കാരിന്റെ പിടിവള്ളി’യെന്നും വിശേഷിപ്പിച്ചതിനെതിരെ ഡൽഹി ഹൈക്കോടതി വിക്കിപീഡിയക്കെതിരെ കടുത്ത പരാമർശങ്ങൾ നടത്തിയിരുന്നു. ‘ഇന്ത്യ ഇഷ്ടമല്ലെങ്കിൽ ഇവിടെ ജോലി ചെയ്യേണ്ട’ എന്നും ഹൈക്കോടതി പറഞ്ഞിരുന്നു. 2024 ഒക്ടോബറിൽ, എ.എൻ.ഐ ഫയൽ ചെയ്ത മാനനഷ്ടക്കേസിന്റെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന വിക്കിപീഡിയ പേജ് നീക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഈ ഉത്തരവിനെതിരെ വിക്കിപീഡിയയുടെ മാതൃസ്ഥാപനമായ വിക്കിമീഡിയ ഫൗണ്ടേഷൻ നൽകിയ ഹരജിയാണ് സുപ്രിംകോടതി പരിഗണിച്ചത്. എ.എൻ.ഐയെ ‘നരേന്ദ്ര മോദി സർക്കാരിന്റെ പ്രചാരണ ഉപകരണം’ എന്നും ‘വ്യാജ വാർത്തകൾക്ക് വിമർശനം നേരിട്ടവർ’ എന്നും വിശേഷിപ്പിച്ച വിക്കിപീഡിയ ലേഖനമാണ് എ.എൻ.ഐയെ പ്രകോപിപ്പിച്ചത്. മോദി സർക്കാരിനെ പിന്തുണയ്ക്കുകയും പ്രതിപക്ഷത്തിനെതിരെ പക്ഷപാതപരമായ വാർത്തകൾ നൽകുകയും ചെയ്യുന്നുവെന്ന് ഉദാഹരണങ്ങളോടെ ലേഖനം ചൂണ്ടിക്കാട്ടിയിരുന്നു.

ഹൈക്കോടതി നിർദേശപ്രകാരം 2024 ഒക്ടോബറിൽ വിക്കിപീഡിയ പേജ് പിൻവലിച്ചിരുന്നെങ്കിലും, സുപ്രിംകോടതിയുടെ ഇടപെടലോടെ വിക്കിപീഡിയക്ക് ആശ്വാസം ലഭിച്ചു. ഡൽഹി ഹൈക്കോടതിയുടെ നടപടി ന്യായീകരിക്കാനാകില്ലെന്നും സുപ്രിംകോടതി വിലയിരുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക

Cricket
  •  27 minutes ago
No Image

ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്

International
  •  32 minutes ago
No Image

ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ

International
  •  an hour ago
No Image

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Kerala
  •  2 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും

National
  •  2 hours ago
No Image

രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

Kerala
  •  3 hours ago
No Image

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

Football
  •  3 hours ago
No Image

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും

Kerala
  •  3 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് 

National
  •  3 hours ago
No Image

വേണ്ടത് വെറും മൂന്ന് ഗോൾ; റൊണാൾഡോയെ മറികടന്ന് ചരിത്രം കുറിക്കാനൊരുങ്ങി മെസി

Football
  •  4 hours ago