HOME
DETAILS

In- Depth Story: അമേരിക്കൻ രഹസ്യാന്വേഷണ വിഭാ​ഗത്തെ വട്ടം ചുറ്റിച്ച കുട്ടി ഹാക്കർ; വെർച്വൽ ലോകത്തെ പിടിച്ചു കുലുക്കിയ കുറ്റവാളിയിൽ നിന്ന് നായകയനിലേക്കുള്ള കെവിൻ മിട്നിക്കിൻ്റെ യാത്ര

  
September 27, 2025 | 6:29 AM

kevin mitnick from child hacker to hero who shook the virtual world

സാധാരണ ഒരു രീതിയില്‍ എന്തിനാണ് ഒരാള്‍ കമ്പ്യൂട്ടര്‍ സിസ്റ്റങ്ങള്‍ ഹാക്ക് ചെയ്യുന്നത് പണം തട്ടാനോ,ബ്ലാക്ക്‌മെയില്‍ ചെയ്യാനോ, ആരെയെങ്കിലും ശല്യപ്പെടുത്താനോ ഒക്കെയാവും. എന്നാൽ  ഈ ഒരു മനുഷ്യന്റെ കാര്യത്തില്‍ ഈ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റാണ്.വെറും തമാശയുടെ പേരില്‍ അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗത്തെ വരെ വട്ടം ചുറ്റിച്ചത് ഒരു 16-ക്കാരനായ പയ്യനാണ് എന്നതാണ് ഈ സംഭവത്തിലെ കൗതുകം.ആ 16-കാരന്റെ പേര് കെവിന്‍ ഡേവിഡ് മിഡ്‌നിക്ക് എന്നാണ് അവനെ സൈബർ ലോകത്ത് കഴുകൻ ഹാക്കര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.കെവിൻ മിട്നിക്ക്, "ദി കോണ്ടർ" എന്നറിയപ്പെട്ടിരുന്ന ഹാക്കർ. 1980-കളിലും 1990-കളിലും സോഷ്യൽ എൻജിനീയറിംഗ് (മനുഷ്യരെ കബളിപ്പിച്ച് രഹസ്യവിവരങ്ങൾ നേടുന്ന സാങ്കേതികത) ഉപയോഗിച്ച് നിരവധി കോർപ്പറേറ്റ്, യൂണിവേഴ്സിറ്റി, സർക്കാർ കമ്പ്യൂട്ടർ സിസ്റ്റങ്ങൾ ഹാക്ക് ചെയ്ത ഹാക്കർ. മോട്ടോറോള, സൺ മൈക്രോസിസ്റ്റംസ്, നോക്കിയ, ഫുജിറ്റ്സു തുടങ്ങിയ കമ്പനികളുടെ സിസ്റ്റങ്ങൾ തകർത്ത മിട്നിക്ക്, FBI-യുടെ "മോസ്റ്റ് വാണ്ടഡ്" പട്ടികയിൽ ഇടംപിടിച്ച സൈബർ കുറ്റവാളിയായിരുന്നു. 1980-കളിൽ പല തവണ അറസ്റ്റിലായെങ്കിലും, 1992-ൽ പസഫിക് ബെൽ ഹാക്കിങ്ങിലൂടെ ലോകത്തെ പിടിച്ചു കുലുക്കുകയായിരുന്നു കെവിൻ.

