HOME
DETAILS

ഏഷ്യാ കപ്പ് ഫൈനൽ: 'സ്റ്റേഡിയത്തിനുള്ളിൽ കയറിയാൽ, മത്സരം അവസാനിക്കുന്നതുവരെ പുറത്തേക്ക് പോകരുത്, പോയാൽ തിരിച്ചുവരവ് അസാധ്യം'; ആരാധകരെ കാത്തിരിക്കുന്നത് കർശന സുരക്ഷാ നിയന്ത്രണങ്ങൾ

  
Web Desk
September 28, 2025 | 11:58 AM

asia cup final once inside the stadium no exit until the match ends re-entry impossible - strict security awaits fans

ദുബൈ: ക്രിക്കറ്റ് പ്രേമികളുടെ ഹൃദയമിടിപ്പ് ഉയർത്തുന്ന മഹാമാമാങ്കം, ഏഷ്യാ കപ്പ് 2025 ഫൈനൽ. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഈ  ആവേശകരമായ കിരീടപ്പോരാട്ടം കാണാൻ ദുബൈ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുന്ന ആയിരക്കണക്കിന് ആരാധകരെ കാത്തിരിക്കുന്നത് കർശന സുരക്ഷാ നിയന്ത്രണങ്ങളുടെ ഒരു പരമ്പരയാണ്.

ദുബൈ പൊലിസും ഇവന്റ് സെക്യൂരിറ്റി കമ്മിറ്റിയും ചേർന്ന് പുറത്തിറക്കിയ ഈ നിർദേശങ്ങൾ പാലിക്കാതിരുന്നാൽ, ആവേശത്തിന്റെ നിമിഷങ്ങളിൽ സന്തോഷിക്കുന്നതിനെക്കാൾ പിഴയും ജയിൽവാസവുമായി മാറിയേക്കാം. ഇന്ന് (ഇന്ത്യൻ സമയം രാത്രി 8 മണി) നടക്കുന്ന ഈ മെഗാ മാച്ചിന്റെ ടിക്കറ്റുകൾ നിമിഷനേരം കൊണ്ടാണ് വിറ്റുതീർന്നത്. ലക്ഷക്കണക്കിന് ആരാധകരെ കൊണ്ട് സ്റ്റേഡിയം നിറഞ്ഞ് കവിഞ്ഞ് നിൽക്കുമെന്നാണ് പ്രതീക്ഷ.

ആവേശം കൊടുമ്പിരികൊള്ളുന്ന മത്സരം തുടങ്ങുന്നതിന് (ഇന്ത്യൻ സമയം രാത്രി 8 മണി) മൂന്ന് മണിക്കൂറെങ്കിലും മുമ്പ് സ്റ്റേഡിയത്തിലെത്തുക  എന്നതാണ് ദുബൈ പൊലിസിന്റെ പ്രധാന നിർദേശം. നീണ്ട സുരക്ഷാ പരിശോധനകളുടെ ക്യൂകളും ജനത്തിരക്കും കണക്കിലെടുത്ത് നേരത്തെ എത്തിയാൽ മാത്രമേ നിങ്ങളുടെ സീറ്റിലിരുന്ന് ഐതിഹാസിക നിമിഷങ്ങൾ ആസ്വദിക്കാനാവൂ എന്ന് പൊലിസ് അറിയിച്ചു.

ഒരു ടിക്കറ്റിൽ ഒരു വ്യക്തി മാത്രം, ഡ്യൂപ്ലിക്കേറ്റുകളോ മറ്റൊരാൾക്ക് പങ്കുവയ്ക്കലോ അനുവദനീയമല്ല. സ്റ്റേഡിയത്തിനുള്ളിൽ കയറിയാൽ, മത്സരം അവസാനിക്കുന്നതുവരെ പുറത്തേക്ക് പോകരുത്; പോയാൽ തിരിച്ചുവരവ് അസാധ്യം. പാർക്കിങ്ങിന്റെ കാര്യത്തിലും ജാഗ്രത പുലർത്തണം, നിശ്ചിത സ്ഥലങ്ങളിൽ മാത്രം വാഹനങ്ങൾ നിർത്തിയിട്ടാൽ മാത്രമേ പ്രശ്നങ്ങൾ ഒഴിവാക്കാനാവൂ. റോഡരികിലോ അനധികൃത പ്രദേശങ്ങളിലോ പാർക്ക് ചെയ്താൽ, ടോയിങ്ങും പിഴയും ഉറപ്പ്.

സ്റ്റേഡിയത്തിനുള്ളിൽ നിന്നുള്ള ആവേശം പൊട്ടിത്തെറിക്കുമ്പോൾ, ചില നിയന്ത്രണങ്ങൾ മറക്കരുത്. വംശീയ അധിക്ഷേപങ്ങൾ, അസഭ്യവാക്കുകൾ, അല്ലെങ്കിൽ ക്രമസമാധാനം തകർക്കുന്ന ഏതൊരു പ്രവൃത്തിയും കർശനമായി നിരോധിച്ചിരിക്കുന്നു. കളിക്കാർക്ക് നേരെ വിദ്വേഷപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയാൽ, പ്രത്യേക പൊലിസ് ടീമുകൾ നിങ്ങളെ പിടികൂടും. സ്റ്റേഡിയത്തിന്റെ എല്ലാ കോണുകളിലും അവരുടെ കണ്ണുകൾ തുറന്നിരിക്കുന്നുണ്ടാകും. നിരോധിത വസ്തുക്കൾ കൊണ്ടുവരുന്നത് കനത്ത പിഴയ്ക്ക് വഴിയൊരുക്കും. 1.2 ലക്ഷം മുതൽ 7.24 ലക്ഷം രൂപ വരെ, കൂടാതെ മൂന്ന് മാസം വരെ ജയിൽശിക്ഷയും ലഭിക്കും. പിച്ചിലേക്ക് ഇറങ്ങുകയോ വസ്തുക്കൾ എറിയുകയോ ചെയ്താൽ പിഴ 2.41 ലക്ഷം മുതൽ 7.24 ലക്ഷം വരെ ഉയരാം.

