HOME
DETAILS

അടി, തിരിച്ചടി; കണക്ക് പറഞ്ഞ് ലോക ശക്തർ

  
Ajay
June 13 2025 | 15:06 PM

Elon Musk vs Donald Trump Feud Ends as Musk Apologizes Trump Accepts

ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയും ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാവും തമ്മിലുള്ള പോര് മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വലിയ ചര്‍ച്ചയായി മാറുകയാണ്. എലോൺ മസ്കും ഡൊണാൾഡ് ട്രംപും തമ്മിലുള്ള വാക്‌പോര് വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കും ഭീഷണികളിലേക്കും നീങ്ങിയതോടെ കാര്യങ്ങൾ ഗുരുതരമായി. ടെസ്‌ലയുടെ ഓഹരികൾ ഇടിഞ്ഞു, എക്സിന്‍റെ വായനക്കാർ കൂടി, ഇരുവർക്കും സോഷ്യൽ മീഡിയയിൽ ഫോളോവേഴ്‌സ് വർധിച്ചു. ഒരു ഫോൺ കോൾ വഴി പ്രശ്നം പരിഹരിക്കാൻ ശ്രമം നടക്കുന്നുവെന്ന് വാർത്തകൾ പരന്നെങ്കിലും, ട്രംപ് താൽക്കാലികമായി മസ്കുമായി സംസാരിക്കില്ലെന്ന് പ്രതികരിച്ചു. ടെസ്‌ല വിൽക്കാനുള്ള ആലോചനയിലാണ് മസ്ക് എന്നും റിപ്പോർട്ടുകൾ.

ഇരുവരും തമ്മിലുള്ള ബന്ധം അസാധാരണമായിരുന്നു. സമ്പത്തിന്‍റെയോ അധികാരത്തിന്‍റെയോ കാര്യത്തിൽ മാത്രമല്ല, വിട്ടുവീഴ്ചയില്ലാത്ത സ്വഭാവവും 'ഞാൻ പറഞ്ഞാൽ അതാണ് ശരി' എന്ന മനോഭാവവും ഇരുവരെയും സമാനമാക്കി. എന്നാൽ, നിർണായക സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ മസ്ക് ട്രംപിനെ ശക്തമായി പിന്തുണച്ചു. കോടികൾ ചെലവഴിച്ച്, പ്രചാരണത്തിന് നേരിട്ടിറങ്ങി, ട്രംപിന്‍റെ വിജയത്തിന് കാരണമായി. പ്രത്യേകിച്ച് പെൻസിൽവേനിയയിൽ 290 ബില്യൺ ഡോളർ ചെലവിട്ട മസ്കിനെ മാഗാ പാർട്ടി ഏറ്റവും വലിയ ദാതാവായി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന്‍റെ അവസാന നിമിഷങ്ങളിൽ വോട്ടർമാരെ ബൂത്തുകളിലെത്തിക്കാൻ മസ്കിന്‍റെ ടീം നേരിട്ട് പ്രവർത്തിച്ചു. ട്രംപിന്‍റെ റാലികളിൽ മസ്ക് സാന്നിധ്യമായി, പെൻസിൽവേനിയയിൽ ആഴ്ചകളോളം തങ്ങി.

എന്നാൽ, 'എന്‍റെ പിന്തുണയില്ലായിരുന്നെങ്കിൽ നീ തോറ്റേനെ' എന്ന മസ്കിന്‍റെ പരാമർശം ട്രംപിനെ ചൊടിപ്പിച്ചു. 'പെൻസിൽവേനിയയിൽ ഞാൻ എന്തായാലും ജയിച്ചേനെ' എന്ന് ട്രംപ് തിരിച്ചടിച്ചു. ഇതോടെ 'നന്ദികേട്' എന്ന് മസ്ക് പ്രതികരിച്ചു. കാര്യങ്ങൾ വഷളായപ്പോൾ ട്രംപ് മസ്കിനെ 'നിയന്ത്രണം നഷ്ടപ്പെട്ട മനുഷ്യൻ' എന്ന് വിളിച്ചു. മസ്ക്, ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച ഒരു പോസ്റ്റ് പങ്കുവച്ച് 'യെസ്' എന്ന് കമന്‍റ് ചെയ്തു. ജെഫ്രി എപ്സ്റ്റീന്‍റെ ഫയലുകളിൽ ട്രംപിന്‍റെ യഥാർത്ഥ മുഖമുണ്ടെന്നും അത് പുറത്തുവരാത്തതിന് കാരണമുണ്ടെന്നും മസ്ക് ആരോപിച്ചു. ഇത് പലരെയും ഞെട്ടിച്ചെങ്കിലും, എപ്സ്റ്റീനും ട്രംപും ഒന്നിച്ചുള്ള പഴയ ഫോട്ടോകൾ പുറത്തുവന്നിട്ടുണ്ടെന്ന് ട്രംപിന്‍റെ അനുകൂലികൾ ചൂണ്ടിക്കാട്ടി.

