
ഗസ്സയിൽ അടുത്ത 48 മണിക്കൂറിനകം സഹായമെത്തിയില്ലെങ്കിൽ 14,000 കുഞ്ഞു ജീവനുകൾ പൊലിയും; മുന്നറിയിപ്പുമായി യുഎൻ

ഗസ: ഗസ്സയിൽ എല്ലാ മനുഷ്യാവകാശവും ലംഘിക്കപ്പെടുകയാണെന്ന ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ. “അടുത്ത 48 മണിക്കൂറിനുള്ളിൽ കൂടി സഹായം ലഭ്യമാകാത്തപക്ഷം 14,000 കുട്ടികളുടെ ജീവൻ നഷ്ടപ്പെടും,” എന്ന് യു.എന്‍ മാനുഷിക സഹായ വിഭാഗം മേധാവി ടോം ഫ്ലെച്ചർ വ്യക്തമാക്കി.
11 മാസമായി ഗസ്സയിലേക്ക് പോകുന്ന സഹായ വാഹനങ്ങളെ ഇസ്റാഈൽ അതിർത്തിയിൽ തടയുകയാണ്. അന്താരാഷ്ട്ര സമ്മർദ്ദത്തിന് ശേഷം മാത്രംഗസ്സയിലേക്ക് പരിമിതമായ സഹായം പ്രവേശിപ്പിക്കപ്പെട്ടുവെങ്കിലും, അത് ഇപ്പോഴത്തെ സാഹചര്യമാറ്റാൻ അത്യന്തം അപര്യാപ്തമാണ്. തിങ്കളാഴ്ച, കുട്ടികൾക്കുള്ള ആവശ്യ സാധനങ്ങളുമായി വെറും അഞ്ച് ട്രക്കുകൾ മാത്രമാണ്യി ഗസ്സലേക്ക് പ്രവേശിച്ചതെന്ന് യു.എൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
“ഈ സഹായം കടലിൽ ഒരു തുള്ളിവെള്ളം പോലെ മാത്രമാണ്.ഗസ്സയിലെ എല്ലാവർക്കും ആവശ്യമുള്ള ഭക്ഷണവും മരുന്നും എത്തിച്ചേരുന്നില്ല. പോഷകാഹാരക്കുറവുമൂലം അമ്മമാർക്ക് മുലപ്പാൽ നൽകാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. കുഞ്ഞുങ്ങൾക്ക് വേണ്ട പാൽ പൊടിയടക്കമുള്ള സാധനങ്ങൾ എത്തിക്കാൻ എല്ലാ ബുദ്ധിമുട്ടുകളും മറികടന്ന് ശ്രമങ്ങൾ തുടരുകയാണ്,” എന്ന് ഫ്ലെച്ചർ പറഞ്ഞു.
ഇസ്റാഈലിന്റെ മനുഷ്യാനുകൂല സഹായങ്ങളെ തടയുന്ന നീക്കങ്ങൾക്കെതിരെ ബ്രിട്ടൻ, ഫ്രാൻസ്, കാനഡ തുടങ്ങിയ രാജ്യങ്ങൾ ശക്തമായി രംഗത്തെത്തിയിരുന്നു. ഈ രാജ്യങ്ങൾ പരസ്യമായി ഇസ്റാഈലിനോട് നയമാറ്റം ആവശ്യപ്പെട്ടു, അല്ലാത്തപക്ഷം സംയുക്ത നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു.
അതിന് പ്രതികരണമായി ഇസ്രാഈൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു "ഹമാസ് ഈ രാജ്യങ്ങളിലെ നേതാക്കളെ പണം നൽകി സ്വാധീനിച്ചിട്ടുണ്ട്" എന്ന ഗുരുതര ആരോപണവുമുന്നയിച്ചു. എന്നാൽ, ഇത്തരമൊരു പ്രതികരണത്തിൽ അന്താരാഷ്ട്ര സമൂഹം ഗുരുതരമായി പ്രതികരിക്കേണ്ട സാഹചര്യമാണിത് എന്നും നിരീക്ഷകർ വ്യക്തമാക്കുന്നു.
ഗസ്സയിൽ മനുഷ്യാവകാശ ലംഘനങ്ങളും കുട്ടികളുടെ ജീവൻ നേരിടുന്ന അപകടവും വെളിവാക്കുന്ന ഈ റിപ്പോര്‍ട്ട്, പൗരത്വബോധമുള്ള ലോക രാഷ്ട്രങ്ങളെല്ലാം അടിയന്തരമായി നടപടി സ്വീകരിക്കാൻ ഉണര്‍ത്തണമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ ആവശ്യം.
