യൂറോപ്യൻ രാജ്യത്ത് നിന്നെത്തിയ 20 അടി കണ്ടെയ്‌നർ; സംശയം തോന്നി പരിശോധിച്ചപ്പോൾ പിടിച്ചെടുത്തത് 3,037 മദ്യക്കുപ്പികൾ
കുവൈത്ത് സിറ്റി: യൂറോപ്യൻ രാജ്യത്ത് നിന്നെത്തിയ 20 അടി കണ്ടെയ്‌നറിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ മദ്യം കുവൈത്ത് കസ്റ്റംസ് പിടിച്ചെടുത്തതായി അൽ റായ് പത്രം റിപ്പോർട്ട് ചെയ്തു. കസ്റ്റംസ് നിയന്ത്രണം ശക്തിപ്പെടുത്തുന്നതിനും കള്ളക്കടത്ത് തടയുന്നതിനുമായി ഷുവൈഖ് തുറമുഖത്തെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ്, കസ്റ്റംസ് ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ച് ഡിപ്പാർട്ട്‌മെന്റുമായി ഏകോപിപ്പിച്ച്, കുവൈത്ത് ഫയർ ഫോഴ്‌സിന്റെ പിന്തുണയോടെയായിരുന്നു ഓപ്പറേഷൻ. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബയാണ് ഈ ഓപ്പറേഷന് നിർദേശം നൽകിയത്.


സോളിഡ് കേബിൾ റീലുകൾ വഹിച്ചിരുന്ന കണ്ടെയ്നറിനെക്കുറിച്ച് സംശയം തോന്നിയതിനെ തുടർന്ന്, വിശദമായ പരിശോധന നടത്തി. തുടർന്ന്, കുവൈത്ത് ഫയർ ഫോഴ്സിന്റെ സഹായത്തോടെ, മറഞ്ഞിരിക്കുന്ന വസ്തുക്കൾ പുറത്തെടുക്കാൻ വേണ്ടി ഒരു പ്രത്യേക ടീമിന്റെ സഹായത്തോടെ റീലുകൾ വേർപെടുത്തി. പരിശോധനയിൽ ഒളിച്ചു കടത്താൻ ശ്രമിച്ച ഏകദേശം 3,037 മദ്യക്കുപ്പികൾ പിടിച്ചെടുത്തു.
പരിശോധനയ്ക്ക് ശേഷം, കണ്ടെയ്നറിൽ മദ്യമോ മറ്റ് നിരോധിത വസ്തുക്കളോ ഇല്ലെന്ന് ഉറപ്പുവരുത്തി. പിന്നീട് സംഭവം, ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോളിനെ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടറിനെ അറിയിച്ചു. തുടർ അന്വേഷണങ്ങൾ നടത്താനും ഉത്തരവാദികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനും ഷിപ്പ്മെന്റിന്റെയും ബന്ധപ്പെട്ട കമ്പനിയെയും കുറിച്ചുള്ള എല്ലാ വിവരങ്ങളും കൈമാറി.
കള്ളക്കടത്ത് തടയുന്നതിനുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസിന്റെ ശ്രമങ്ങളുടെ ഫലമാണ് ഇത്. മാത്രമല്ല, നിരോധിത വസ്തുക്കളുടെ രാജ്യത്തേക്കുള്ള പ്രവേശനം തടയാൻ ബന്ധപ്പെട്ട അധികൃതർ തമ്മിലുള്ള ഉയർന്ന തലത്തിലുള്ള തയ്യാറെടുപ്പും സഹകരണവും ആ ഓപറേഷൻ പ്രതിഫലിപ്പിക്കുന്നു.
The Kuwait Ministry of Interior has clarified that recent reports about allowing family visa violators to correct their legal status are false. There's no official announcement or confirmation from the ministry regarding any amnesty or special provisions for visa violators. It's essential to rely on credible sources, such as the Ministry's official website or social media channels, for accurate information on visa policies and regulations
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."