തിരുനെല്ലി ക്ഷേത്രത്തിൽ വാവുബലി ഒരുക്കത്തിനിടെ മോഷണശ്രമം; രണ്ട് യുവതികൾ പിടിയിൽ
മാനന്തവാടി: കർക്കിടക വാവുബലി കർമ്മങ്ങളുടെ ഒരുക്കങ്ങൾക്കിടെ തിരുനെല്ലി ക്ഷേത്ര പരിസരത്ത് ജനത്തിരക്കിനിടയിൽ മോഷണശ്രമം നടത്തിയ തമിഴ്‌നാട് സ്വദേശിനികളായ രണ്ട് യുവതികളെ പൊലിസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സ്വദേശിനികളായ ജ്യോതി (47), അഞ്ജലി (33) എന്നിവരാണ് വ്യാഴാഴ്ച രാവിലെ അന്നദാന മണ്ഡപത്തിൽ ഭക്ഷണത്തിനായി ക്യൂവിൽ നിന്ന ഒരു വയോധികയുടെ ഒന്നര പവൻ സ്വർണമാല കവരാൻ ശ്രമിച്ചതിന് പിടിയിലായത്.
പിടിയിലായ യുവതികളെ ചോദ്യം ചെയ്തതിൽ, തൃശൂർ സിറ്റി വനിത പൊലീസ് സ്റ്റേഷനിലും ചേർപ്പ് പൊലീസ് സ്റ്റേഷനിലും ഇവർക്കെതിരെ മോഷണക്കേസുകൾ ഉള്ളതായി കണ്ടെത്തി. വിവിധ പേരുകളിൽ അറിയപ്പെടുന്ന ഇവർ, തിരക്കേറിയ സ്ഥലങ്ങളിൽ സ്ഥിരമായി മാല മോഷ്ടിക്കുന്ന സംഘത്തിലെ പ്രധാന അംഗങ്ങളാണ്. പൊലീസിന്റെ ശക്തമായ ഇടപെടലിനെ തുടർന്ന് പ്രതികളെ കസ്റ്റഡിയിൽ എടുത്തതിനാൽ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി.
പല പേരുകളിൽ അറിയപ്പെടുന്നതിനാൽ, ഇവർ മറ്റ് സ്ഥലങ്ങളിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നും ഇവരുടെ കൂട്ടാളികളെക്കുറിച്ചും പൊലിസ് അന്വേഷണം തുടരുകയാണ്. വാവുബലി തർപ്പണവുമായി ബന്ധപ്പെട്ട സുരക്ഷ ഉറപ്പാക്കാൻ തിരുനെല്ലി ക്ഷേത്രത്തിലും പരിസരത്തും 200 പൊലിസുകാരെ വിന്യസിച്ചിട്ടുണ്ട്.
Tamil Nadu natives Jyothi (47) and Anjali (33) were arrested at Thirunelli temple for attempting to steal a 1.5-pavan gold chain from an elderly woman during Vavubali preparations. The incident occurred at the annadana mandapam. The duo, with prior theft cases in Thrissur, was caught by police. Further investigation is ongoing to check for other crimes and accomplices. 200 police officers are deployed for security.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."