വമ്പൻ ആസൂത്രണം; സിസിടിവി സ്പ്രേ പെയിന്റടിച്ച് മറച്ചു, ആളറിയാതിരിക്കാൻ ജാക്കറ്റ് ധരിച്ച് മോഷണം; പക്ഷേ ചെറുതായി ഒന്ന് പാളി, ബാറിലെ മുൻ ജീവനക്കാരൻ പിടിയിൽ
കൊച്ചി: എറണാകുളത്തെ വെലോസിറ്റി ബാറിൽ നടന്ന മോഷണക്കേസിൽ മുൻ ജീവനക്കാരനെ കൊച്ചി സെൻട്രൽ പൊലിസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശിയായ വൈശാഖ് (28) ആണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന മോഷണത്തിനായി വമ്പൻ ആസൂത്രണമാണ് നടത്തിയിരുന്നത്.മോഷണത്തിന് മുമ്പായി പ്രതി സിസിടിവി ക്യാമറകൾ സ്പ്രേ പെയിന്റ് ഉപയോഗിച്ച് മറച്ചിരുന്നു.
എന്നാൽ മോഷണ സമയത്ത് വൈശാഖ് ധരിച്ചിരുന്ന ജാക്കറ്റാണ് പ്രതിയിലേക്കുള്ള നിർണായക തെളിവായി മാറിയത്. പൊലിസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ വൈശാഖിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മോഷ്ടിച്ച 10 ലക്ഷം രൂപയിൽ 5.6 ലക്ഷം രൂപ പൊലിസ് കണ്ടെടുത്തു.
സംഭവത്തിൽ വൈശാഖിനെതിരെ കേസ് രജിസ്റ്റർ ചെയ്ത പൊലിസ്, മോഷണത്തിന്റെ ആസൂത്രണവും മറ്റ് വിശദാംശങ്ങളും കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.
The Kochi Central Police have arrested a former employee in connection with the theft at Velocity Bar in Ernakulam. The arrested person has been identified as Vysakh (28), a native of Alappuzha. The robbery, which took place last Thursday, was a massive plan. Before the robbery, the accused had covered the CCTV cameras with spray paint.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."