അഫ്ഗാനിസ്ഥാനിൽ തടവിലാക്കപ്പെട്ട ബ്രിട്ടീഷ് പൗരന്മാരുടെ മോചനം; ഖത്തറിന്റെ പങ്കിനെ പ്രശംസിച്ച് ബ്രിട്ടൻ
ലണ്ടൻ: അഫ്ഗാനിസ്ഥാനിൽ തടവിലാക്കപ്പെട്ട രണ്ട് ബ്രിട്ടീഷ് പൗരന്മാരുടെ മോചനത്തിന് സഹായിച്ച ഖത്തറിന്റെ പങ്കിനെ പ്രശംസിച്ച് ബ്രിട്ടൻ.
"ഈ രണ്ട് ബ്രിട്ടീഷ് പൗരന്മാരുടെ മോചനം ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഖത്തറിന് നന്ദി."ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ വ്യക്തമാക്കി. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫിസ് പുറപ്പെടുവിച്ച പ്രസ്താവനയിൽ, "ഏറെ കാത്തിരുന്ന ഈ വാർത്ത അവർക്കും അവരുടെ കുടുംബത്തിനും വലിയ ആശ്വാസം പകരും" എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തറിന്റെ മധ്യസ്ഥതയിലൂടെ പൗരന്മാർ മോചിതരായതിൽ സന്തോഷമെന്ന് ബ്രിട്ടന്റെ മിഡിൽ ഈസ്റ്റ് മന്ത്രി ഹമീഷ് ഫാൽക്കണർ വ്യക്തമാക്കി. "ഈ കേസിൽ ഖത്തർ നിർണായക പങ്കാണ് വഹിച്ചത്, അതിന് ഞാൻ അതീവ നന്ദിയുള്ളവനാണ്. മിഡിൽ ഈസ്റ്റിലും അതിനപ്പുറവും സംഘർഷ മധ്യസ്ഥതയിൽ ഖത്തർ തുടർച്ചയായി നിർണായക പങ്ക് വഹിക്കുന്നു," അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ തടവിലാക്കപ്പെട്ടിരുന്ന രണ്ട് യുകെ പൗരന്മാരുടെ മോചനത്തിന് ഖത്തർ സഹായിച്ചതായി ഇന്ന് (20/09/2025) ഖത്തർ പ്രഖ്യാപിച്ചു. തടവിലാക്കപ്പെട്ട പീറ്റർ റെയ്നോൾഡ്സും ഭാര്യ ബാർബി റെയ്നോൾഡ്സും ദോഹയിൽ എത്തിയിട്ടുണ്ട്. ഇവർ പിന്നീട് ലണ്ടനിലേക്ക് മടങ്ങും.
അഫ്ഗാൻ താൽക്കാലിക സർക്കാരിന്റെയും യുണൈറ്റഡ് കിംഗ്ഡത്തിന്റെയും ഫലപ്രദമായ സഹകരണത്തിന് ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ സ്റ്റേറ്റ് മന്ത്രി എച്ച്.ഇ. ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സാലിഹ് അൽ ഖുലൈഫി നന്ദി അറിയിച്ചു.
Britain praising Qatar for the release of two British citizens held captive in Afghanistan. However, Qatar has previously played a mediating role in securing the release of hostages in other conflicts, such as the 2023 release of two US hostages held by Hamas.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."