HOME
DETAILS

ബിജെപി എംഎൽഎക്ക് സീറ്റ് ഒഴിഞ്ഞ് കൊടുക്കാത്തതിനാൽ യാത്രക്കാരന് വന്ദേഭാരത് എക്സ്പ്രസിൽ ക്രൂര മർദ്ദനം

  
Ajay
June 20 2025 | 15:06 PM

Vande Bharat Passenger Brutally Assaulted for Refusing to Swap Seat with BJP MLA Rajeev Singh

ഡൽഹി-ഭോപാൽ വന്ദേഭാരത് എക്സ്പ്രസിൽ ബിജെപി എംഎൽഎ രാജീവ് സിംഗിന്റെ അനുയായികൾ ഒരു യാത്രക്കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം വിവാദമാകുന്നു. ഉത്തർപ്രദേശിലെ ഝാൻസി റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സംഭവം നടന്നതെന്ന് ഫ്രീ പ്രസ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു. സീറ്റ് മാറ്റം നിഷേധിച്ചതിന്റെ പേരിൽ യാത്രക്കാരനായ രാജ് പ്രകാശിനെ ഏഴോ എട്ടോ പേർ ചേർന്ന് മർദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ബിജെപി എംഎൽഎയും ഝാൻസിക്ക് സമീപമുള്ള ബബിന നിയോജകമണ്ഡലത്തിന്റെ പ്രതിനിധിയുമായ രാജീവ് സിംഗ്, ഭാര്യ കമലി സിംഗ്, മകൻ ശ്രേയാൻഷ് സിംഗ് എന്നിവർക്കൊപ്പം ഡൽഹിയിൽ നിന്ന് ഇ-2 എക്സിക്യൂട്ടീവ് കോച്ചിൽ യാത്ര ചെയ്യുകയായിരുന്നു. രാജീവിന് 8-ാം നമ്പർ സീറ്റും ഭാര്യക്കും മകനും 50, 51 നമ്പർ സീറ്റുകളും ലഭിച്ചു. 49-ാം നമ്പർ വിൻഡോ സീറ്റ് രാജ് പ്രകാശിന്റെ പേര് അലോട്ട് ചെയ്തിരുന്നു. കുടുംബത്തോടൊപ്പം ഇരിക്കാൻ രാജീവ് സിംഗ് രാജ് പ്രകാശിനോട് 8-ാം നമ്പർ സീറ്റിലേക്ക് മാറാൻ ആവശ്യപ്പെട്ടു. എന്നാൽ, രാജ് പ്രകാശ് ഈ ആവശ്യം നിരസിച്ചു.

ട്രെയിൻ ഝാൻസി സ്റ്റേഷനിൽ എത്തിയപ്പോൾ 7-8 പേർ ഇ-2 കോച്ചിലേക്ക് കയറി രാജ് പ്രകാശിനെ ആക്രമിച്ചു. മുഷ്ടിചുരുട്ടിയും ചവിട്ടിയും നടത്തിയ ആക്രമണത്തിൽ രാജ് പ്രകാശിന്റെ മൂക്കിന്റെ എല്ല് പൊട്ടുകയും മുഖത്ത് നിന്ന് രക്തം ഒഴുകുകയും ചെയ്തു. ഈ സംഭവം അതേ കോച്ചിൽ യാത്ര ചെയ്തിരുന്ന മുൻ മധ്യപ്രദേശ് മന്ത്രി റാംനിവാസ് റാവത്ത് തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവച്ചു. 7-8 പുറത്തുനിന്നുള്ളവർ കോച്ചിൽ കയറി ഒരു യാത്രക്കാരനെ എല്ലാവർക്കും മുന്നിൽ മർദ്ദിച്ചെന്നും, സ്ഥലത്തുണ്ടായിരുന്ന 3-4 പോലീസുകാർ ഇത് തടയാതെ അക്രമികളെ സഹായിച്ചെന്നും അദ്ദേഹം കുറിച്ചു.

