
ഹണിമൂൺ കൊലപാതകം; സോനം കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്, ചോദ്യം ചെയ്യൽ തുടരുന്നു

മേഘാലയ: മേഘാലയിലെ ഹണിമൂൺ കൊലപാതക കേസിൽ പ്രതിയായ സോനം ഉൾപ്പെടെയുള്ളവരുടെ ചോദ്യം ചെയ്യൽ പോലീസ് തുടരുന്നു. എട്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ട പ്രതികളിൽ, സോനം കുറ്റം സമ്മതിച്ചതായി പോലീസ് വെളിപ്പെടുത്തി. വിവാഹത്തിൽ താൽപ്പര്യമില്ലാതിരുന്ന താൻ, കാമുകനായ രാജിനൊപ്പം ജീവിക്കാൻ വേണ്ടി ഭർത്താവ് രാജാ രഘുവൻശിയെ കൊലപ്പെടുത്തിയതാണെന്ന് സോനം പൊട്ടിക്കരഞ്ഞുകൊണ്ട് പോലീസിനോട് വെളിപ്പെടുത്തി.
കൊലപാതകം പൂർണമായും സോനം ആസൂത്രണം ചെയ്തതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോണിൽനിന്ന് കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. വിവാഹത്താലിയും മോതിരവും മുറിയിൽ ഉപേക്ഷിച്ച ശേഷമാണ് സോനം മേഘാലയ വിട്ടതെന്നും, ഈ ആഭരണങ്ങൾ പോലീസ് കണ്ടെടുത്തതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മേഘാലയയിലെ ഹണിമൂണിനിടെ വ്യവസായിയായ രാജ് രഘുവംശി കൊല്ലപ്പെട്ട കേസിൽ ഭാര്യയായ സോനം രഘുവംശി കീഴടങ്ങുന്നതിന് മണിക്കൂറുകൾ മുൻപ് ഒരു ധാബയിൽ എത്തിയതായും അവിടെ നിന്ന് സഹായം തേടിയതായും ധാബ ഉടമ സാഹിൽ യാദവ് നിർണായക വെളിപ്പെടുത്തലുമായി രംഗത്തെത്തി.
"പുലർച്ചെ 1 മണിയോടെ, അവൾ കരഞ്ഞ് തളർന്ന് എന്റെ ധാബയിൽ എത്തി"
സാഹിലിന്റെ വാക്കുകളിൽ:
"പുലർച്ചെ ഏകദേശം 1 മണിയോടെ, വളരെ കരഞ്ഞ് തളർന്ന നിലയിലായിരുന്നു അവൾ.വെള്ളം ചോദിച്ചു. പിന്നീട് പറഞ്ഞു, തന്റെ ഫോൺ മോഷ്ടിക്കപ്പെട്ടതുകൊണ്ടാണ് കുടുംബത്തെ വിളിക്കാൻ കഴിയാത്തത്. വളരെ അത്യാവശ്യമായി ബന്ധപ്പെടണം, ഒരു ഫോൺ തരാമോ എന്ന് ചോദിച്ചു."
കുടുംബവുമായി ഫോൺ വിളി നടത്തി, പിന്നാലെ പൊലീസിനെ വിവരമറിയിച്ചു
"അവൾ തന്ന നമ്പറിലേക്ക് വിളിച്ച് വീട്ടുകാരുമായി സംസാരിച്ചു. തുടർന്ന് ഞാൻ തന്നെ അടുത്തുള്ള പൊലീസിനെ വിവരം അറിയിച്ചു. അവർ ഗാസിപൂരിലെ നന്ദ്ഗഞ്ച് സ്റ്റേഷനിൽ പോകുകയായിരുന്നു," സാഹിൽ പറഞ്ഞു. ഇപ്പോൾ സോനം ഗാസിപൂരിലെ വൺ സ്റ്റോപ്പ് സെന്ററിൽ സുരക്ഷിതമായി പാർപ്പിച്ചിരിക്കുകയാണ്.
