HOME
DETAILS

ആദ്യം ചികിത്സ വേണ്ടത് ആരോഗ്യവകുപ്പിന്: സർക്കാരിന്റെ പി.ആർ. പ്രചാരണം പൊള്ളയെന്ന് പ്രതിപക്ഷ നേതാവ്

  
Sabiksabil
June 30 2025 | 01:06 AM

Health Department Needs Treatment First Governments PR Propaganda Hollow Says Opposition Leader

 

പറവൂർ (കൊച്ചി): കേരളത്തിന്റെ ആരോഗ്യ മേഖല വെന്റിലേറ്ററിൽ കിടക്കുകയാണെന്നും അതിനെ രക്ഷിക്കേണ്ടത് അനിവാര്യമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാർ പി.ആർ. ഏജൻസികളെ ഉപയോഗിച്ച് സൃഷ്ടിക്കുന്ന നറേറ്റീവുകളും പ്രചാരണങ്ങളും യഥാർഥ ആരോഗ്യകേരളത്തിന്റെ ചിത്രമല്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, ആരോഗ്യ കിരൺ, ഹൃദ്യം, ജെ.എസ്.എസ്.കെ. തുടങ്ങിയ പദ്ധതികൾ പൂർണമായി നിലച്ചുവെന്ന് സതീശൻ ചൂണ്ടിക്കാട്ടി. മെഡിക്കൽ സർവിസസ് കോർപറേഷന് കോടികളുടെ കുടിശ്ശിക വരുത്തിയതാണ് മരുന്ന് ലഭ്യതക്കുറവിന് കാരണം. കുടിശ്ശിക നൽകാത്തതിനാൽ മരുന്ന് വിതരണ കമ്പനികൾ 30 ശതമാനം വരെ വില വർധിപ്പിച്ചു. കോവിഡ് കാലത്ത് മരണസംഖ്യ മറച്ചുവച്ചുവെന്ന പ്രതിപക്ഷ ആരോപണത്തിന്, “ചക്ക വീണ് ചത്തവരെ കോവിഡ് മരണത്തിൽ കൂട്ടില്ല” എന്നായിരുന്നു ആരോഗ്യമന്ത്രിയുടെ മറുപടി. എന്നാൽ, പിന്നീട് 27,000 കോവിഡ് മരണങ്ങൾ സർക്കാർ മറച്ചുവച്ചതായി വെളിപ്പെട്ടു.

“ഇപ്പോൾ ചികിത്സ വേണ്ടത് ആരോഗ്യവകുപ്പിനാണ്,” സതീശൻ കുറ്റപ്പെടുത്തി. കോവിഡ് കാലത്ത് കൊള്ളലാഭം നേടിയെന്നും കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തെന്നും അദ്ദേഹം ആരോപിച്ചു. ഈ ആരോപണങ്ങളെ സി.എ.ജി. റിപ്പോർട്ടും ശരിവച്ചിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണെന്ന് സതീശൻ പറഞ്ഞു. നിയമസഭയിലും തെരഞ്ഞെടുപ്പ് കാലത്തും പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങളാണ് ഡോ. ഹാരിസ് സ്ഥിരീകരിച്ചത്. “സർജറിക്ക് തുന്നിക്കെട്ടാൻ നൂലുപോലും ഇല്ലാത്ത അവസ്ഥയാണ് മെഡിക്കൽ കോളജുകളിൽ. സർക്കാർ ആശുപത്രികളിൽ മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളുമില്ല. രോഗികൾ കടം വാങ്ങി സർജിക്കൽ ഉപകരണങ്ങളുമായി എത്തേണ്ട ഗതികേടാണ്,” അദ്ദേഹം കുറ്റപ്പെടുത്തി.

മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളും വിതരണം ചെയ്യുന്ന നിരവധി കമ്പനികൾ സേവനം നിർത്തി. 2025 മാർച്ചിൽ നിയമസഭയിൽ ഈ വിഷയം പ്രതിപക്ഷം ഉന്നയിച്ചെങ്കിലും, “റിപ്പോർട്ട് തേടും” എന്ന നിരുത്തരവാദപരമായ മറുപടിയാണ് മന്ത്രിയിൽ നിന്നുണ്ടായത്. “ഈ മന്ത്രി തേടിയ റിപ്പോർട്ടുകൾ കൂട്ടിവച്ചാൽ നിരവധി വോള്യങ്ങൾ വേണ്ടിവരും,” സതീശൻ പരിഹസിച്ചു. ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ യു.ഡി.എഫ്. ഹെൽത്ത് കമ്മിഷനെ നിയോഗിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  2 days ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  2 days ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  2 days ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  2 days ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  2 days ago
No Image

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 383 പേര്‍; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

Kerala
  •  2 days ago
No Image

സമയം തീരുന്നു; നാട്ടിൽ സ്ഥിര സർക്കാർ ജോലി നേടാം; വേഗം അപേക്ഷിച്ചോളൂ

latest
  •  2 days ago
No Image

ആർഎസ്എസിന്റെ സ്കൂൾ യോഗി ആദിത്യനാഥിന്റെ വാഗ്ദാനം തള്ളി; ഫീസ് ഇളവ് നിഷേധിച്ചതോടെ ഏഴാം ക്ലാസുകാരിയുടെ ഐഎഎസ് മോഹം പ്രതിസന്ധിയിൽ

National
  •  2 days ago
No Image

12 വർഷം ജോലിക്ക് എത്താതെ 28 ലക്ഷം ശമ്പളം; മധ്യപ്രദേശ് പോലീസ് കോൺസ്റ്റബിളിനെതിരെ അന്വേഷണം

National
  •  2 days ago
No Image

AMG പ്രേമികളെ ഇതിലെ: രണ്ട് പുതിയ AMG GTമോഡലുകൾ കൂടി പുറത്തിറക്കി ബെൻസ്

auto-mobile
  •  2 days ago