HOME
DETAILS

ദുരഭിമാനക്കൊല; ദളിത് യുവാവിന്റെ കൊലപാതകത്തിൽ തമിഴ്നാട്ടിൽ നാല് പേർ അറസ്റ്റിൽ; ജാതിവിവേചനത്തിന്റെ ഞെട്ടിക്കുന്ന മുഖം

  
September 18, 2025 | 3:46 PM

honor killing in tamil nadu four arrested for murder of dalit youth caste discrimination exposed

മയിലാടുതുറൈ: തമിഴ്നാട്ടിലെ മയിലാടുതുറൈ ജില്ലയിലെ അടിയമംഗലം ഗ്രാമത്തിൽ ദളിത് യുവാവായ വൈരമുത്തു (28) ദുരഭിമാനക്കൊലയ്ക്ക് ഇരയായ സംഭവത്തിൽ നാല് പേർ പൊലിസ് പിടിയിലായി. സെപ്റ്റംബർ 15-ന് രാത്രി 10.30-ന് റോഡിൽവെച്ച് വൈരമുത്തുവിനെ ഒരു സംഘം വളഞ്ഞ് മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രണയബന്ധത്തിലുള്ള യുവതിയുടെ കുടുംബാംഗങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ആരോപണം.

പ്രണയവും എതിർപ്പും

പാരയ്യർ സമുദായത്തിൽ പെട്ട വൈരമുത്തു, മാലിനി എന്ന യുവതിയുമായി ഏകദേശം പത്ത് വർഷത്തോളം പ്രണയബന്ധത്തിലായിരുന്നു. ഇരുവരും ഒരേ ജാതിയിൽപ്പെട്ടവരാണെങ്കിലും, മാലിനിയുടെ അമ്മ വിജയ ഉയർന്ന ജാതിയിലുള്ള ആൾ ആയതിനാൽ ഈ ബന്ധത്തെ ശക്തമായി എതിർത്തിരുന്നു. വൈരമുത്തുവിനെ വിവാഹം കഴിക്കാനുള്ള മാലിനിയുടെ ആഗ്രഹം വീട്ടുകാർ നിരസിച്ചു. സ്വന്തമായി വീട് പണിത വൈരമുത്തുവിന് അവിടെ സുരക്ഷിതമായി താമസിക്കാൻ പോലും കഴിയാത്ത സാഹചര്യമായിരുന്നുവെന്ന് മാലിനി പൊലിസിനോട് വെളിപ്പെടുത്തി.

കൊലപാതകവും അറസ്റ്റും

മർദനത്തിന് ശേഷം മയിലാടുതുറൈ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ വൈരമുത്തു മരണപ്പെടുകയായിരുന്നു. വൈരമുത്തുവിന്റെ അമ്മ രാജലക്ഷ്മിയുടെ പരാതിയെ തുടർന്ന് പൊലിസ് ഗുഗൻ, അൻബുനിധി, ഭാസ്കർ, വിജയ എന്നിവരെ അറസ്റ്റ് ചെയ്തു. വിജയക്കെതിരെ പട്ടികജാതി-പട്ടികവർഗ (SC/ST) അതിക്രമ നിരോധന നിയമപ്രകാരവും പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

പ്രതിഷേധവും അന്വേഷണവും

കൊലപാതകത്തിന് പിന്നാലെ മാലിനിയും 150-ലേറെ ഗ്രാമവാസികളും മയിലാടുതുറൈ-കുമ്പകോണം ഹൈവേയിൽ റോഡ് ബ്ലോക്ക് ചെയ്ത് പ്രതിഷേധിച്ചു. സിപിഐഎം, ഡിവൈഎഫ്ഐ, വിസികെ, തമിഴ്നാട് തീണ്ടാമൈ ഒഴിപ്പു മുന്നണി തുടങ്ങിയ സംഘടനകൾ പ്രതിഷേധത്തിന് നേതൃത്വം നൽകി. "ഗവിയറാസൻ, ഗുഗൻ, ഗുനൽ, അൻബുനിധി, ഭാസ്കർ, ആനന്ദ്, എന്റെ അമ്മ വിജയ—എല്ലാവരെയും അറസ്റ്റ് ചെയ്യണം," എന്ന് മാലിനി ആവശ്യപ്പെട്ടു.പട്ടികജാതി-പട്ടികവർഗ നിയമം ശക്തമായി നടപ്പാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

മയിലാടുതുറൈ എസ്.പി. ജി. സ്റ്റാലിൻ നേതൃത്വത്തിൽ നാല് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം തുടരുന്നു. രണ്ട് പ്രതികളെ കൂടി പിടികൂടാനുള്ള ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഗ്രാമത്തിലെ ജാതിവിവേചനവും ദളിത്-നോൺ ദളിത് സമുദായങ്ങൾ തമ്മിലുള്ള സംഘർഷവും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്.