ഭർത്താവിന്റെ മരണത്തെക്കുറിച്ചുള്ള അവളുടെ കാഴ്ചപ്പാട്
സാഹിലിന്റെ മൊഴിയിൽ നിന്ന്:
"ഞാൻ വീണ്ടും അവളോട് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു. അവൾ പറഞ്ഞു, മെയ് മാസത്തിൽ വിവാഹം കഴിച്ചു, ഭർത്താവിനൊപ്പം ഹണിമൂണിനായി മേഘാലയയിലേക്കായിരുന്നു യാത്ര. യാത്രയ്ക്കിടെ അവരുടെ ആഭരണങ്ങൾ കവരാൻ ശ്രമിച്ച ഒരുകൂട്ടം ആളുകളെ ഭർത്താവ് തടയാൻ ശ്രമിച്ചപ്പോൾ അദേഹം കൊല്ലപ്പെട്ടുവെന്നും. അതിനുശേഷം എങ്ങനെ ഞാൻ ഉത്തർപ്രദേശിലെത്തിയെന്ന് ഓർക്കാനാകുന്നില്ല," എന്നും സോനം പറഞ്ഞതായി സാഹിൽ വെളിപ്പെടുത്തി.
തീവ്ര അന്വേഷണത്തിൽ കീഴടങ്ങൽ
കേസ് കൈകാര്യം ചെയ്യുന്ന മേഘാലയ പൊലീസ് പറയുന്നത്: സോനത്തെക്കുറിച്ച് നിരവധി അന്വേഷണങ്ങൾ നടന്നു. ഒന്നിലധികം സംസ്ഥാനങ്ങളിൽ അന്വേഷണം വ്യാപിച്ചിരുന്നു. ഈ സമ്മർദ്ദത്തിന്റെ പശ്ചാത്തലത്തിലാണ് അവൾ കീഴടങ്ങിയത്.
മേഘാലയ ഐ.ജി.പി ഡാൽട്ടൺ പി. മാരക് പറഞ്ഞു, "കൂടുതൽ ചോദ്യം ചെയ്യലിനും നിയമനടപടികൾക്കുമായി സോനത്തെ മേഘാലയയിലേക്കു കൊണ്ടുപോകും."സോനത്തിന്റെ അടുത്ത സുഹൃത്തുക്കളായ രാജ് സിംഗ് കുശ്വാഹ, വിശാൽ സിംഗ് ചൗഹാൻ, ആകാശ് രജ്പുത്, ആനന്ദ് എന്നിവരെയും ഈ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ സംഭവത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം.
In a shocking twist in the honeymoon murder case, the police revealed that the accused, Sonam, has confessed to her involvement in her husband's murder. The crime allegedly occurred during their honeymoon trip. Police continue to interrogate Sonam to uncover the full motive and whether others were involved. More details are expected as the investigation progresses.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യാത്രക്കാരുടെ ശ്രദ്ധക്ക്: ചൊവ്വാഴ്ച മുതൽ ഖത്തർ അൽ-ഖോർ ഇന്റർചേഞ്ചിൽ ഗതാഗത നിയന്ത്രണം
latest
• 15 hours ago
ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയിട്ടില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചതായി റിപ്പോര്‍ട്ട്; വാര്‍ത്തകള്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലെന്നും വിശദീകരണം
National
• 15 hours ago
വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട മലയാളി രഞ്ജിതയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; താലൂക്ക് ജൂനിയർ സൂപ്രണ്ട് എ. പവിത്രനെ സസ്‌പെന്റ് ചെയ്തു
Kerala
• 16 hours ago
ഇറാന് നേരെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ സര്‍വകാല റെക്കോര്‍ഡിട്ട് പൊന്നുംവില; പവന് 1500ലേറെ വര്‍ധന, 75,000 തൊടാന്‍ ഇനിയേറെ വേണ്ട
