
'പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തൊട്ടുകൂടാത്തവര്‍, ഇന്ന് അവരില്‍പ്പെട്ട ഒരാള്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്'; ഓക്സ്ഫോര്‍ഡിലെ പ്രസംഗത്തില്‍ ജാതീയതയുടെ ക്രൂരത തുറന്നുപറഞ്ഞ് ബി.ആര് ഗവായ്

ന്യൂഡല്‍ഹി: വര്‍ഷങ്ങള്‍ക്ക് മുമ്പ് ദലിത് വിഭാഗത്തില്‍പ്പെട്ടവര്‍ അനുഭവിച്ച ക്രൂരമായ വിവേചനങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് ചീഫ് ജസ്റ്റിസ് ബി.ആര് ഗവായ്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നടത്തിയ പ്രസംഗത്തിലാണ് സുപ്രീം കോടതിയിലെ മുഖ്യ ന്യായാധിപന്റെ തുറന്നുപറച്ചില്‍.
'പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, ഇന്ത്യയിലെ ദശലക്ഷക്കണക്കിന് പൗരന്മാരെ 'തൊട്ടുകൂടാത്തവര്‍' എന്നാണ് വിളിച്ചിരുന്നത്. അവര്‍ അശുദ്ധരാണെന്ന് അവരോട് പറഞ്ഞിരുന്നു. അവര്‍ക്ക് സ്വന്തത്തിനു വേണ്ടും തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും സംസാരിക്കാന്‍ അവകാശമില്ലെന്ന് അവരോട് പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് നമ്മള് ഇവിടെയാണ്. അതേ ആളുകളില്‍ പെട്ട ഒരാള്‍ രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലെ ഏറ്റവും ഉയര്‍ന്ന പദവി വഹിക്കുന്നയാള്‍ എന്ന നിലയില്‍ സംസാരിക്കുകയാണ്.' ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ ചീഫ് ജസ്റ്റിസ് ബി.ആര് ഗവായ് തന്റെ പ്രസംഗം ആരംഭിച്ചത് ഈ വരികളോടെയാണ്.
പ്രംസഗത്തിനിടെ ഗായത്രി ചക്രവര്‍ത്തിയുടെ കീഴാളര്‍ക്ക് സംസാരിക്കാനാകുമോ എന്ന പുസ്തകത്തെക്കുറിച്ചും ഗവായ് പരാമര്‍ശിക്കുകയുണ്ടായി.
'അതെ, കീഴാളര്‍ക്ക് സംസാരിക്കാന്‍ കഴിയും. അവര്‍ എല്ലായ്പ്പോഴും സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ചോദ്യം ഇപ്പോള്‍ അവര്‍ക്ക് സംസാരിക്കാന്‍ കഴിയുമോ എന്നതല്ല, മറിച്ച് സമൂഹം യഥാര്‍ത്ഥത്തില്‍ അതു ശ്രദ്ധിക്കുന്നുണ്ടോ എന്നതാണ്,' ചീഫ് ജസ്റ്റിസ് ഗവായ് പറഞ്ഞു.
'ഇന്ത്യന്‍ ഭരണഘടന ചെയ്തത് ഇതാണ്. ഇന്ത്യയിലെ ജനങ്ങളോട് അവര്‍ ഇന്ത്യക്കാരാണെന്നും, അവര്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ കഴിയുമെന്നും, സമൂഹത്തിന്റെയും അധികാരത്തിന്റെയും എല്ലാ മേഖലകളിലും അവര്‍ക്ക് തുല്യ സ്ഥാനമുണ്ടെന്നും ഭരണഘടന ഉറപ്പാക്കി.' ഭരണഘടനയെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു,
'ഇന്ന് ഓക്സ്ഫോര്‍ഡ് യൂണിയനില്‍, ഞാന്‍ നിങ്ങളുടെ മുന്നില്‍ നില്ക്കുമ്പോള് ഇങ്ങനെ പറയാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയിലെ ഏറ്റവും ദുര്‍ബലരായ പൗരന്മാര്ക്ക്, ഭരണഘടന വെറുമൊരു നിയമപരമായ ചാര്‍ട്ടറോ രാഷ്ട്രീയ ചട്ടക്കൂടോ അല്ല. അത് ഒരു വികാരമാണ്, ഒരു ജീവരേഖയാണ്, മഷിയില്‍ കൊത്തിയെടുത്ത ഒരു നിശബ്ദ വിപ്ലവമാണ്. ഒരു മുനിസിപ്പല്‍ സ്കൂളില്‍ നിന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഓഫീസിലേക്കുള്ള എന്റെ യാത്രയില്‍, അത് ഒരു വഴികാട്ടിയായിരുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഭരണഘടന ഒരു സാമൂഹിക രേഖയാണ്. ജാതി, ദാരിദ്ര്യം, ഒഴിവാക്കല്‍, അനീതി എന്നിവയുടെ ക്രൂരമായ സത്യങ്ങളില്‍ നിന്ന് അത് നോട്ടം മാറ്റുന്നില്ല. ആഴത്തിലുള്ള അസമത്വത്താല്‍ മുറിവേറ്റ ഒരു നാട്ടില്‍ എല്ലാവരും തുല്യരാണെന്ന് അത് നടിക്കുന്നില്ല. പകരം, അത് ഇടപെടാനും, തിരക്കഥ മാറ്റിയെഴുതാനും, അധികാരം പുനഃക്രമീകരിക്കാനും, അന്തസ്സ് പുനഃസ്ഥാപിക്കാനും ധൈര്യപ്പെടുന്നു' എന്ന് അദ്ദേഹം പറഞ്ഞു.