The United Nations has issued a dire warning that 14,000 children in Gaza could die within the next 48 hours if urgent humanitarian aid does not reach them. With only five aid trucks allowed entry recently and severe restrictions from Israel ongoing, the UN highlights the catastrophic impact on malnourished children and struggling mothers. Despite international pressure, aid flow remains critically limited.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അമ്പരിപ്പിക്കുന്ന ഗോൾ വേട്ട, വീണ്ടും റെക്കോർഡ്; ഫുട്ബോളിൽ പുതു ചരിത്രമെഴുതി മെസി
Football
• 10 days ago
വിഎസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍
Kerala
• 10 days ago
കർണാടകയിൽ വിവാഹാഭ്യർത്ഥന നിരസിച്ച വൈരാഗ്യത്തിൽ 18 കാരിക്ക് നേരെ ആസിഡ് ആക്രമണം; ശേഷം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് പ്രതി
latest
• 10 days ago
2022ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കൃത്രിമം കാണിച്ചെന്ന് അഖിലേഷ് യാദവ്; 18,000 വോട്ടര്‍മാരുടെ പേരുകളാണ് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്
National
• 10 days ago
ചാലക്കുടി പുഴയിലേക്കു നാട്ടുകാര്‍ നോക്കിനില്‍ക്കേ ചാടിയ ചിത്രകാരന്റെ മൃതദേഹം കണ്ടെടുത്തു
Kerala
• 10 days ago
രണ്ട് മാസത്തിനുള്ളില്‍ 6,300 പ്രവാസികളെ നാടുകടത്തി കുവൈത്ത്
Kuwait
• 10 days ago
അകത്ത് എഐഎസ്എഫ്, പുറത്ത് ഡിവൈഎഫ്ഐ; യുദ്ധാന്തരീക്ഷത്തിൽ കേരളാ സർവകാലാശാല; ജലപീരങ്കി ഉപയോഗിച്ച് പൊലിസ്
Kerala
• 10 days ago
ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് നിയമം ബാധകമല്ലെന്ന് കുവൈത്ത് മാന്‍പവര്‍ അതോറിറ്റി
Kuwait
• 10 days ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കും
Kerala
• 10 days ago
കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തി
Kerala
• 11 days ago
നെഹ്റു കുടുംബത്തെ വിമര്‍ശിച്ച് തരൂരിന്റെ ലേഖനം; 'സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യത്ത് കൊടും ക്രൂരതകളെന്നും പൗരാവകാശങ്ങള്‍ റദ്ദാക്കിയത് സുപ്രീംകോടതി പോലും ശരിവച്ചു'
Kerala
• 11 days ago
മസ്കത്തില് ഇലക്ട്രിക് ബസില്‍ സൗജന്യയാത്ര; ഓഫര്‍ ഇന്നു മുതല്‍ മൂന്നു ദിവസത്തേക്ക്
oman
• 11 days ago
കേരള സര്‍വകലാശാലയില്‍ താല്‍ക്കാലിക വിസിയുടെ ഉത്തരവില്‍ മിനി കാപ്പനെ രജിസ്ട്രാറായി നിയമിച്ചു
Kerala
• 11 days ago
ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊന്ന് മലയാളി യുവതി ആത്മഹത്യ ചെയ്തു
uae
• 11 days ago
വിസിയും രജിസ്ട്രാറും എത്തുമോ..? വിസിയെ തടയുമെന്ന് എസ്എഫ്ഐയും രജിസ്ട്രാര്‍ എത്തിയാല്‍ തടയുമെന്ന് വിസിയും
Kerala
• 11 days ago
കീം റാങ്ക് ലിസ്റ്റ് റദ്ദാക്കൽ: വിധിക്കെതിരായ സർക്കാർ അപ്പീൽ ഇന്ന് കോടതി പരിഗണിക്കും
Kerala
• 11 days ago
തെലങ്കാന ഫാക്ടറിയിലെ സ്ഫോടനത്തില്‍ കാണാതായ എട്ടുപേരും മരിച്ചതായി പ്രഖ്യാപനം; 44 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു, ഡിഎന്‍എ പരിശോധന തുടരുന്നു
Kerala
• 11 days ago
താന്‍ നോബല്‍ സമ്മാനത്തിന് അര്‍ഹനെന്ന് അരവിന്ദ് കെജ്രിവാള്; പരിഹസിച്ച് ബിജെപി
National
• 11 days ago
ഡൽഹിയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തി
National
• 11 days ago
മൈലാപ്പൂര് ഷൗക്കത്തലി മൗലവി അന്തരിച്ചു
Kerala
• 11 days ago
ഗുജറാത്തിലെ പാലം തകർന്നതിൽ വൻവീഴ്ച; അപകടാവസ്ഥയിലായി മൂന്ന് വർഷമായിട്ടും സർക്കാർ അനങ്ങിയില്ല, 3 വർഷത്തിനിടെ തകർന്നത് 10 പാലങ്ങൾ
National
• 11 days ago