ലോകം ഡിജിറ്റൽ തിരമാലകളിൽ ആനന്ദിച്ചു തുടങ്ങിയ കാലത്ത്, കെവിൻ മിട്നിക്ക് എന്ന കുഞ്ഞ് കെവിൻ കോഡുകളുടെയും വയറുകളുടെയും ലോകത്തേക്ക് ആകർഷിക്കപ്പെടുകയായിരുന്നു.1963 ആഗസ്റ്റ് 6-ന് അമേരിക്കയിലെ കാലിഫോർണിയയിലെ വാൻ നുയ്സിൽ ജനിച്ച കെവിന്റെ ബാല്യകാലം, ഒരു സാധാരണ അമേരിക്കൻ കുട്ടിയുടേതിൽ നിന്ന് വ്യത്യസ്തമായിരുന്നില്ല, എന്നാൽ യന്ത്രങ്ങളോടും സാങ്കേതികവിദ്യയോടും അവനുണ്ടായിരുന്ന അടങ്ങാത്ത കൗതുകം, പിന്നീട് അവനെ ഒരു ഡിജിറ്റൽ ഇതിഹാസമാക്കി മാറ്റുകയായിരുന്നു.കെവിൻ ഡേവിഡ് മിട്നിക്ക് ഒരു മധ്യവർഗ കുടുംബത്തിലാണ് വളർന്നത്. അവന്റെ മാതാപിതാക്കൾ, അലൻ മിട്നിക്കും, ഷെല്ലി ജാഫെയും, കെവിൻ കുട്ടിയായിരിക്കുമ്പോൾ   തന്നെ വിവാഹമോചനം നേടി. ഇത് കെവിന്റെ ബാല്യത്തിൽ വൈകാരികമായ വെല്ലുവിളികൾ സൃഷ്ടിച്ചു. ലോസ് ഏഞ്ജൽസിലെ സാൻ ഫെർണാണ്ടോ വാലിയിൽ അമ്മയോടൊപ്പം താമസിച്ച കെവിൻ, സാധാരണ സ്കൂൾ ജീവിതത്തിനപ്പുറം, സാങ്കേതികവിദ്യയോടുള്ള താൽപര്യത്തിൽ മുഴുകുകയായിരുന്നു.ബാല്യത്തിൽ, കെവിന്റെ ഏറ്റവും വലിയ ആകർഷണം ഹാം റേഡിയോ ആയിരുന്നു. പൊലിസ്, അഗ്നിശമന സേന, മറ്റ് അടിയന്തര സേവനങ്ങളുടെ റേഡിയോ ആശയവിനിമയങ്ങൾ ശ്രവിക്കുന്നതിൽ അവന് അതിയായ താൽപര്യമുണ്ടായിരുന്നു. 12-ാം വയസ്സിൽ, അവൻ ഒരു അമച്വർ റേഡിയോ ലൈസൻസ് നേടി, ഇത് അവന്റെ സാങ്കേതിക കഴിവുകളിലേക്കുള്ള ആദ്യ ചുവടുവയ്പ്പായി മാറുകയായിരുന്നു. റേഡിയോ തരംഗങ്ങളുടെ ലോകം, കോഡുകളുടെയും ആശയവിനിമയങ്ങളുടെയും മാന്ത്രികത, കെവിന്റെ ഭാവനയെ പിടിച്ചുകെട്ടി.

കെവിന്റെ ഹാക്കിംഗ് യാത്ര യഥാർത്ഥത്തിൽ തുടങ്ങുന്നത് "ഫോൺ ഫ്രീക്കിംഗ്" എന്നറിയപ്പെടുന്ന ഒരു ലോകത്താണ്. 1970-കളുടെ അവസാനത്തിൽ, ടെലിഫോൺ സിസ്റ്റങ്ങളെ കുറിച്ചുള്ള അവന്റെ കൗതുകം അവനെ ഫോൺ നെറ്റ്‌വർക്കുകളുടെ രഹസ്യങ്ങൾ പഠിക്കാൻ പ്രേരിപ്പിച്ചു. ലോസ് ഏഞ്ജൽസിലെ പൊതു ടെലിഫോൺ ബൂത്തുകളിൽ, "പഞ്ച് കാർഡ്" സിസ്റ്റങ്ങൾ മനസ്സിലാക്കി, സൗജന്യ കോളുകൾ ചെയ്യാനുള്ള തന്ത്രങ്ങൾ അവൻ കണ്ടെത്തി. ഒരു ബസ് ടിക്കറ്റ് സിസ്റ്റം ഹാക്ക് ചെയ്ത്, സൗജന്യ യാത്രകൾ നടത്തിയതാണ് അവന്റെ ആദ്യകാല "കുസൃതികളിൽ" മറ്റോന്ന്.

മൺറോ ഹൈസ്കൂളിൽ പഠിക്കുമ്പോൾ, കെവിന്റെ സാങ്കേതിക കഴിവുകൾ കൂടുതൽ വികസിക്കുകയായിരുന്നു. അവന്റെ കമ്പ്യൂട്ടർ അധ്യാപകന്റെ പാസ്‌വേഡ് കണ്ടെത്തി, സ്കൂളിന്റെ കമ്പ്യൂട്ടർ സിസ്റ്റത്തിൽ കടന്നുകയറിയത്, അവന്റെ ആദ്യത്തെ ശ്രദ്ധേയമായ ഹാക്കിങ്ങായിരുന്നു.1979 ൽ 16-ാം വയസ്സിൽ യൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർണിയയുടെ "ദി ആർക്ക്" എന്ന കമ്പ്യൂട്ടർ സിസ്റ്റത്തിൽ അനധികൃതമായി കടന്നുകയറിയതോടെ, കെവിൻ ഹാക്കിങ്ങിന്റെ ലോകത്തേക്ക് പൂർണമായി ചുവടുവച്ചു.

