ഓണാഘോഷത്തിന് പോകവേ അധ്യാപികയ്ക്ക് ദാരുണാന്ത്യം; കഞ്ചിക്കോട്ട് അജ്ഞാത വാഹനം ഇടിച്ച് അപകടം
പാലക്കാട്: കഞ്ചിക്കോട് സർവീസ് റോഡിൽ അജ്ഞാത വാഹനം ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ അധ്യാപിക മരിച്ചു. ചക്കാന്തറ കൈകുത്തി പറമ്പ് സ്വദേശി വിപിന്റെ ഭാര്യ ആൻസി (32) ആണ് മരിച്ചത്. അപകടത്തിൽ ആൻസിയുടെ വലതു കൈ അറ്റുപോയിരുന്നു. പാലക്കാട് പുതുശ്ശേരി പഞ്ചായത്ത് ഓഫീസിനു സമീപം തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണായത്.
സർവീസ് റോഡിൽ ഒരു സ്ത്രീ ഗുരുതരമായി പരുക്കേറ്റ് കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് വാളയാർ പൊലിസും നാട്ടുകാരും സ്ഥലത്തെത്തി. പരുക്കേറ്റ ആൻസിയെ ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും, പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് ആൻസി മരണപ്പെട്ടത്.
കോയമ്പത്തൂരിലെ ഒരു സ്വകാര്യ കോളേജിൽ അധ്യാപികയായിരുന്ന ആൻസി, കോളേജിൽ നടക്കുന്ന ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാനായി സ്കൂട്ടറിൽ യാത്ര പോകുമ്പോഴായിരുന്നു അപകടം. അപകടത്തിന് കാരണമായ വാഹനം കണ്ടെത്താൻ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
A teacher, who was riding a scooter, died after being hit by an unknown vehicle on the Kanchikode service road. The deceased was Ansi (32), the wife of Vipin, a native of Chakkanthara Kaikuthi Paramba. Ansi's right hand was amputated in the accident. The accident took place near the Puthussery Panchayat office in Palakkad at around 11 am on Monday.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."