ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരം; സഞ്ജു സ്വന്തമാക്കിയ അപൂർവ നേട്ടത്തിനൊപ്പം അഭിഷേക് ശർമ്മ
ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ യുഎഇക്കെതിരെ ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് സൂര്യകുമാർ യാദവും സംഘവും കൈവരിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത യുഎഇ വെറും 58 റൺസിന് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങിന്നിറങ്ങിയ ഇന്ത്യ 4.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.
ഓപ്പണർ അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യ അനായാസ വിജയം സ്വന്തമാക്കിയത്. 16 പന്തിൽ 30 റൺസ് നേടിയാണ് അഭിഷേക് ശർമ്മ തിളങ്ങിയത്. രണ്ട് ഫോറുകളും മൂന്ന് കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. മത്സരത്തിൽ നേരിട്ട ആദ്യ പന്ത് തന്നെ സിക്സർ പറത്തിയാണ് അഭിഷേക് ശർമ്മ വെടിക്കെട്ടിന് തുടക്കം കുറിച്ചത്.
ആദ്യ പന്ത് സിക്സർ നേടിയതോടെ ഒരു ഇന്ത്യൻ താരത്തിന് സ്വന്തമാക്കാനാവാത്ത ഒരു അപൂർവ നേട്ടവും അഭിഷേക് ശർമ്മയെ തേടിയെത്തി. ടി-20 മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ ആദ്യ പന്തിൽ തന്നെ സിക്സർ നേടുന്ന ആദ്യ ഇന്ത്യൻ താരമായാണ് അഭിഷേക് ശർമ്മ മാറിയത്. ഒരു ടി-20 ഇന്നിങ്സിലെ ആദ്യ പന്തിൽ സിക്സർ നേടുന്ന നാലാമത്തെ ഇന്ത്യൻ താരം കൂടിയാണ് അഭിഷേക്. യശ്വസി ജെയ്‌സ്വാൾ, രോഹിത് ശർമ്മ, സഞ്ജു സാംസൺ എന്നിവർക്ക് ശേഷമാണ് അഭിഷേക് ഈ റെക്കോർഡ് കൈവരിക്കുന്നത്.
ഇന്ത്യൻ ബൗളിങ്ങിൽ മിന്നും പ്രകടനം നടത്തിയത് കുൽദീപ് യാദവാണ്. 2.1 ഓവറിൽ വെറും ഏഴ് റൺസ് വഴങ്ങിയാണ് കുൽദീപ് നാല് വിക്കറ്റുകൾ വീഴ്ത്തിയത്. ശിവം ദുബെ മൂന്ന് വിക്കറ്റ് നേടി. ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. യുഎഇ ബാറ്റിംഗ് നിരയിൽ 22 റൺസെടുത്ത അലിഷാൻ ഷറഫുവും, 19 റൺസെടുത്ത ക്യാപ്റ്റൻ മുഹമ്മദ് വസീമും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
ഈ തകർപ്പൻ വിജയത്തോടെ മികച്ച റൺ റേറ്റോടെ ഒന്നാം സ്ഥാനത്തെത്താനും ഇന്ത്യക്ക് സാധിച്ചു. സെപ്റ്റംബർ 14ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
Indian Cricket team achieved a stunning nine-wicket win over UAE in their first match of the Asia Cup. India secured an easy victory on the strength of opener Abhishek Sharma's explosive batting.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."