കെവിന്റെ ബാല്യത്തിൽ തന്നെ സോഷ്യൽ എഞ്ചിനീയറിംഗിന്റെ കല അവന്റെ ഏറ്റവും വലിയ ആയുധമായി മാറിയിരുന്നു. ടെലിഫോൺ കമ്പനി ജീവനക്കാരെ കൈയിലെടുത്ത്, അവരിൽ നിന്ന് രഹസ്യ വിവരങ്ങൾ നേടാനുള്ള അവന്റെ കഴിവ്, പിന്നീട് അവനെ "ലോകത്തിന്റെ ഏറ്റവും വലിയ ഹാക്കർ" എന്ന പദവിയിലേക്ക് നയിച്ചു. ഒരു ജനനസർട്ടിഫിക്കറ്റ് മാറ്റാനോ, ഒരു ടെലിഫോൺ ലൈനിന്റെ നിയന്ത്രണം ഏറ്റെടുക്കാനോ, അവന് ഒരു ഫോൺ കോളും ആത്മവിശ്വാസവും മാത്രം മതിയായിരുന്നു.

സോഷ്യൽ എഞ്ചിനീയറിംഗിന്റെ കലാകാരൻ

കെവിന്റെ ഹാക്കിങ്ങ് ഒരു കോഡിന്റെ വിള്ളലുകളോ സോഫ്റ്റ്‌വെയർ ദൗർബല്യങ്ങളോ മാത്രമല്ല, മനുഷ്യ മനസ്സിന്റെ ദൗർബല്യങ്ങളെ മനോഹരമായി കൈകാര്യം ചെയ്യുന്ന ഒരു കലയായിരുന്നു. "മനുഷ്യ മണ്ടത്തരത്തിന് ഒരു പാച്ച് ഡൗൺലോഡ് ചെയ്യാനാകില്ല," എന്ന് കെവിൻ  പറഞ്ഞിട്ടുണ്ട്. സോഷ്യൽ എഞ്ചിനീയറിംഗിന്റെ മാസ്റ്റർ എന്ന നിലയിൽ, കെവിൻ ആളുകളുടെ വിശ്വാസം നേടിയെടുത്ത്, പാസ്‌വേഡുകളും രഹസ്യവിവരങ്ങളും നേടിയെടുക്കും. ഒരു ടെലിഫോൺ കോൾ മതി, ഒരു വ്യാജ ഐഡന്റിറ്റിയുടെ മറവിൽ, മോട്ടോറോള, നോക്കിയ തുടങ്ങിയ ടെക് ഭീമന്മാരുടെ സിസ്റ്റങ്ങളിലേക്ക് അവന് കടന്നുകയറാൻ.

1980-കളിലും 1990-കളിലും, കെവിന്റെ കുസൃതികൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. പസഫിക് ബെല്ലിന്റെ ഫോൺ ലൈനുകൾ ഹാക്ക് ചെയ്ത്, അൺലിസ്റ്റഡ് നമ്പറുകളും സോഫ്റ്റ്‌വെയർ കോഡുകളും സ്വന്തമാക്കി. എന്നാൽ, അവന്റെ ലക്ഷ്യം പണമോ വിലപേശലോ ആയിരുന്നില്ല; മറിച്ച് അവന് നേരിടാനുള്ള പുതു വെല്ലുവിളിയും, സിസ്റ്റങ്ങളുടെ രഹസ്യങ്ങൾ കണ്ടെത്താനുള്ള കൗതുകവുമായിരുന്നു കെവിനെ നയിച്ചത്. "ഇത് ഒരു വീഡിയോ ഗെയിമിന്റെ ആവേശമായിരുന്നു കെവിന് നൽകിയിരുന്നത്, പക്ഷേ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ആ ​ഗെയിം തനിക്ക് ഉണ്ടാക്കിയതെന്ന്," കെവിൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

