
ആദ്യം ചികിത്സ വേണ്ടത് ആരോഗ്യവകുപ്പിന്: സർക്കാരിന്റെ പി.ആർ. പ്രചാരണം പൊള്ളയെന്ന് പ്രതിപക്ഷ നേതാവ്

പറവൂർ (കൊച്ചി): കേരളത്തിന്റെ ആരോഗ്യ മേഖല വെന്റിലേറ്ററിൽ കിടക്കുകയാണെന്നും അതിനെ രക്ഷിക്കേണ്ടത് അനിവാര്യമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാർ പി.ആർ. ഏജൻസികളെ ഉപയോഗിച്ച് സൃഷ്ടിക്കുന്ന നറേറ്റീവുകളും പ്രചാരണങ്ങളും യഥാർഥ ആരോഗ്യകേരളത്തിന്റെ ചിത്രമല്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, ആരോഗ്യ കിരൺ, ഹൃദ്യം, ജെ.എസ്.എസ്.കെ. തുടങ്ങിയ പദ്ധതികൾ പൂർണമായി നിലച്ചുവെന്ന് സതീശൻ ചൂണ്ടിക്കാട്ടി. മെഡിക്കൽ സർവിസസ് കോർപറേഷന് കോടികളുടെ കുടിശ്ശിക വരുത്തിയതാണ് മരുന്ന് ലഭ്യതക്കുറവിന് കാരണം. കുടിശ്ശിക നൽകാത്തതിനാൽ മരുന്ന് വിതരണ കമ്പനികൾ 30 ശതമാനം വരെ വില വർധിപ്പിച്ചു. കോവിഡ് കാലത്ത് മരണസംഖ്യ മറച്ചുവച്ചുവെന്ന പ്രതിപക്ഷ ആരോപണത്തിന്, “ചക്ക വീണ് ചത്തവരെ കോവിഡ് മരണത്തിൽ കൂട്ടില്ല” എന്നായിരുന്നു ആരോഗ്യമന്ത്രിയുടെ മറുപടി. എന്നാൽ, പിന്നീട് 27,000 കോവിഡ് മരണങ്ങൾ സർക്കാർ മറച്ചുവച്ചതായി വെളിപ്പെട്ടു.
“ഇപ്പോൾ ചികിത്സ വേണ്ടത് ആരോഗ്യവകുപ്പിനാണ്,” സതീശൻ കുറ്റപ്പെടുത്തി. കോവിഡ് കാലത്ത് കൊള്ളലാഭം നേടിയെന്നും കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തെന്നും അദ്ദേഹം ആരോപിച്ചു. ഈ ആരോപണങ്ങളെ സി.എ.ജി. റിപ്പോർട്ടും ശരിവച്ചിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണെന്ന് സതീശൻ പറഞ്ഞു. നിയമസഭയിലും തെരഞ്ഞെടുപ്പ് കാലത്തും പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങളാണ് ഡോ. ഹാരിസ് സ്ഥിരീകരിച്ചത്. “സർജറിക്ക് തുന്നിക്കെട്ടാൻ നൂലുപോലും ഇല്ലാത്ത അവസ്ഥയാണ് മെഡിക്കൽ കോളജുകളിൽ. സർക്കാർ ആശുപത്രികളിൽ മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളുമില്ല. രോഗികൾ കടം വാങ്ങി സർജിക്കൽ ഉപകരണങ്ങളുമായി എത്തേണ്ട ഗതികേടാണ്,” അദ്ദേഹം കുറ്റപ്പെടുത്തി.
മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളും വിതരണം ചെയ്യുന്ന നിരവധി കമ്പനികൾ സേവനം നിർത്തി. 2025 മാർച്ചിൽ നിയമസഭയിൽ ഈ വിഷയം പ്രതിപക്ഷം ഉന്നയിച്ചെങ്കിലും, “റിപ്പോർട്ട് തേടും” എന്ന നിരുത്തരവാദപരമായ മറുപടിയാണ് മന്ത്രിയിൽ നിന്നുണ്ടായത്. “ഈ മന്ത്രി തേടിയ റിപ്പോർട്ടുകൾ കൂട്ടിവച്ചാൽ നിരവധി വോള്യങ്ങൾ വേണ്ടിവരും,” സതീശൻ പരിഹസിച്ചു. ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ യു.ഡി.എഫ്. ഹെൽത്ത് കമ്മിഷനെ നിയോഗിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം
National
• 2 days ago
ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി
National
• 2 days ago
സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്
organization
• 2 days ago
ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ
International
• 2 days ago
പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല
Kerala
• 2 days ago
നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 383 പേര്‍; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു
Kerala
• 2 days ago
സമയം തീരുന്നു; നാട്ടിൽ സ്ഥിര സർക്കാർ ജോലി നേടാം; വേഗം അപേക്ഷിച്ചോളൂ
latest
• 2 days ago
ആർഎസ്എസിന്റെ സ്കൂൾ യോഗി ആദിത്യനാഥിന്റെ വാഗ്ദാനം തള്ളി; ഫീസ് ഇളവ് നിഷേധിച്ചതോടെ ഏഴാം ക്ലാസുകാരിയുടെ ഐഎഎസ് മോഹം പ്രതിസന്ധിയിൽ
National
• 2 days ago
12 വർഷം ജോലിക്ക് എത്താതെ 28 ലക്ഷം ശമ്പളം; മധ്യപ്രദേശ് പോലീസ് കോൺസ്റ്റബിളിനെതിരെ അന്വേഷണം
National
• 2 days ago
AMG പ്രേമികളെ ഇതിലെ: രണ്ട് പുതിയ AMG GTമോഡലുകൾ കൂടി പുറത്തിറക്കി ബെൻസ്
auto-mobile
• 2 days ago
F1 : വണ്ടി പ്രന്തന്മാർ എന്തൊക്കെ അറിയിണം
National
• 2 days ago
ഓപ്പറേഷന് ഡി ഹണ്ട്: 113 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു
Kerala
• 2 days ago
ശക്തമായ കാറ്റിന് സാധ്യത: ജാഗ്രതാ നിര്‍ദേശം
Kerala
• 2 days ago
കേരളാ യൂണിവേഴ്സിറ്റി റജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കി, പ്രൊഫ. അനിൽകുമാർ ചുമതലയേറ്റു
Kerala
• 2 days ago
ബ്രിട്ടിഷ് വ്യോമസേനയുടെ എയര്‍ബസ് 400 മടങ്ങി; വിദഗ്ധര്‍ ഇന്ത്യയില്‍ തുടരും, വിജയിച്ചില്ലെങ്കിൽ എയർലിഫ്റ്റിങ്
Kerala
• 2 days ago
കോഴിക്കോട് ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർഥി ആശുപത്രിയിൽ
Kerala
• 2 days ago
ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടാൻ സഹായിച്ചത് ആ സൂപ്പർതാരം: വൈഭവ് സൂര്യവംശി
Cricket
• 2 days ago
'വിസിയും സിന്‍ഡിക്കേറ്റും രണ്ടുതട്ടില്‍'; കേരള സര്‍വ്വകലാശാല രജിസ്ട്രാറുടെ സസ്പെന്ഷന് റദ്ദാക്കിയെന്ന് സിന്‍ഡിക്കേറ്റ്, റദ്ദാക്കിയില്ലെന്ന് വിസി
Kerala
• 2 days ago
ചെങ്കടലിൽ യമൻ തീരത്തിന് സമീപം കപ്പലിന് നേരെ വെടിവയ്പ്പും ഗ്രനേഡ് ആക്രമണവും: യുകെ ഏജൻസി റിപ്പോർട്ട്
International
• 2 days ago
അംബാനിയോട് ഏറ്റുമുട്ടാൻ അദാനി; ഗുജറാത്തിൽ പിവിസി പ്ലാന്റുമായി അദാനി ഗ്രൂപ്പ്
National
• 2 days ago
ഫലസ്തീനിലെ അഭയാർത്ഥി ക്യാമ്പുകൾ ഇടിച്ചുനിരത്തി, സ്വകാര്യ കമ്പനികളുടെ വികസന പ്രവർത്തനങ്ങൾക്ക് ഇസ്റാഈൽ കൂട്ടുനിൽക്കുന്നതായി റിപ്പോർട്ട്
International
• 2 days ago