കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി സ്വർണ ഏലസും മൊബൈലും കവർന്ന കേസിൽ സഹോദരങ്ങൾ പിടിയിൽ
തൃശൂർ: കൊടുങ്ങല്ലൂർ ഉഴുവത്ത്കടവിൽ യുവാവിന്റെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി സ്വർണ ഏലസും മൊബൈൽ ഫോണും കവർന്ന കേസിൽ സഹോദരങ്ങളായ രണ്ട് യുവാക്കൾ പൊലിസ് പിടിയിലായി. മാള വലിയപറമ്പ് സ്വദേശികളായ പോട്ടക്കാരൻ വീട്ടിൽ അജയ് (19), രോഹിത്ത് (18) എന്നിവരാണ് തൃശൂർ റൂറൽ പൊലിസ് അറസ്റ്റുചെയ്തത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഉഴുവത്ത്കടവ് സ്വദേശി പൈനാടത്ത്കാട്ടിൽ വീട്ടിൽ അനന്തുവിന്റെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ ഒരു ഗ്രാം തൂക്കമുള്ള സ്വർണ ഏലസും മൊബൈൽ ഫോണും കവർന്നതെന്ന് പൊലിസ് വ്യക്തമാക്കി.
കൊടുങ്ങല്ലൂർ പൊലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ ബി. കെ., സബ് ഇൻസ്പെക്ടർമാരായ സാലിം, ജിജേഷ്, സീനിയർ സിവിൽ പൊലിസ് ഓഫീസർമാരായ ധനേഷ്, വിഷ്ണു, അബീഷ് എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
Two brothers have been arrested by the police in the case of robbing a young man of his gold chain and mobile phone by threatening him with a knife at a shop in Uzhuvathkadavil, Kodungallur. The Thrissur Rural Police have arrested Ajay (19) and Rohith (18), natives of Pottakaran, Mala. The accused will be produced in court after completing the formalities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."