ഇംഗ്ലണ്ടിന്റെ മണ്ണിൽ ജെയ്‌സ്വാളിന്റെ റെക്കോർഡ് വേട്ട; സെഞ്ച്വറി അടിച്ച് നേടിയത് സ്വപ്നനേട്ടം
ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടി തിളങ്ങി യുവതാരം യശ്വാസി ജെയ്‌സ്വാൾ. ഇംഗ്ലണ്ടിന്റെ മണ്ണിൽ ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ചറി നേടുന്ന രണ്ടാമത്തെ യുവതാരമായി മാറാനും ഈ സെഞ്ച്വറിയിലൂടെ ജെയ്സ്വാളിന് സാധിച്ചു.
23 വയസ്സും 124 ദിവസവും പ്രായമുള്ളപ്പോൾ ആണ് ജെയ്‌സ്വാൾ ഈ നേട്ടം തന്റെ പേരിലാക്കി മാറ്റിയിരിക്കുന്നത്. മുൻ ഇന്ത്യൻ വെടിക്കെട്ട് ഓപ്പണർ വീരേന്ദ്രർ സേവാഗിനെ മറികടന്നു കൊണ്ടാണ് ജെയ്‌സ്വാൾ ഈ നേട്ടം കൈവരിച്ചത്. 2002ൽ നോട്ടിൻഹാമിൽ ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി 23 വയസും 292 ദിവസവും പ്രായമുള്ളപ്പോൾ ആയിരുന്നു സെവാഗ് സെഞ്ച്വറി നേടിയിരുന്നത്.
മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഇന്ത്യൻ ടീമിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് രാഹുലും ജെയ്സ്വാളും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് 91 റൺസിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്.
ഇംഗ്ലണ്ട് പ്ലെയിങ് ഇലവൻ
സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പർ), ക്രിസ് വോക്സ്, ബ്രൈഡൺ കാർസെ, ജോഷ് ടംഗ്, ഷോയിബ് ബഷീർ.
ഇന്ത്യ പ്ലെയിങ് ഇലവൻ
യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, സായ് സുദർശൻ, ശുഭ്മാൻ ഗിൽ(ക്യാപ്റ്റൻ), ഋഷഭ് പന്ത്(വിക്കറ്റ് കീപ്പർ), കരുൺ നായർ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."