നിയമത്തിന്റെ പിടിയിൽ

കെവിന്റെ ഇത്തരം വിനോദങ്ങൾ 1995-ൽ അവസാനിച്ചു. സുരക്ഷാ വിദഗ്ധനായ സൂട്ടോമു ഷിമോമുറയുടെ കമ്പ്യൂട്ടർ ഹാക്ക് ചെയ്തതാണ് കെവിൻ്റെ പതനത്തിന് കാരണമായത്. എഫ്ബിഐയുടെ നാടകീയമായ പിന്തുടരലിനൊടുവിൽ, റാലെ, നോർത്ത് കരോലിനയിൽ 1995 ഫെബ്രുവരി 15-ന് കെവിൻ അറസ്റ്റിലായി. കമ്പ്യൂട്ടർ, വയർ തട്ടിപ്പ് ഉൾപ്പെടെ ഒന്നിലധികം കുറ്റങ്ങൾക്ക് കെവിനെതിരെ കേസെടുത്തു. അഞ്ച് വർഷത്തെ തടവും എട്ട് മാസത്തെ എകാന്ത തടവും അവൻ അനുഭവിച്ചു.

1994-ലെ ക്രിസ്മസ് ദിനത്തിൽ സൂട്ടോമു ഷിമോമുറ (Tsutomu Shimomura) എന്ന കമ്പ്യൂട്ടർ സുരക്ഷാ വിദഗ്ധന്റെ കമ്പ്യൂട്ടർ ഹാക്ക് ചെയ്തതോടെ ഒരു നാടകീയ വഴിത്തിരിവിലെത്തുകയായിരുന്നു കെവിന്റേ ജീവിതം. ഈ സംഭവം, സൈബർ ലോകത്തെ ഏറ്റവും പ്രശസ്തമായ "കാറ്റ് ആൻഡ് മൗസ്" ഗെയിമിന് തുടക്കമിട്ടു, അത് 1995-ൽ മിട്നിക്കിന്റെ അറസ്റ്റിലാണ് ഇത് കലാശിച്ചത്.1994 ഡിസംബർ 25-ന്, കാലിഫോർണിയയിലെ സൊലാന ബീച്ചിൽ ഷിമോമുറയുടെ ഹൈലി സെക്യുർഡ് ഹോം കമ്പ്യൂട്ടർ സിസ്റ്റത്തിലേക്ക് മിട്നിക്ക് നുഴഞ്ഞുകയറി. സാൻ ഡിയാഗോ സൂപ്പർകമ്പ്യൂട്ടർ സെന്ററിലെ കമ്പ്യൂട്ടേഷണൽ ഫിസിസിസ്റ്റും സൈബർ സുരക്ഷാ വിദഗ്ധനുമായ ഷിമോമുറ, സിസ്റ്റങ്ങളുടെ സുരക്ഷാ ദൗർബല്യങ്ങൾ പഠിക്കുന്നതിൽ പ്രശസ്തനായിരുന്നു. മിട്നിക്ക്, TCP/IP പ്രോട്ടോക്കോളുകളിലെ പോരായ്മകൾ പ്രയോജനപ്പെടുത്തി, സോഴ്സ് അഡ്രസ് സ്പൂഫിംഗ്, TCP സീക്വൻസ് പ്രെഡിക്ഷൻ തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഷിമോമുറയുടെ സിസ്റ്റത്തിൽ "റൂട്ട്" ആക്സസ് നേടി.

