HOME
DETAILS

ഇടിമുറി മർദനം; കണ്ടില്ലെന്ന് നടിച്ച് ഇന്റലിജൻസ്

  
കെ.ഷിന്റുലാൽ
September 10, 2025 | 3:17 AM

Thunderous beating Intelligence pretends not to see it

കോഴിക്കോട്: പൊലിസിന്റെ കസ്റ്റഡി മർദനങ്ങൾക്ക് നേരെ കണ്ണടച്ച് രഹസ്യാന്വേഷണ വിഭാഗം. പൊലിസ്  മർദനങ്ങളെ കുറിച്ച് ജില്ലാ-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങൾ പലപ്പോഴും മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് സമർപ്പിക്കാറില്ല. ഏതെങ്കിലും ഘട്ടത്തിൽ മർദനം വിവാദമാകുമെന്ന് കണ്ടാൽ മാത്രം റിപ്പോർട്ടുകൾ തയാറാക്കി സമർപ്പിക്കുകയാണ് പതിവ്. 

ജനമൈത്രി പൊലിസ് സ്‌റ്റേഷനുകളിൽ നടക്കുന്ന പല മർദനമുറകൾ സംബന്ധിച്ചും ഉന്നത പൊലിസുദ്യോഗസ്ഥർക്ക് കൃത്യസമയത്ത് അറിയാനും ഇതിനാൽ സാധിക്കുന്നില്ല. കേസുകളിലുൾപ്പെട്ടവരെയും സംശയത്തിന്റെ പേരിൽ കസ്റ്റഡിയിലെടുക്കുന്നവരെയും ഇപ്പോഴും സ്‌റ്റേഷനുകളിലെ സി.സി.ടി.വി കാമറകൾ പതിയാത്ത സ്ഥലങ്ങളിൽ വച്ച് മർദിക്കുന്നത് പതിവാണ്. സ്‌റ്റേഷനുകളോട് ചേർന്നുള്ള പഴയകെട്ടിടങ്ങളിലും ക്വാട്ടേഴ്‌സുകളിലും പൊലിസ് വാഹനങ്ങളിലും വച്ചാണ് മർദിക്കാറുള്ളത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചുമതലയുള്ള ഓഫിസർമാർ സ്‌റ്റേഷനിലുണ്ടെങ്കിലും ഇത്തരം സംഭവങ്ങൾ കണ്ടില്ലെന്ന് നടിക്കും. കേസ് തെളിയിക്കാനും കുറ്റകൃത്യത്തിൽ പങ്കുള്ളവരെ നിയമത്തിന് മുന്നിലെത്തിക്കാനുമാണ് മർദനമെന്ന് കണ്ടാണ് ഇതിന് നേരെ കണ്ണടയ്ക്കുന്നതെന്നാണ് ഭാഷ്യം. കൂടാതെ കസ്റ്റഡിയിലെടുക്കുന്നവരെ നിശ്ചിത സമയപരിധിക്കുള്ളിൽ കോടതിയിൽ ഹാജരാക്കണമെന്ന നിയമവും പലപ്പോഴും ലംഘിക്കപ്പെടാറുണ്ട്. ഇതും റിപ്പോർട്ടായി നൽകാറില്ല. ദിവസങ്ങളോളം ചോദ്യംചെയ്ത് മറ്റു പ്രതികളുടെ പങ്ക് കൂടി കണ്ടെത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. 

 സംസ്ഥാനത്തെ എല്ലാ പൊലിസ് സ്‌റ്റേഷനുകളിലും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെയും (എസ്.എസ്.ബി) ജില്ലാ രഹസ്യാന്വേഷണ വിഭാഗത്തിന്റെയും (എസ്.ബി) ഓഫിസർമാർക്ക് ചുമതല നൽകിയിട്ടുണ്ട്. സ്‌റ്റേഷനുകൾക്ക് കീഴിലുള്ള ക്രമസമാധാന വിഷയങ്ങളും പൊലിസുകാരുടെ പെരുമാറ്റ രീതിയുമുൾപ്പെടെ നിരീക്ഷിക്കുകയും റിപ്പോർട്ട് തയാറാക്കി സമർപ്പിക്കുകയുമാണ് ഇവരുടെ ചുമതല. അകാരണമായി ആരെയെങ്കിലും കസ്റ്റഡിയിൽ താമസിപ്പിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം മേലുദ്യോഗസ്ഥരെ അറിയിക്കേണ്ട ചുമതലയും ഇന്റലിജൻസ് ഓഫിസർമാർക്കുണ്ട്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഓഫിസർമാർ റേഞ്ച് ഡിവൈ.എസ്.പിക്കും ജില്ലാ രഹസ്യാന്വേഷണവിഭാഗം സ്‌പെഷൽബ്രാഞ്ച് ഡിവൈ.എസ്.പിക്കും അസി.കമ്മിഷണർക്കുമാണ് റിപ്പോർട്ടുകൾ സമർപ്പിക്കേണ്ടത്. റിപ്പോർട്ടുകളിലെ ഗൗരവം കണക്കിലെടുത്ത് വിവരങ്ങൾ ഇവർ മേലധികാരികൾക്ക് നൽകും. 