സംഭവം വിവാദമായതോടെ, രാജീവ് സിംഗ് എംഎൽഎ തന്റെ എക്സ് അക്കൗണ്ടിൽ വിശദീകരണം നൽകി. 49, 52 സീറ്റുകളിലെ യാത്രക്കാർ കാലുകൾ നീട്ടിവെച്ച്, ഭക്ഷണം കഴിച്ച് തന്റെ ഭാര്യക്കും മറ്റുള്ളവർക്കും അസൗകര്യം സൃഷ്ടിച്ചെന്നും, മാന്യമായി അവരോട് ശരിയായി ഇരിക്കാൻ ആവശ്യപ്പെട്ടപ്പോൾ മോശം ഭാഷ ഉപയോഗിച്ച് തർക്കിച്ചെന്നും അദ്ദേഹം ആരോപിച്ചു. പ്രശ്നം വഷളാകാതിരിക്കാൻ താൻ സ്ഥലം വിട്ടുപോയെന്നും, താൻ ആരെയും വിളിച്ചുവരുത്തിയിട്ടില്ലെന്നും എംഎൽഎ വ്യക്തമാക്കി. എന്നാൽ, ചില യാത്രക്കാർ തെറ്റിദ്ധരിച്ചതായും അദ്ദേഹം പറഞ്ഞു. പിന്നാലെ, തിരിച്ചറിയാൻ കഴിയാത്ത രണ്ട് വ്യക്തികൾക്കെതിരെ എംഎൽഎ ജിആർപി സ്റ്റേഷനിൽ എഫ്ഐആർ ഫയൽ ചെയ്തു.

എന്നാൽ, മറ്റ് യാത്രക്കാർ എംഎൽഎയുടെ വാദങ്ങൾക്ക് വിരുദ്ധമായി സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു. പോലീസ് നോക്കിനിൽക്കെ വന്ദേഭാരത് എക്സ്പ്രസിൽ യാത്രക്കാരനെ മർദ്ദിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഈ സംഭവത്തെ "ഗുണ്ടാരാജ്" എന്ന് വിശേഷിപ്പിച്ച് ബിജെപിക്കെതിരെ ആഞ്ഞടിച്ചു.

A passenger, Raj Prakash, was viciously beaten by 7-8 supporters of BJP MLA Rajeev Singh Parichha on the Delhi-Bhopal Vande Bharat Express at Jhansi station. The assault followed Prakash’s refusal to exchange his window seat (No. 49) with the MLA’s family. The attack left Prakash with a broken nose and severe bleeding. Former MP minister Ramniwas Rawat, present in the coach, reported police inaction. The incident, captured on video, sparked outrage online, with opposition parties slamming BJP’s “goonda raj.” Rajeev Singh filed an FIR against two unidentified persons, claiming the passenger misbehaved. Railway police are investigating, but no formal complaint has been filed by Prakash yet.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാരിന് തിരിച്ചടി; കീം ഫലത്തിൽ സർക്കാരിന്റെ അപ്പീൽ തള്ളി ഹൈക്കോടതി

Kerala
  •  14 hours ago
No Image

തിരുവനന്തപുരത്തെ ഐബി ഉദ്യോ​ഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  15 hours ago
No Image

ബീഹാർ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ കാർഡും ഉപയോഗിക്കാം; തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ

National
  •  15 hours ago
No Image

കോഴിക്കോട് ഓമശ്ശേരി-തിരുവമ്പാടി പാതയിൽ ബസും ട്രൈലർ ലോറിയും കൂട്ടിയിടിച്ച് അപകടം; 14 പേർക്ക് പരുക്ക്

Kerala
  •  15 hours ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നും നാളെയും മഴയില്ല, ശക്തമായ മഴ ശനിയാഴ്ച മുതൽ

Kerala
  •  16 hours ago
No Image

തോൽവിയോടെ ഇതിഹാസം റയലിൽ നിന്നും പടിയിറങ്ങി; ഇനി കളികൾ പുതിയ ക്ലബ്ബിനൊപ്പം

Football
  •  16 hours ago
No Image

സന്ദർശകർക്കായി ആറ് സ്ഥിരം ഗാലറികളും ഒരു താൽക്കാലിക ഗാലറിയും; സായിദ് നാഷണൽ മ്യൂസിയം 2025 ഡിസംബറിൽ തുറക്കും

uae
  •  16 hours ago
No Image

ലോകക്രിക്കറ്റിലേക്ക് പുതിയൊരു ടീം; ഫുട്ബോളിന്റെ നാട്ടുകാർ ക്രിക്കറ്റ് ലോകകപ്പ് കളിക്കാനൊരുങ്ങുന്നു

Cricket
  •  16 hours ago
No Image

മധ്യപ്രദേശില്‍ 27 കോടി രൂപയുടെ അരി നശിപ്പിച്ചു;  റേഷന്‍ കട വഴി വിതരണം ചെയ്യാനെത്തിയ അരിയിലാണ് ദുര്‍ഗന്ധം

Kerala
  •  17 hours ago
No Image

ജൂലൈയിലെ ആദ്യ പൗർണമി; യുഎഇയിൽ ഇന്ന് ബക്ക് മൂൺ ദൃശ്യമാകും

uae
  •  17 hours ago