ആക്രമണത്തിന് ശേഷം, 1994 ഡിസംബർ 27-ന്, മിട്നിക്ക് ഷിമോമുറയ്ക്ക് ഒരു ഭീഷണി സന്ദേശം അയച്ചു: "Damn you. My technique is the best... Don't you know who I am? Me and my friends, we'll kill you." ഈ സന്ദേശം, കമ്പ്യൂട്ടർ വഴി രൂപമാറ്റം വരുത്തിയ ശബ്ദത്തിലാണ് അയച്ചത്.ഈ സംഭവം ഷിമോമുറയുടെ ദൃഢനിശ്ചയത്തെ കൂടുതൽ ശക്തമാക്കി. "നിന്റെ കുങ് ഫു എന്റേതിനേക്കാൾ ശക്തമാണ്" എന്ന പ്രസിദ്ധമായ ഒരു വാചകവും ഈ സന്ദർഭത്തിൽ മിട്നിക്ക് ഉപയോഗിച്ചിരുന്നു.ഷിമോമുറ ലേക്ക് ടാഹോയിൽ സ്കീ വെക്കേഷനിൽ ആയിരുന്നപ്പോൾ, അദ്ദേഹത്തിന്റെ സിസ്റ്റം ലോഗുകൾ സാൻ ഡിയാഗോയിലെ ഒരു ബാക്കപ്പ് കമ്പ്യൂട്ടറിലേക്ക് ഓട്ടോമാറ്റിക്കായി കോപ്പി ചെയ്യപ്പെട്ടിരുന്നു. ഒരു ഗ്രാജുവേറ്റ് വിദ്യാർത്ഥി ഈ ലോഗുകളിലെ മാറ്റങ്ങൾ ശ്രദ്ധിക്കുകയും ഷിമോമുറയെ അറിയിക്കുകയും ചെയ്തു. തന്റെ കമ്പ്യൂട്ടറിൽ നിന്ന് പതിനായിരക്കണക്കിന് ഫയലുകൾ മോഷ്ടിക്കപ്പെട്ടതായി മനസ്സിലാക്കിയ ഷിമോമുറ, ഇത് വ്യക്തിപരമായ വെല്ലുവിളിയായി ഏറ്റെടുത്തു.

ഈ ഹാക്കിംഗ് ഷിമോമുറയെ വ്യക്തിപരമായി ഉലച്ചു. സിസ്റ്റങ്ങളുടെ ദൗർബല്യങ്ങൾ പൊതുവായി ചർച്ച ചെയ്യണമെന്ന് വിശ്വസിച്ചിരുന്ന അദ്ദേഹം, ആക്രമണത്തിന്റെ വിശദാംശങ്ങൾ പരസ്യമാക്കി, മറ്റുള്ളവർക്ക് സമാന ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം നേടാനുള്ള മാർഗങ്ങൾ പങ്കുവെച്ചു. FBI-യുമായി ചേർന്ന്, ഷിമോമുറ SATAN എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് മിട്നിക്കിന്റെ ലൊക്കേഷൻ ട്രാക്ക് ചെയ്തു. 1995 ഫെബ്രുവരി 14-ന്, നോർത്ത് കരോലിനയിലെ റാലിയിൽ വെച്ച് മിട്നിക്കിനെ FBI അറസ്റ്റ് ചെയ്തു.

എന്നാൽ, തടവ് ശിക്ഷയ്ക്കിടയിൽ "ഫ്രീ കെവിൻ" എന്ന പ്രസ്ഥാനം ഉയർന്നുവന്നു. അവന്റെ പ്രവൃത്തികൾ നിയമവിരുദ്ധമാണെങ്കിലും, ഗുരുതരമായ നാശനഷ്ടങ്ങൾ ഉണ്ടാക്കിയില്ലെന്ന് അനുഭാവികൾ വാദിച്ചു. ഈ പ്രസ്ഥാനം സൈബർ സുരക്ഷയുടെ ധാർമ്മികതയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിതെളിച്ചു.

2000-ത്തിൽ ജയിൽ മോചിതനായ കെവിൻ, തന്റെ കഴിവുകളെ ഒരു പുതിയ ദിശയിലേക്ക് തിരിച്ചുവിട്ടു. ഒരു കുറ്റവാളിയിൽ നിന്ന് സൈബർ സുരക്ഷാ ഗുരുവായി അവൻ പരിണമിച്ചു. മിട്നിക്ക് സെക്യൂരിറ്റി എന്ന തന്റെ കൺസൾട്ടിംഗ് കമ്പനി സ്ഥാപിച്ച്, ഒരുകാലത്ത് താൻ ദുരുപയോഗം ചെയ്ത സിസ്റ്റങ്ങളെ സംരക്ഷിക്കാൻ തുടങ്ങി. "ദി ആർട്ട് ഓഫ് ഡിസെപ്ഷൻ" പോലുള്ള പുസ്തകങ്ങളിലൂടെ, സോഷ്യൽ എഞ്ചിനീയറിംഗിന്റെ അപകടങ്ങളെക്കുറിച്ച് കെവിൻ ലോകത്തെ ബോധവത്കരിച്ചു.

