HOME
DETAILS

കേണല്‍ സോഫിയക്കെതിരായ ബിജെപി മന്ത്രിയുടെ വിദ്വേഷപ്രസംഗം: ഹരജി ഇന്ന് സുപ്രിംകോടതിയില്‍; കടുത്ത നടപടിയുണ്ടായാല്‍ രാജിവയ്‌ക്കേണ്ടി വരും

  
Web Desk
May 19 2025 | 05:05 AM

Minister Vijay Shahs Controversial Remark Supreme Court Says Constitutional Officeholders Should Have Spoken Responsibly in Sensitive Times to Hear Petition Today

ന്യൂഡല്‍ഹി: പാകിസ്ഥാനെതിരായ ഇന്ത്യയുടെ 'ഓപറേഷന്‍ സിന്ദൂറി'നെക്കുറിച്ച് മാധ്യമങ്ങള്‍ക്കു മുന്‍പില്‍ വിശദീകരിച്ച് രാജ്യത്തിന്റെ അഭിമാനമായി മാറിയ കേണല്‍ സോഫിയ ഖുറേഷിയെ വര്‍ഗീയമായി അധിക്ഷേപിച്ച മധ്യപ്രദേശിലെ ബി.ജെ.പി മന്ത്രിക്കെതിരായ കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. വിവാദ പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രിക്കെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് ചോദ്യംചെയ്ത് മന്ത്രി സമര്‍പ്പിച്ച ഹരജിയാണ് സുപ്രിംകോടതിയിലുള്ളത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എന്‍. കോടീശ്വര്‍ സിങ് എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് ഹരജി കേള്‍ക്കുക. കഴിഞ്ഞയാഴ്ച കേസ് പരിഗണിക്കവെ, ഒരു മന്ത്രി പറയേണ്ട വാക്കുകളാണോ ഇതെന്ന് സുപ്രിംകോടതി ചോദിച്ചിരുന്നു.

സോഫിയ ഖുറേഷിയെ 'ഭീകരവാദികളുടെ സഹോദരി' എന്നു വിശേഷിപ്പിച്ച ബി.ജെ.പി നേതാവായ മന്ത്രി വിജയ് ഷായുടെ പരാമര്‍ശം സ്വമേധയാ പരിഗണനയ്‌ക്കെടുത്താണ് മധ്യപ്രദേശ് ഹൈക്കോടതിയിലെ ജഡ്ജിമാരായ അതുല്‍ ശ്രീധരന്‍, അനുരാധ ശുക്ല എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കടുത്ത നടപടി സ്വീകരിച്ചത്.

മന്ത്രിയുടെ നടപടി സോഫിയ ഖുറേഷിക്കെതിരേ മാത്രമുള്ളതല്ലെന്നും മുഴുവന്‍ സായുധ സേനകളെയും അപമാനിക്കുന്നതും ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകടത്തിലാക്കുന്നതുമാണെന്ന ശക്തമായ നിരീക്ഷണം നടത്തിയാണ്, കേസെടുക്കാന്‍ മധ്യപ്രദേശ് ഡിജിപിക്ക് കോടതി നിര്‍ദേശം നല്‍കിയത്. അപമാനകരം, അപകടകരം, അപരിഷ്‌കൃഭാഷ എന്നിങ്ങനെയാണ് ബെഞ്ച് ഇതിനെ വിശേഷിപ്പിച്ചിരുന്നത്. 

സമഗ്രത, പ്രൊഫഷനലിസം, അച്ചടക്കം, ത്യാഗം, നിസ്വാര്‍ഥത, ആദരവ്, അജയ്യമായ ധൈര്യം എന്നിവയെ പ്രതിഫലിപ്പിക്കുന്ന, ഏതൊരു പൗരനും വിലമതിക്കുന്ന ഒരുപക്ഷേ രാജ്യത്തെ ഏക സ്ഥാപനമാകും ഇന്ത്യന്‍ സായുധസേന. അതെല്ലാം മനസിലാക്കാന്‍ കഴിയുന്ന മന്ത്രി വിജയ് ഷാ, അപരിഷ്‌കൃതഭാഷയാണ് വനിതാ കേണലിനെതിരേ ഉപയോഗിച്ചത്. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരന്റെ സഹോദരിയാണ് കേണല്‍ സോഫിയ ഖുറേഷിയെന്നാണ് മന്ത്രി പറഞ്ഞതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്. മുസ് ലിംകളായ ഏതൊരു വ്യക്തിയിലും വിഘടനവാദ വികാരം ആരോപിക്കുന്ന ഗുരുതരമായ പ്രവൃത്തിയും മന്ത്രിയില്‍നിന്നുണ്ടായി. അത് ഇന്ത്യയുടെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും അപകടത്തിലാക്കുന്നതാണ് കോടതി ചൂണ്ടിക്കാട്ടി. 

