ടോൾ പിരിവിലൂടെ ഖജനാവിലെത്തിയത് 21,000 കോടി രൂപയുടെ വരുമാനം; ഫാസ്ടാഗ് വാർഷിക പാസിനോട് കൂടുതൽ താല്പര്യം
ന്യൂഡൽഹി: രാജ്യത്തെ ടോൾ പ്ലാസകളിൽ ഫാസ്ടാഗ് വാർഷിക പാസ് സംവിധാനം നടപ്പിലാക്കിയതിനു പിന്നാലെ സർക്കാർ ഖജനാവിലേക്ക് വരുമാനത്തിന്റെ കുത്തൊഴുക്ക്. 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ തന്നെ ടോൾ പിരിവിലൂടെ 21,000 കോടി രൂപ ശേഖരിച്ചതായും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. മുൻ വർഷത്തെ 17,280 കോടിയിൽ നിന്ന് കണക്കുകൾ പ്രകാരം 20 ശതമാനം കൂടുതലാണിത്. ഇതിൽ 80 ശതമാനവും ദേശീയ പാതകളിലെ ഉപയോക്താക്കളിൽ നിന്നാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 15-ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) സ്വകാര്യ വാഹനങ്ങൾക്കായി വാർഷിക ഫാസ്ടാഗ് പാസ് അവതരിപ്പിച്ചിരുന്നു. 3,000 രൂപയ്ക്ക് ലഭിക്കുന്ന ഈ പാസ് ഉപയോഗിച്ച് ഒരു വർഷത്തേക്ക് 200 തവണ ടോൾ പ്ലാസകൾ കടക്കാം. ഇത് ടോൾ ബൂത്തുകളിൽ ചെലവഴിക്കേണ്ട തുകയും കാത്തിരിപ്പ് സമയവും ഗണ്യമായി കുറയ്ക്കുന്നുവെന്നും മന്ത്രാലയം അവകാശപ്പെടുന്നു.
വാർഷിക ഫാസ്ടാഗിന്റെ വരവിനു മുൻപ് വാഹന ഉടമകൾക്ക് ടോൾ പ്ലാസകളിൽ നീണ്ട ക്യൂവിൽ കാത്തിരിക്കേണ്ടി വന്നിരുന്നു. എന്നാൽ, ഇപ്പോൾ വേഗത്തിൽ യാത്ര ചെയ്യാനും തിരക്ക് കുറയ്ക്കാനും സാധിച്ചിട്ടുണ്ട്. വാർഷിക പാസ് സംവിധാനം വരുമാനം വർധിപ്പിക്കുന്നതിനും ഗതാഗത സുഗമത ഉറപ്പാക്കുന്നതിനും സഹായകമായി," മന്ത്രി ഗഡ്കരി പറഞ്ഞു.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് അവതരിപ്പിച്ച ഈ പദ്ധതിയോട് ജനങ്ങൾ അതീവ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വാർഷിക പാസ് ലഭിക്കാൻ 'രാജ്മാർഗ്‌യാത്ര' മൊബൈൽ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യണം. ആപ്പ് തുറന്ന് 'ആനുവൽ പാസ്' ഓപ്ഷൻ തിരഞ്ഞെടുത്ത് 'പ്രീ-ബുക്ക്' ക്ലിക്ക് ചെയ്യുക. തുടർന്ന് വാഹന രജിസ്ട്രേഷൻ നമ്പർ, സാധുവായ ഫാസ്ടാഗ്, വാണിജ്യേതര വാഹനം എന്നീ വിവരങ്ങൾ നൽകി യുപിഐ, കാർഡ്, അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് വഴി പണമടയ്ക്കാം.
പേയ്മെന്റ് പൂർത്തിയാക്കിയാൽ, രാജ്മാർഗ്‌യാത്ര ആപ്പ് വഴിയും എസ്എംഎസ് മുഖേനയും സ്ഥിരീകരണം ലഭിക്കും. ഇതോടെ, രാജ്യത്തെ ദേശീയ പാതകളിലും എക്സ്പ്രസ് വേകളിലുമായി 1,150-ലധികം ടോൾ പ്ലാസകളിൽ ഈ പാസ് ഉപയോഗിക്കാം. ഒരു വർഷത്തേക്ക് ആണ് പാസിന്റെ കാലാവധി, എന്നാൽ 200 യാത്രകൾ പൂർത്തിയാകാതിരുന്നാലും കാലാവധി അവസാനിക്കും.
ഈ പദ്ധതി കാർ, ജീപ്പ്, വാൻ തുടങ്ങിയ സ്വകാര്യ വാഹനങ്ങൾക്ക് മാത്രമാണ് ലഭ്യമാകുക. വാണിജ്യ വാഹനങ്ങൾക്ക് നിലവിലുള്ള ഫാസ്ടാഗ് സംവിധാനം തുടരേണ്ടി വരും.
The annual FASTag pass has boosted India's toll collection, adding Rs 8,000 crore to the treasury. Introduced on August 15, the pass allows private vehicle users to cross toll plazas 200 times a year for Rs 3,000, reducing costs and wait times. In the first quarter of FY 2026, toll revenue reached Rs 21,000 crore, with 80% from national highways, as per Union Minister Nitin Gadkari.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."