എഫ്ബിഐ, എഫ്എഎ, നാസ തുടങ്ങിയ സ്ഥാപനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയും, ലോകമെമ്പാടും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്ത കെവിൻ, ഒരു സൈബർ ത്രില്ലറിന്റെ നായകനെപ്പോലെ ജീവിച്ചു. 2023-ൽ കെവിൻ ലോകത്തോട് വിട പറഞ്ഞെങ്കിലും, അവന്റെ കഥ ഡിജിറ്റൽ യുഗത്തിന്റെ ദൗർബല്യങ്ങളെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പായി തുടരുന്നു.

കെവിൻ മിട്നിക്കിന്റെ ജീവിതം ഒരു കവിതയാണ് ഒരു വെർച്വൽ ലോകത്തിന്റെ കവിത. അവന്റെ കുസൃതികൾ, തെറ്റുകൾ, പരിവർത്തനം ഇവയെല്ലാം ഒരു ഡിജിറ്റൽ കാലഘട്ടത്തിന്റെ നേർക്കാഴ്ചയാണ്. മനുഷ്യന്റെ ബുദ്ധിയും ദൗർബല്യവും ഒരുപോലെ വെളിപ്പെടുത്തിയ അവന്റെ കഥ, സൈബർ സുരക്ഷയുടെ പ്രാധാന്യത്തെ ഓർമ്മിപ്പിക്കുന്നു. കെവിൻ, ഒരു ഹാക്കർ മാത്രമല്ല, ഒരു കാലഘട്ടത്തിന്റെ കണ്ണാടി കൂടിയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫോണില്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക;  ആവശ്യമായ പെര്‍മിഷനുകള്‍ മാത്രം നല്‍കുക - സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യം

Kerala
  •  3 days ago
No Image

ഇന്‍ഡിഗോ ചതിച്ചു; യാത്രക്കാരെ ചേര്‍ത്തുപിടിച്ച് ഇന്ത്യന്‍ റെയില്‍വേ- 37 ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ച് വര്‍ധന

Kerala
  •  3 days ago
No Image

പരാതി പ്രവാഹം; പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും നീക്കണം

Kerala
  •  3 days ago
No Image

ശബരിമലക്കായി 456 ബസുകൾ മാറ്റിയതിനു പിന്നാലെ തെരഞ്ഞെടുപ്പിനും കെ.എസ്.ആർ.ടി.സി ബസുകൾ; യാത്രാക്ലേശം രൂക്ഷമാകും

Kerala
  •  3 days ago
No Image

പള്ളി പൊളിച്ചിട്ട് 33 വർഷം; അന്തിമ വിധി വന്നിട്ട് വന്നിട്ട് ആറുവർഷം; രാമക്ഷേത്രം ഉയർന്നു; പള്ളി നിർമാണത്തിന് അനുമതിയില്ല

National
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; മലയാളി സ്ഥാനാർഥികളില്ലാതെ മൂന്ന് പഞ്ചായത്തുകൾ

Kerala
  •  3 days ago
No Image

അവിടെ ഇ-പോസ് മെഷിൻ, ഇവിടെ വോട്ടിങ് മെഷിൻ; അങ്കത്തട്ടിൽ 200 ഓളം റേഷൻ വ്യാപാരികളും

Kerala
  •  3 days ago
No Image

ഹജ്ജ് 2026; വെയ്റ്റിങ് ലിസ്റ്റിലെ 391 പേർക്കു കൂടി അവസരം; സ്വകാര്യ ഹജ്ജ് തീർഥാടകർ ബുക്കിങ് ജനുവരി 15നകം പൂർത്തിയാക്കണം

Kerala
  •  3 days ago
No Image

ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപ്പണ കേസ്; കോടതി മാറ്റാൻ ഇ.ഡി നീക്കം; എതിർത്ത് സ്‌പെഷൽ പ്രോസിക്യൂട്ടർ

Kerala
  •  3 days ago
No Image

വാടക വാഹനവുമായി അപകടകരമായ അഭ്യാസങ്ങൾ: അറസ്റ്റിലായ ടൂറിസ്റ്റിന് 2,000 ദിർഹം പിഴ, 23 ബ്ലാക്ക് പോയിന്റ്സ്, വാഹനം കണ്ടുകെട്ടി

uae
  •  3 days ago