അതേസമയം, ഹൈക്കോടതിയെപ്പോലെ സുപ്രിംകോടതിയും കടുത്ത നടപടി സ്വീകരിക്കുകയാണെങ്കില്‍ മന്ത്രി വിജയ് ഷായ്ക്ക് രാജിവയ്ക്കുകയല്ലാതെ മറ്റ് വഴിയുണ്ടാകില്ല. ബി.എന്‍.എസിലെ 152, 196(1) വകുപ്പുകള്‍ പ്രകാരം കേസെടുക്കാനായിരുന്നു ഹൈക്കോടതി നിര്‍ദേശം. 152 വകുപ്പ് പ്രകാരമാണ് ശിക്ഷിക്കപ്പെടുന്നതെങ്കില്‍ യഥാക്രമം ജീവപര്യന്തം അല്ലെങ്കില്‍ ഏഴുവര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. 196(1) പകാരം ശിക്ഷ ലഭിക്കുന്നതെങ്കില്‍ അഞ്ചുവര്‍ഷവും ശിക്ഷ ലഭിക്കും. ജനപ്രാതിനിധ്യനിയമം അനുസരിച്ച് അയോഗ്യത ലഭിക്കുന്ന കുറ്റകൃത്യങ്ങളാണിവ.

Supreme Court is set to hear today a plea by Madhya Pradesh tribal welfare minister Vijay Shah, challenging a high court order directing police to file an FIR against him over his remarks about Colonel Sofiya Qureshi.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുട്ബോൾ കളിക്കാൻ എന്നെ പ്രചോദിപ്പിച്ചത് അദ്ദേഹമാണ്: ഇതിഹാസത്തെക്കുറിച്ച് ഡെമ്പലെ

Football
  •  3 days ago
No Image

ഇസ്‌റാഈലിന്റെ എഫ്-35 വിമാനങ്ങള്‍ ഇറാന്‍ വെടിവെച്ചിട്ടു?; തകര്‍ത്തത് 700 കോടി വിലവരുന്ന യുദ്ധവിമാനം

International
  •  3 days ago
No Image

മറീന പ്രദേശത്തെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ദുബൈ ട്രാം സര്‍വീസുകള്‍ പുനരാരംഭിച്ചു

uae
  •  3 days ago
No Image

കെനിയ വാഹനാപകടം: മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു 

International
  •  3 days ago
No Image

ഉത്തരാഖണ്ഡ് ഹെലികോപ്റ്റര്‍ അപകടം; മരണസംഖ്യ ഏഴായി

National
  •  3 days ago
No Image

യുഎഇയിലാണോ ജോലി ചെയ്യുന്നത്? കമ്പനിയില്‍ നിന്ന് വാര്‍ഷികാവധി ലഭിക്കുന്നില്ലേ? എങ്കില്‍ വഴിയുണ്ട്

uae
  •  3 days ago
No Image

ആദ്യം വ്യാജ ലിങ്കുകള്‍ അയച്ച് ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തും; പിന്നീട് ബാങ്ക് അക്കൗണ്ട് കാലിയാക്കും, തട്ടിപ്പു സംഘത്തെ പൂട്ടി ദുബൈ പൊലിസ്

uae
  •  3 days ago
No Image

പെട്രോള്‍ പമ്പിലെ ഇരട്ടക്കൊലപാതകം; അന്വേഷണച്ചുമതല ദുബൈ പബ്ലിക് പ്രോസിക്യൂഷന്‌

uae
  •  3 days ago
No Image

ഇറാന്‍ തിരിച്ചടിയില്‍ ഞെട്ടി ഇസ്‌റാഈല്‍; എട്ട് മരണം, 200 പേര്‍ക്ക് പരുക്ക്, 35 പേരെ കാണാനില്ല

International
  •  3 days ago
No Image

ഇസ്‌റാഈല്‍-ഇറാന്‍ സംഘര്‍ഷങ്ങള്‍ക്കിടെ ഫ്രഞ്ച്, ഇറ്റലി രാഷ്ട്രത്തലവന്‍മാരുമായി ഫോണില്‍ സംസാരിച്ച് യുഎഇ പ്രസിഡന്റ്

uae
  •  3 days ago