ട്രംപ്, മസ്കിന്‍റെ സർക്കാർ കരാറുകൾ റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തി. അമേരിക്കൻ ബഹിരാകാശ യാത്രകൾക്ക് ഉപയോഗിക്കുന്ന സ്‌പേസ്‌ എക്സിന്റേ സേവനം വേണ്ടെന്ന് വയ്ക്കുമെന്ന് മസ്ക് തിരിച്ച് പ്രതികരിച്ചു. പ്രശ്നം പരിഹരിക്കണമെന്ന് ഇരുവരോടും ആവശ്യപ്പെട്ട് പലരും രംഗത്തെത്തി. ട്രംപിന്‍റെ പുതിയ നികുതി ബില്ലിലെ ഇലക്ട്രിക് വാഹന വ്യവസ്ഥകൾ മസ്കിന് അനുകൂലമല്ലാത്തതാണ് തർക്കത്തിന്‍റെ 

ഇതര തർക്കങ്ങളെ പോലെ, അവസാനം ട്രംപ് എലോൺ മസ്കിന്റെ ക്ഷമാപണത്തിന് ക്ഷമിക്കാനാണ് സാധ്യത. അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവച്ച് വീണ്ടും സഹകരണത്തിനുള്ള വാതിലുകൾ തുറക്കാനാണ് ഇപ്പോഴത്തെ ആലോചന എന്ന് റിപ്പോർട്ടുണ്ട്. ട്രംപിന്‍റെ രാഷ്ട്രീയ ശൈലി പരിചയമുള്ള നിരീക്ഷകർ പറയുന്നത് പോലെ, ഇന്നത്തെ ശത്രുക്കൾ നാളെയുടെ കൂട്ടാളികളാകാമെന്നതാണ് ഈ ബന്ധത്തിന്‍റെ പ്രത്യേകത.

Elon Musk and Donald Trump’s public fallout turns calm as Musk apologizes after weeks of verbal attacks and political tension. Tesla and US politics intersect in high drama.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാമ്പിനെന്ത് പൊലിസ്: സെക്രട്ടറിയേറ്റ് പരിസരത്ത് പൊലിസുദ്യോ​ഗസ്ഥക്ക് പാമ്പ് കടിയേറ്റു

Kerala
  •  5 days ago
No Image

നിപ ഭീതി; പാലക്കാട് വിവിധ പ്രദേശങ്ങളില്‍ കണ്ടയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

Kerala
  •  5 days ago
No Image

സഹേൽ ആപ്ലിക്കേഷനിൽ കാലാവസ്ഥാ അപ്ഡേറ്റുകൾ ഇനി എളുപ്പത്തിൽ; പുതിയ സേവനവുമായി ഡിജിസിഎ

Kuwait
  •  5 days ago
No Image

അടിയന്തര ഇടപെടലുണ്ടാവണം; നിമിഷ പ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി

International
  •  5 days ago
No Image

സഊദി അറേബ്യ: ജിസിസി‌ രാജ്യങ്ങളിലെ താമസക്കാർക്ക് ഇപ്പോൾ രാജ്യത്തിന്റെ പ്രധാന ഓഹരി വിപണിയിൽ നിക്ഷേപം നടത്താം

uae
  •  5 days ago
No Image

കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴികളിലെ കടകളില്‍ ക്യൂആര്‍ കോഡുകള്‍ നിര്‍ബന്ധമാക്കി യുപി സര്‍ക്കാര്‍

National
  •  5 days ago
No Image

ലൈസൻസില്ലാതെ ഉംറ സർവിസുകൾ നടത്തി; 10 ട്രാവൽ ഏജൻസികൾ അടച്ചുപൂട്ടി സഊദി അറേബ്യ

Saudi-arabia
  •  5 days ago
No Image

നിപ ബാധിച്ച് മരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടിക പുറത്ത്; ലിസ്റ്റില്‍ 46 പേര്‍; പാലക്കാട്, മലപ്പുറം ജില്ലകളില്‍ ജാഗ്രത നിര്‍ദേശം

Kerala
  •  5 days ago
No Image

കീം; നീതി തേടി കേരള സിലബസുകാര്‍ സുപ്രീം കോടതിയില്‍; പുനക്രമീകരിച്ച റാങ്ക് പട്ടിക റദ്ദാക്കണമെന്ന് ആവശ്യം

Kerala
  •  5 days ago
No Image

ഷാർജ: അൽ മജാസ് പ്രദേശത്തെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടുത്തത്തിൽ ഇന്ത്യൻ വനിതക്ക് ദാരുണാന്ത്യം

uae
  •  5 days ago