ഒരിക്കലും കേള്‍ക്കാന്‍ പാടില്ലാത്തവരുടെ ഹൃദയമിടിപ്പ് ഭരണഘടനയില്‍ ഉള്‍ക്കൊള്ളുന്നുണ്ടെന്നും, തുല്യത വാഗ്ദാനം ചെയ്യുക മാത്രമല്ല, പിന്തുടരുകയും ചെയ്യുന്ന ഒരു രാജ്യത്തിന്റെ ദര്‍ശനമാണെന്നും ചീഫ് ജസ്റ്റിസ് ഗവായ് പറഞ്ഞു. അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മാത്രമല്ല, സജീവമായി ഉയര്‍ത്താനും, സ്ഥിരീകരിക്കാനും, നന്നാക്കാനും അത് സംസ്ഥാനത്തെ നിര്‍ബന്ധിക്കുന്നു.
'അതിന്റെ ആഴമേറിയ സത്തയില്‍, അടിച്ചമര്‍ത്തപ്പെട്ടവരുടെ ജീവിതം വിധിയുടെ ആകസ്മികതകളല്ല, മറിച്ച് നീതിക്ക് അര്‍ഹതയുള്ള, പ്രാതിനിധ്യത്തിനും അവസരത്തിനും ശബ്ദത്തിനും അര്‍ഹതയുള്ള ആത്മാക്കളാണെന്ന ഒരു ധാര്‍മ്മിക പ്രഖ്യാപനമാണിത്,' അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ഭരണഘടനാ രൂപീകരണ വേളയില്‍, ശ്രദ്ധേയവും പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ ഒരു സത്യം പുറത്തുവന്നുവെന്ന് ചീഫ് ജസ്റ്റിസ് ഗവായ് വിശദീകരിച്ചു. രാജ്യത്തെ ഏറ്റവും ദുര്‍ബലരായ സാമൂഹിക വിഭാഗങ്ങളില്‍ നിന്നുള്ള പലരും ഭരണഘടനാ ആശങ്കകളുടെ വിഷയങ്ങള്‍ മാത്രമല്ല, അതിന്റെ നിര്‍മ്മാണത്തില്‍ സജീവ പങ്കാളികളുമായിരുന്നു.
'ദലിതരും ആദിവാസികളും മുതല്‍ സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, വികലാംഗരും, ഒരിക്കല്‍ 'കുറ്റവാളികള്‍' എന്ന് അന്യായമായി മുദ്രകുത്തപ്പെട്ടവരും വരെ, ഭരണഘടനാ അസംബ്ലിയിലെ അവരുടെ സാന്നിധ്യം നീതിക്കായുള്ള ഒരു കൂട്ടായ ആവശ്യമായിരുന്നു. ഈ ഗ്രൂപ്പുകള്‍ നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തലും അവഗണനയും നിശബ്ദതയും സഹിച്ചു. പുതിയ ഇന്ത്യയില്‍ അംഗീകാരം, അന്തസ്സ്, സംരക്ഷണം എന്നിവയ്ക്കായിരുന്നു അവരുടെ ആഹ്വാനം. അവര്‍ ദാനധര്‍മ്മമല്ല, മറിച്ച് സ്വതന്ത്രവും ഭരണഘടനാപരവുമായ ജനാധിപത്യത്തിന്റെ ഘടനയില്‍ ഒരു ശരിയായ ഇടമാണ് തേടിയത്,' അദ്ദേഹം പറഞ്ഞു.
ഭരണഘടനയ്ക്ക് ഡോ. ബി.ആര് അംബേദ്കര്‍ നല്കിയ സംഭാവനകളെ പ്രശംസിക്കാനും ബി.ആര് ഗവായ് മറന്നില്ല.