തിരുനെൽവേലിയിലെ മറ്റൊരു ദുരഭിമാനക്കൊല

ഈ വർഷം ജൂലൈ 27-ന് തിരുനെൽവേലി ജില്ലയിലെ കെ.ടി.സി. നഗരത്തിൽ സമാനമായ മറ്റൊരു ദുരഭിമാനക്കൊല നടന്നിരുന്നു. ദളിത് യുവാവും ടി.സി.എസ്. ജീവനക്കാരനുമായ കവിൻ സെൽവ ഗണേശിനെ (27) പ്രണയിച്ച യുവതിയുടെ സഹോദരൻ എസ്. സുർജിത്ത് (21) മർദിച്ച് കൊലപ്പെടുത്തി. സുബാഷിണി എന്ന യുവതി ഒ.ബി.സി. (മറവാർ) സമുദായത്തിൽ യുവതിയായിരുന്നു. ഇവരുടെ ദീർഘകാല പ്രണയബന്ധത്തെ കുടുംബം എതിർത്തിരുന്നു.

കവിൻ, തന്റെ മുത്തച്ഛന്റെ ചികിത്സയ്ക്കായി സുബാഷിണിയുടെ ക്ലിനിക്കിലെത്തിയപ്പോൾ സുർജിത്ത് കവിനെ ആക്രമിക്കുകയായിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങൾ തെളിവായി ലഭിച്ചതോടെ സുർജിത്ത് കീഴടങ്ങിയെങ്കിലും,സുർജിത്തിന്റേ  മാതാപിതാക്കൾ സബ്-ഇൻസ്പെക്ടർമാരായ സരവണനും കൃഷ്ണകുമാരിയും ഒളിവിൽപ്പോയി. പിന്നീട് സരവണനെ അറസ്റ്റ് ചെയ്തു. കേസ് സി.ബി.-സി.ഐ.ഡി.യ്ക്ക് കൈമാറി. കവിന്റെ കുടുംബം മൃതദേഹം സ്വീകരിക്കാൻ വിസമ്മതിച്ച് പ്രതിഷേധിച്ചെങ്കിലും അഞ്ച് ദിവസത്തിന് ശേഷം സ്വീകരിച്ചു. ജാതിവിവേചനത്തിനെതിരെ വൻ പ്രതിഷേധമാണ് ഈ സംഭവത്തിൽ ഉയർന്നത്.

ദുരഭിമാനക്കൊലകളുടെ വർധന

ഈ സംഭവങ്ങൾ തമിഴ്നാട്ടിൽ ദുരഭിമാനക്കൊലകളുടെ വർധനയെ വെളിവാക്കുന്നു. ദളിത്-നോൺ ദളിത് പ്രണയബന്ധങ്ങൾക്കെതിരായ അക്രമങ്ങൾ സാമൂഹിക വിവേചനത്തിന്റെ ആഴം വ്യക്തമാക്കുന്നു. അധികൃതർ കർശന നടപടികൾ എടുക്കുന്നുണ്ടെന്ന് പറയുന്നെങ്ങെ ങ്കിലും, പ്രതിപക്ഷവും സാമൂഹിക സംഘടനകളും കൂടുതൽ ശക്തമായ നിയമനടപടികൾ ആവശ്യപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സത്യം ജയിക്കും, നിയമപരമായി പോരാടും': പരാതിക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ

Kerala
  •  12 days ago
No Image

വനിത പ്രിമീയർ ലീഗ് ലേലത്തിൽ മലയാളി തിളക്കം; റെക്കോർഡ് തുകക്ക് ആശ ശോഭന പുതിയ തട്ടകത്തിൽ

Cricket
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; ദുബൈയിൽ മൂന്ന് ദിവസത്തെ സൗജന്യ പൊതു പാർക്കിംഗ് സൗകര്യം പ്രഖ്യാപിച്ച് ആർടിഎ

uae
  •  12 days ago
No Image

അനധികൃത മരുന്നു കച്ചവടം; ഡോക്ടറുടെ നിർദേശമില്ലാതെ വാങ്ങിയത് അര ലക്ഷം രൂപയുടെ 'ബ്ലഡ് പ്രഷർ' മരുന്ന്; 18-കാരൻ പിടിയിൽ

Kerala
  •  12 days ago
No Image

ഇന്ത്യ-യുഎഇ വിമാന നിരക്കുകൾ കുതിച്ചുയരുന്നു; പീക്ക് സീസണിൽ കൂടുതൽ വിമാന സർവീസുകൾ വേണമെന്ന് ആവശ്യം

uae
  •  12 days ago
No Image

ലോക ചാമ്പ്യന്മാർ കേരളത്തിലേക്ക്; ഇന്ത്യൻ പെൺപടയുടെ പോരാട്ടം ഒരുങ്ങുന്നു

Cricket
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; 129 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഫുജൈറ ഭരണാധികാരി

uae
  •  12 days ago
No Image

സഞ്ജുവും രോഹനും ചരിത്രത്തിലേക്ക്; കേരളത്തിന്റെ ഇരട്ട കൊടുങ്കാറ്റുകൾക്ക് വമ്പൻ നേട്ടം

Cricket
  •  12 days ago
No Image

അതിവേഗ പാതയിലെ നിയമലംഘനം; ദുബൈയിൽ എണ്ണായിരത്തിലധികം ഡെലിവറി റൈഡർമാർക്ക് പിഴ ചുമത്തി

uae
  •  12 days ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി; മുഖ്യമന്ത്രിക്ക് പരാതി നൽകി യുവതി

Kerala
  •  12 days ago