Business
• 16 hours ago
ഇന്ത്യന്‍ രൂപയും ദിര്‍ഹം, ദിനാര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് കറന്‍സികളും തമ്മിലുള്ള ഇന്നത്തെ വിനിമയ നിരക്ക് | SAR, AED, QAR, KWD, BHD, OMR, vs Indian Rupee
bahrain
• 17 hours ago
അഹമ്മദാബാദിലെ ദുരന്ത ഭൂമി സന്ദർശിച്ച് പ്രധാനമന്ത്രി, ആശുപത്രിയും സന്ദർശിച്ചു, അവലോകന യോഗം ചേരും
National
• 17 hours ago
തിരിച്ചടിച്ച് ഇറാന്‍; ഇസ്‌റാഈലിന് നേരെ നൂറു കണക്കിന് ഡ്രോണുകള്‍
International
• 17 hours ago
'കയ്‌പേറിയതും വേദനാജനകവുമായി ഒരു 'വിധി'ക്കായി ഒരുങ്ങിയിരിക്കുക' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്
International
• 18 hours ago
ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ മനുസ്മൃതി പഠിപ്പിക്കില്ല; നിലപാട് വ്യക്തമാക്കി വൈസ് ചാന്‍സിലര്‍
National
• 19 hours ago
കെഎസ്ആർടിസി മിന്നൽ ബസിൽ തീപിടുത്തം
Kerala
• 19 hours ago
മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം ഇന്ത്യയിലേക്ക് തിരിച്ച് മടങ്ങി, നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
National
• 19 hours ago
എന്താണ് വിമാനങ്ങളിലെ ബ്ലാക് ബോക്‌സ്..? ഓറഞ്ച് നിറത്തിലുള്ള ബോക്സിന്റെ രഹസ്യം എന്താണ്..? എങ്ങനെയാണ് വിവരങ്ങള്‍ വീണ്ടെടുക്കുക ?
Kerala
• 19 hours ago
അവസാന നിമിഷത്തിന് തൊട്ടുമുന്‍പ് നിറചിരിയോടെ ഒരു കുടുംബ സെല്‍ഫി; തീരാനോവായി ഡോക്ടര്‍ ദമ്പതികളും കുഞ്ഞുമക്കളും
National
• 20 hours ago
ഗാനഗന്ധര്വന് യേശുദാസ് വിമാനാപടകത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത് രണ്ടുതവണ
Kerala
• 20 hours ago
എൽസ-3: ചരക്ക് അയച്ചവർക്ക് നഷ്ടപരിഹാരത്തിന് വഴിയൊരുങ്ങി; തുണയായത് ഹൈക്കോടതിയുടെ ഇടപെടൽ
Kerala
• 21 hours ago
സ്കൂൾ സമയമാറ്റം; ഉത്തരവ് പിൻവലിക്കാൻ സമ്മർദമേറുന്നു; വിമർശനങ്ങൾ പരിശോധിക്കുമെന്ന് മന്ത്രി ശിവൻകുട്ടി
Kerala
• 21 hours ago
സമസ്ത ചരിത്രം 'കോൺഫ്ലുവൻസ്'; പ്രകാശന വേദിയിൽ മികച്ച പ്രതികരണം
organization
• 21 hours ago
ചക്രവാതച്ചുഴി; മഴ കനക്കുന്നു; നാലിടത്ത് ഓറഞ്ച് അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത
Kerala
• 21 hours ago
ആകാശ ദുരന്തം; ചികിത്സയിലുള്ള പന്ത്രണ്ട് വിദ്യാര്‍ഥികളുടെ നില ഗുരുതരം
National
• 20 hours ago
വിമാനയാത്ര ലോകത്ത് ഏറ്റവും സുരക്ഷിതം; ലാന്റിങും ടേക്ക് ഓഫും തലവേദന
National
• 21 hours ago
ഡൽഹിയിലെ സഊദി - കസാക്ക് എയർ കൂട്ടിയിടി; ലോകത്തിലെ ഏറ്റവും വലിയ ദുരന്തം; നഷ്ടമായത് 349 ജീവൻ
International
• 21 hours ago