താമരശ്ശേരി ചുരത്തിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് തട്ടുകടകളിലേക്ക് ഇടിച്ചുകയറി; ഡ്രൈവർക്ക് പരുക്ക്
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ 28-ാം മൈലിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി രണ്ട് തട്ടുകടകളിലേക്ക് ഇടിച്ചുകയറി. ഇന്ന് പുലർച്ചെ 1.30ന് ആണ് അപകടം. അപകടത്തിൽ ലോറി ഡ്രൈവർ പെരിന്തൽമണ്ണ സ്വദേശി ജുറൈസിന് പരുക്കേറ്റു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. ആളൊഴിഞ്ഞ സമയമായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
മൈസൂരിൽ നിന്ന് കോട്ടയത്തേക്ക് ചരക്കുമായി പോവുകയായിരുന്ന ലോറി. പുലർച്ചെ ഒന്നരയോടെ ചുരം ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ടാണ് അപകടത്തിൽപ്പെട്ടത്.
അടിവാരം പൊലീസ് ഔട്ട്‌പോസ്റ്റിൽ നിന്ന് എസ്‌ഐ ശ്രീനിവാസന്റെ നേതൃത്വത്തിൽ എത്തിയ പൊലിസ് സംഘം പരുക്കേറ്റ ജുറൈസിനെ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ലോറിയിലുണ്ടായിരുന്ന ക്ലീനർ ദിനേഷ് പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.
പകൽ സമയങ്ങളിൽ വാഹനത്തിരക്കും ആൾക്കൂട്ടവും നിറഞ്ഞ പ്രദേശമാണ് 28-ാം മൈൽ. എന്നാൽ, അപകടം നടന്ന സമയം കടകൾ അടഞ്ഞിരുന്നതിനാൽ ആളുകൾ ഉണ്ടായിരുന്നില്ല. റോഡും വിജനമായിരുന്നു. ഇത് അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാൻ സഹായിച്ചു. അപകടത്തിൽ അടിവാരം സ്വദേശികളായ കാദർ, ഗഫൂർ എന്നിവരുടെ ഉടമസ്ഥതയിലുള്ള തട്ടുകടകൾ പൂർണമായും തകർന്നു. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കടയുടമ കാദർ പറഞ്ഞു.
A goods lorry lost control due to brake failure and crashed into two roadside shops at Thamarassery Ghat's 28th mile around 1:30 AM. The driver, Juraiz from Perinthalmanna, was injured and hospitalized, while the cleaner escaped unhurt. The incident, occurring when the area was deserted, caused no major casualties but completely destroyed the shops, with an estimated loss of ₹3 lakh.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."