'നമ്മുടെ രാഷ്ട്രീയ ജനാധിപത്യത്തെയും ഒരു സാമൂഹിക ജനാധിപത്യമാക്കണം. സാമൂഹിക ജനാധിപത്യം അതിന്റെ അടിത്തറയില്‍ ഇല്ലെങ്കില്‍ രാഷ്ട്രീയ ജനാധിപത്യം നിലനില്‍ക്കില്ല. ജനാധിപത്യം എന്നാല്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ജീവിത തത്വങ്ങളായി അംഗീകരിക്കുന്ന ഒരു ജീവിതരീതിയാണ് അതിനര്‍ത്ഥം.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
In a powerful Oxford Union address, Chief Justice BR Gavai reflects on his rise from a marginalized community to India’s top judicial post, highlighting the Indian Constitution’s transformative power against casteism’s cruelty.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്ത്രീകളുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കും; ശേഷം ടെലിഗ്രാമിലൂടെ കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ വില്‍ക്കും; കോഴിക്കോട് സ്വദേശി അറസ്റ്റില്‍
Kerala
• a day ago
കോടതികളില്‍ എഐക്ക് നിയന്ത്രണം; മാര്‍ഗനിര്‍ദേശവുമായി ഹൈക്കോടതി
Kerala
• a day ago
അതുല്യയുടെ മരണത്തിന് പിന്നിൽ ഭർത്താവിന്റെ ക്രൂരത: തെളിവായി ചിത്രങ്ങളും, വീഡിയോയും; പരാതിയുമായി കുടുംബം
uae
• a day ago
മുഖ്യമന്ത്രി നാളെ ഗവർണറെ കാണും; കൂടിക്കാഴ്ച വൈകിട്ട് 3:30ന് രാജ്ഭവനിൽ
Kerala
• a day ago
കോഴിക്കോട് നാലംഗ കുടുംബത്തോട് ബാങ്കിന്റെ ക്രൂരത; ലോണ്‍ അടവ് മുടങ്ങിയതോടെ ജപ്തി; സ്കൂള്‍ വരാന്തയില്‍ അന്തിയുറങ്ങി കുടുംബം
Kerala
• a day ago
ഷാർജയിലെ ഫ്ലാറ്റിൽ മലയാളി യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കാരണം ഭർത്താവുമായി വഴക്കിട്ടതോ?
uae
• a day ago
ഹിന്ദു രക്ഷാദള്‍ പ്രതിഷേധം; മെനുവില്‍ നിന്ന് ചിക്കന്‍ ഒഴിവാക്കി കെഎഫ്സി; 'ഇനി വെജ് മാത്രം'
National
• a day ago
ഇരുപതു വര്‍ഷമായി അബോധാവസ്ഥയില്‍ ചികിത്സയിൽ കഴിഞ്ഞ സഊദി രാജകുമാരൻ അല്‍വലീദ് ബിൻ ത്വലാൽ അന്തരിച്ചു
Saudi-arabia
• a day ago
ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; സിആര്‍പിഎഫ് ജവാനെ ക്രൂരമായി ആക്രമിച്ച് കാവഡ് യാത്രികര്‍; വീഡിയോ
National
• a day ago
'ജെഎസ്കെ' വിവാദത്തിൽ കേന്ദ്രമന്ത്രിയെന്ന നിലയിൽ ഇടപെട്ടിട്ടില്ലെന്ന് സുരേഷ് ഗോപി
Kerala
• a day ago
മിർദിഫ് സിറ്റി സെന്ററിന് സമീപം കാറിന് തീപിടിച്ചു; അബൂദബി-ഷാർജ റൂട്ടിൽ ഗതാഗതക്കുരുക്ക് രൂക്ഷം
uae
• a day ago
"ഫ്ലെക്സിബിൾ സാലറി": സഊദി അറേബ്യയുടെ പുതിയ സേവനം, ജീവനക്കാർക്ക് ആശ്വാസം
Saudi-arabia
• a day ago
നിപ; 67 പേര്‍കൂടി നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി; സമ്പര്‍ക്കപ്പട്ടികയില്‍ ഇനി 581 പേര്
Kerala
• a day ago
ജീവന്റെ വില; മിഥുന് ഷോക്കേറ്റ വൈദ്യുതി ലൈന്‍ കെഎസ്ഇബി നീക്കം ചെയ്തു
Kerala
• a day ago
അവന്റെ കളി കാണാൻ എനിക്കിഷ്ടമാണ്, എന്നാൽ ആ കാര്യം വിഷമിപ്പിക്കുന്നു: റൊണാൾഡോ
Football
• a day ago
കാസർകോട് റെഡ് അലർട്ട്: ഞായറാഴ്ച (ജൂലൈ20) പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു
Kerala
• a day ago
സയ്യിദുൽ വിഖായ മർഹൂം സയ്യിദ് മാനു തങ്ങൾ പുരസ്കാരം സമർപ്പിച്ചു
Saudi-arabia
• a day ago
'കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ പ്രദേശമാകും, ഈഴവര്‍ ഒന്നിച്ചാല്‍ കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കും'; വർഗീയ പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്
Kerala
• a day ago
ഗസ്സയിലേക്ക് യുഎഇ സഹായം: ഭക്ഷണവും ആശുപത്രി സൗകര്യങ്ങളുമായി കപ്പൽ തിങ്കളാഴ്ച പുറപ്പെടും
uae
• a day ago
ഇന്ത്യ-കുവൈത്ത് വ്യോമ കരാർ: കുവൈത്തിലേക്കുള്ള സർവീസുകൾ വിപുലമാക്കാനൊരുങ്ങി വിമാനക്കമ്പനികൾ
latest
• a day ago
മരണപ്പാച്ചില്‍; പേരാമ്പ്രയില്‍ സ്വകാര്യ ബസിടിച്ച് യുവാവിന് ദാരുണാന്ത്യം; ബസുകള്‍ തടഞ്ഞ് പ്രതിഷേധിക്കാന്‍ നാട്ടുകാര്‍
Kerala
• a day ago