എന്തൊക്കെയാണ് ഈ 'നോ-എൻട്രി' വസ്തുക്കൾ? 

പടക്കങ്ങൾ, ഫ്ലെയറുകൾ, ലേസർ ലൈറ്റുകൾ തുടങ്ങി അപകടകരമായ എന്തും; മൂർച്ചയുള്ള ആയുധങ്ങൾ, ലഹരിവസ്തുക്കൾ, റിമോട്ട് കൺട്രോൾ ഗാഡ്ജറ്റുകൾ; വലിയ കുടകൾ, സെൽഫി സ്റ്റിക്കുകൾ, പ്രൊഫഷണൽ ക്യാമറകൾ; ബാനറുകൾ, കൊടികൾ, വളർത്തുമൃഗങ്ങൾ, സൈക്കിളുകൾ, സ്കേറ്റ്ബോർഡുകൾ, ഇവയൊന്നും സ്റ്റേഡിയത്തിനുള്ളിലേക്ക് കടത്തരുത്. ഓർഗനൈസർമാർ അംഗീകരിക്കാത്ത ഒന്നും അനുവദനീയമല്ല.

സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യയും സൽമാൻ അലി അഗയുടെ ക്യാപ്റ്റൻസിയിലുള്ള പാകിസ്ഥാനും തമ്മിലുള്ള ഈ മത്സരം ഏഷ്യാ കപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നായിരിക്കുമെന്നാണ് പ്രതീക്ഷ. യുഎഇയുടെ സാംസ്കാരിക മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്ന വിധത്തിൽ ആരാധകർ സ്പോർട്സ്മാൻഷിപ്പോടെ മത്സരം ആസ്വദിക്കണമെന്ന് ദുബൈ പൊലിസ് ആഹ്വാനം ചെയ്തു.

 

 

 

The Asia Cup 2025 final. introduces strict security measures. prohibiting fans from exiting the stadium until the match concludes, with no re-entry allowed. Expect heightened safety protocols for a secure experience.

Asia Cup 2025. Asia Cup final. stadium security. match safety protocols, cricket event rules, fan guidelines, no re-entry policy. asia cup final. india v/s pakistan final. guidelines. dubai police guidlines.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജസ്ഥാന്‍, തെലങ്കാന ഉപതെരഞ്ഞെടുപ്പുകളില്‍ കരുത്ത് കാട്ടി കോണ്‍ഗ്രസ്; ഒഡീഷയിലും കശ്മീരിലും ബിജെപിക്ക് ഓരോ സീറ്റ് 

National
  •  a day ago
No Image

ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചു 3 ലക്ഷം കവർന്നു; പ്രധാന പ്രതി റിമാൻഡിൽ, 2 പേർ കസ്റ്റഡിയിൽ

Kerala
  •  a day ago
No Image

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; ബിഎസ് 3, ബിഎസ് 4 വാഹനങ്ങൾ താത്ക്കാലികമായി നിരോധിച്ചു

National
  •  a day ago
No Image

പ്ലാസ്റ്റിക്കിന് പൂർണ വിലക്ക്; പിവിസി, ഫ്ലക്സ് എന്നിവയും പാടില്ല; തദ്ദേശ തെരഞ്ഞെടുപ്പിന് ഹരിത പെരുമാറ്റച്ചട്ടം നിലവിൽ വന്നു

Kerala
  •  a day ago
No Image

മദ്യപിച്ച് ഡ്രൈവ് ചെയ്ത് ആഢംബര കാർ തകർത്തു: ഇൻഷുറൻസ് കമ്പനിക്ക് 86,099 ദിർഹവും പലിശയും നൽകാൻ ഡ്രൈവറോട് ഉത്തരവിട്ട് കോടതി

uae
  •  a day ago
No Image

ഏത് നിമിഷവും ആക്രമിക്കപ്പെടാം; തെളിവിനായി സ്ഥാപിച്ച സിസിടിവി നീക്കണമെന്നാവശ്യപ്പെട്ട് അയൽവാസി സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി

Kerala
  •  a day ago
No Image

പതിമൂന്ന് വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതി പൊലിസ് പിടിയിൽ

Kerala
  •  a day ago
No Image

തുടക്കം മുതലേ നീതിയുക്തമല്ലാത്ത തെരഞ്ഞെടുപ്പില്‍ നമുക്ക് ജയിക്കാനായില്ല; ബിഹാറിലെ ഫലം ഞെട്ടിക്കുന്നത്; വോട്ട് ചെയ്ത ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

കളിക്കുന്നതിനിടെ തലയിൽ സ്റ്റീൽ പാത്രം കുടുങ്ങി: ഒന്നര വയസ്സുകാരിക്ക് രക്ഷകരായി വിഴിഞ്ഞം ഫയർഫോഴ്‌സ്

Kerala
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യ ദിനത്തില്‍ ലഭിച്ചത് 12 നാമനിര്‍ദേശ പത്രികകള്‍

Kerala
  •  a day ago