ഷാഫി പറമ്പിലിനെതിരായ ലൈംഗികാരോപണം: സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബുവിനെതിരെ പരാതി നൽകി കോൺഗ്രസ്; പ്രതിഷേധം ശക്തമാക്കാൻ തീരുമാനം
പാലക്കാട്: കോൺഗ്രസ് എംപി ഷാഫി പറമ്പിലിനെതിരായ ലൈംഗികാരോപണ വിവാദത്തിൽ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ പൊലിസിൽ പരാതി. കോൺഗ്രസ് ആലത്തൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി പ്രമോദാണ് ജില്ലാ പൊലിസ് മേധാവിക്ക് പരാതി സമർപ്പിച്ചത്. സുരേഷ് ബാബുവിന്റെ പരാമർശങ്ങൾ സ്ത്രീസമൂഹത്തെ അപമാനിക്കുന്നതാണെന്നും, ഷാഫിയെ മനഃപൂർവം അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതാണെന്നും പരാതിയിൽ ആരോപിക്കുന്നു. ആരോപണങ്ങൾ വ്യാജമാണെന്ന് ബോധ്യപ്പെട്ടിട്ടും, മനഃപൂർവം അപമാനിക്കാനാണ് സുരേഷ് ബാബു ഇത്തരം പ്രസ്താവനകൾ നടത്തിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
സിപിഐഎമ്മിനെതിരെ പാലക്കാട് കേന്ദ്രീകരിച്ച് ശക്തമായ പ്രതിഷേധം തുടരാനാണ് കോൺഗ്രസിന്റെ ഒരു വിഭാഗം നേതാക്കളുടെ തീരുമാനം. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ സിപിഐഎം പരസ്യമായി തിരുത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസും സിപിഐഎമ്മിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.
എന്നാൽ, ആരോപണങ്ങളിൽ ഉറച്ചുനിൽക്കുകയാണ് സുരേഷ് ബാബു. ഷാഫിക്കെതിരെ ഉചിതമായ സമയത്ത് തെളിവുകൾ പുറത്തുവിടുമെന്ന് അദ്ദേഹം പ്രതികരിച്ചു. "കുമ്പളങ്ങ കട്ടവർ ആരാണെന്ന് ചോദിച്ചാൽ, എന്തിനാണ് ഷാഫി തോളിൽ ചെളിയുണ്ടോ എന്ന് നോക്കുന്നത്?" എന്ന് സുരേഷ് ബാബു ചോദിച്ചു. "ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും. സ്ത്രീവിഷയത്തിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ഹെഡ്മാസ്റ്റർ ഷാഫി പറമ്പിലാണ്," എന്ന് കഴിഞ്ഞ ദിവസം ഷാഫി പറമ്പിലിനെതിരെ പരാമർശം നടത്തിയിരുന്നു.
കോൺഗ്രസിലെ മറ്റു നേതാക്കളും സ്ത്രീവിഷയത്തിൽ രാഹുലിന്റെ അധ്യാപകരാണെന്നുമാണ് സുരേഷ് ബാബു കുറ്റപ്പെടുത്തിയത്. "സഹികെട്ടാണ് വി.ഡി. സതീശൻ രാഹുലിനെതിരെ നടപടിയെടുത്തത്. കൊത്തി കൊത്തി മുറത്തിൽ കേറി കൊത്തിയപ്പോൾ സതീശന് നടപടിയെടുക്കേണ്ടി വന്നു," എന്നും അദ്ദേഹം പരിഹസിച്ചു.
Congress has filed a complaint against CPI(M) Palakkad district secretary EN Suresh Babu over sexual allegations against MP Shafi Parambil, accusing him of defaming the leader and insulting women. The party plans to escalate protests in Palakkad, demanding a public correction from CPI(M). Suresh Babu stands by his claims, promising to reveal evidence against Shafi at the right time.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."