HOME
DETAILS

ബ്ലാക്ക് ബോക്‌സ് കണ്ടെത്തി, സൗണ്ട് റെക്കോര്‍ഡറിനായി തെരച്ചില്‍ തുടരുന്നു; പ്രധാനമന്ത്രി അഹമ്മദാബാദില്‍, പരിശോധനക്ക് ഫോറന്‍സിക് സംഘമെത്തി

  
Web Desk
June 13 2025 | 04:06 AM

Air India Plane Crash Cockpit Recorder Still Missing as PM Modi Visits Site and Victims

അഹ്മദാബാദ്: തകര്‍ന്നുവീണ എയര്‍ ഇന്ത്യയുടെ യാത്രാവിമാനത്തിലെ ഒരു ബ്ലാക്ക്‌ബോക്‌സ് കണ്ടെത്തി.
വിമാനത്തിന്റെ മുന്‍ഭാഗത്തെ കോക്ക്പിറ്റിലുള്ള സൗണ്ട് റെക്കേര്‍ഡര്‍ അടക്കം കണ്ടെത്തേണ്ടതുണ്ട്. ഇതിനായുള്ള തെരച്ചില്‍ നടക്കുകയാണ്. ഇതിന് ശേഷമേ അവസാന നിമിഷം വിമാനത്തിനുള്ളില്‍ സംഭവിച്ചതെന്താണെന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂ.  അപകടത്തിന് തൊട്ടുമുമ്പ് പൈലറ്റുമാര്‍ക്കിടയിലുണ്ടായ സംഭാഷണമുള്‍പെടെ കാര്യങ്ങള്‍ കോക്പിറ്റ് സൗണ്ട് റെക്കോര്‍ഡറില്‍ നിന്നാണ് ലഭിക്കുക. 

വിമാനാപകടം നടന്ന സ്ഥലത്തും അപകടത്തില്‍ പരിക്കേറ്റവര്‍ കഴിയുന്ന ആശുപത്രിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. അപകടം നടന്ന സ്ഥലത്താണ് പ്രധാനമന്ത്രി ആദ്യമെത്തിയത്. ഇതിന് പിന്നാലെ പരിക്കേറ്റവരേയും കണ്ടു.  പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരുമായും ബന്ധുക്കളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ പങ്കെടുക്കുന്ന അവലോകന യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. അതിനിടെ അപകടം നടന്ന സ്ഥലത്ത് ഫോറന്‍സിക് പരിശോധന നടത്തുകയാണ്. 

അതേസമയം, വിമാനത്തിലെ പൈലറ്റിന്റെയും സഹപൈലറ്റിന്റെയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. വിരമിക്കാനിരിക്കുകയായിരുന്നു60കാരനായ പൈലറ്റ് സുമീത് സബര്‍വാള്‍. 8,200 മണിക്കൂറിലധികം പറക്കല്‍ പരിചയമുണ്ട് ഇദ്ദേഹത്തിന്. പാരീസ് എയര്‍ ഇന്‍കോര്‍പറേറ്റഡില്‍ പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കിയ മംഗളൂരു സ്വദേശിയും മുംബൈ നിവാസിയുമായ ഫസ്റ്റ് ഓഫിസര്‍ ക്ലൈവ് കുന്ദര്‍, സഹായിയായും ഉണ്ടായിരുന്നു. ഏകദേശം 1100 മണിക്കൂര്‍ പറക്കല്‍ പരിചയം നേടിയ പൈലറ്റായിരുന്നു ക്ലൈവ് കുന്ദര്‍. വിമാനം തകരാറിലാവുകയും തകര്‍ന്നുവീഴുകയും ചെയ്യുമ്പോള്‍ ഇരുവരും കോക്ക്പിറ്റിലായിരുന്നു.

ഡ്യൂട്ടിയിലുള്ള സീനിയര്‍ ക്യാബിന്‍ ക്രൂവില്‍ ശ്രദ്ധ ധവാനും അപര്‍ണ മഹാദിക്കും ഉള്‍പ്പെടുന്നു. സൈനീത ചക്രവര്‍ത്തി, നഗന്തോയ് കോങ്‌ബ്രൈലത്പം ശര്‍മ, ദീപക് പഥക്, മൈഥിലി പാട്ടീല്‍, ഇര്‍ഫാന്‍ ഷെയ്ഖ്, ലാംനുന്തേം സിങ്‌സണ്‍, റോഷ്‌നി സോങ്ഖാരെ രാജേന്ദ്ര, മനീഷ ഥാപ്പ എന്നിവരെയും തിരിച്ചറിഞ്ഞു.

ഇതുവരെ 265 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. വിമാനയാത്രക്കാരായ 241 പേര്‍ക്ക് പുറമെ പ്രദേശവാസികളും വിമാനം ഇടിച്ചിറങ്ങിയ ബി.ജെ. മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ വിദ്യാര്‍ഥികളുമാണ് മരിച്ചത്. 60ഓളം വിദ്യാര്‍ഥികള്‍ക്ക് പരിക്കുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും

International
  •  2 days ago
No Image

ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക

Cricket
  •  2 days ago
No Image

ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്

International
  •  2 days ago
No Image

ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ

International
  •  2 days ago
No Image

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Kerala
  •  2 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും

National
  •  2 days ago
No Image

രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

Kerala
  •  2 days ago
No Image

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

Football
  •  2 days ago
No Image

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും

Kerala
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് 

National
  •  2 days ago