അതേസമയം, രഹസ്യ റിപ്പോർട്ടുകൾ സമർപ്പിക്കേണ്ട രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വ്യാജ തെളിവുകൾ സൃഷ്ടിക്കാൻ ശ്രമിച്ച സംഭവം വരെ അടുത്തിടെ ഉണ്ടായിട്ടുണ്ട്. മധ്യവയസ്‌കനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിന് പിന്നാലെ മരിച്ച സംഭവത്തിൽ വ്യാജതെളിവുകളുണ്ടാക്കാൻ ഇന്റലിജൻസ് ഓഫിസർമാരാണ് രംഗത്തെത്തിയത്. വ്യാജമൊഴി നൽകാനെത്തിയയാൾ പിന്നീട് സത്യം പുറത്തുപറഞ്ഞതോടെ ഇത് വിവാദമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്ഭവനില്‍ മുന്‍ രാഷ്ട്രപതി കെആര്‍ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു

Kerala
  •  15 days ago
No Image

ഏഷ്യൻ വൻകരയും കീഴടക്കി കുതിപ്പ്; ചരിത്രത്തിന്റെ നെറുകയിൽ ഹിറ്റ്മാൻ

Cricket
  •  15 days ago
No Image

'യുദ്ധാനന്തര ഗസ്സയില്‍ ഹമാസിനോ ഫലസ്തീന്‍ അതോറിറ്റിക്കോ ഇടമില്ല, തുര്‍ക്കി സൈന്യത്തേയും അനുവദിക്കില്ല' നെതന്യാഹു 

International
  •  15 days ago
No Image

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തെ വിമര്‍ശിച്ച് സ്റ്റാറ്റസ്: ഡി.വൈ.എസ്.പിയോട് വിശദീകരണം തേടി

Kerala
  •  15 days ago
No Image

അഞ്ച് വർഷങ്ങൾക്ക് ശേഷമുള്ള ആദ്യ 'സെഞ്ച്വറി'; ഇന്ത്യയെ കരകയറ്റി അയ്യർ-രോഹിത് സംഖ്യം

Cricket
  •  15 days ago
No Image

പേരാമ്പ്രയിലെ പൊലിസ് മര്‍ദ്ദനം ആസൂത്രിതം, മര്‍ദ്ദിച്ചത് വടകര കണ്‍ട്രോള്‍ റൂം സി.ഐ; ഇയാളെ തിരിച്ചറിയാന്‍ എ.ഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പില്‍

Kerala
  •  15 days ago
No Image

ഓസ്‌ട്രേലിയക്കെതിരെ കത്തികയറി ഹിറ്റ്മാൻ; അടിച്ചുകയറിയത് ലാറുടെ റെക്കോർഡിനൊപ്പം

Cricket
  •  15 days ago
No Image

എന്‍.എം വിജയന്‍ ആത്മഹത്യ ചെയ്ത സംഭവം: ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഒന്നാംപ്രതി, കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  15 days ago
No Image

അഡലെയ്ഡിലും അടിപതറി; കോഹ്‌ലിയുടെ കരിയറിൽ ഇങ്ങനെയൊരു തിരിച്ചടി ഇതാദ്യം

Cricket
  •  15 days ago
No Image

ഓസ്‌ട്രേലിയയും കാൽചുവട്ടിലാക്കി; പുത്തൻ ചരിത്രം സൃഷ്ടിച്ച് രോഹിത് ശർമ്മ

Cricket
  •  15 days ago